വൈദികർക്കെതിരായ ലൈംഗികാരോപണം; പരാതി നിഷേധിക്കാൻ യുവതിക്ക് മേൽ സമ്മർദ്ദമെന്നാരോപണം
കോട്ടയം : ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗിക ആരോപണങ്ങൾ തെളിയാതിരിക്കാൻ സഭ ശ്രമം നടത്തുന്നതായി ആരോപണം. യുവതിയെ പഴിചാരി പീഡനക്കേസിൽ നിന്നും രക്ഷപെടാനാണ് സഭയുടെ ശ്രമം. വൈദികർക്കെതിരെ യുവതി മൊഴി നൽകാത്തതിനാൽ ഭർത്താവിന് പോലീസിനെ സമീപിക്കാൻ കഴിയില്ലെന്നാണ് സഭയുടെ വിലയിരുത്തൽ. ഭർത്താവിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും ആലോചനയിലാണെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
യുവതിയെ ചൂഷണം ചെയ്തുവെന്നാരോപിച്ച് ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരെ യുവതിയുടെ ഭർത്താവ് തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ആരോപണവിധേയരെ ചുമതലകളിൽ നിന്നും നീക്കി സഭാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

തെളിവുകൾ ഹാജരാക്കാൻ
വൈദികർക്കെതിരായ ലൈംഗികാരോപണത്തിൽ പരാതിക്കാരൻ നേരിട്ടെത്തി തെളിവ് നൽകണമെന്നാണ് ഓർത്തഡോക്സ് സഭാ അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ടത്. വൈദികർക്കെതിരെ നൽകിയ പരാതിയോടൊപ്പം ഫോൺ സംഭാഷണങ്ങൾ,ബാങ്ക് ഇടപാടിന്റെ രേഖകൾ തുടങ്ങിയ തെളിവുകളും ഹാജരാക്കിയിരുന്നു. എന്നാൽ ഇതിന്റെ ഒറിജിനൽ വേണമെന്നാണ് സഭാ കമ്മീഷൻ ആവശ്യപ്പെട്ടത്. നിരണം ഭദ്രാസനത്തിലെത്തി പരാതിക്കാരൻ തെളിവുകൾ സമർപ്പിച്ചിരുന്നു. മെയ് മാസത്തിൽ സഭാ മേധാവികൾക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.

തലയൂരാൻ ശ്രമം
വൈദികർക്കെതിരെ ഭർത്താവ് ഉന്നയിച്ച ആരോപണങ്ങളെ അനുകൂലിക്കുന്ന മൊഴി നൽകാൻ ഇതുവരെ യുവതി തയാറായിട്ടില്ല. കമ്മീഷന് മുന്നിൽ മൊഴി യുവതി മൊഴി നൽകാത്തത് പരാതിക്കാരന് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ ഭർത്താവിന് പരാതിയുമായി പോലീസിനെ സമീപിക്കാനാവില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ. സഭയേയും വൈദികരെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ഭർത്താവിനെതിരെ നിയമനടപടിയെടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

സമ്മർദ്ദം
പരാതിക്കാരന്റെ ആരോപണങ്ങളെ നിഷേധിക്കാൻ യുവതിക്ക് മേൽ വിവിധ കോണുകളിൽ നിന്നും സമ്മർദ്ദമുണ്ടെന്നാണ് സൂചന. സമ്മർദ്ദങ്ങളെ തുടർന്നാണ് കമ്മീഷന് മുമ്പിലെത്തി മൊഴി നൽകാൻ യുവതി തയാറാകാത്തത്. നിലവിൽ സ്വന്തം വീട്ടിൽ നിന്നും മാറി നിൽക്കുകയാണ് യുവതി. യുവതിയുടെ നിസഹകരണം പരാതി ദുർബലമാക്കുമെന്ന കണക്കുകൂട്ടലിലാണ് സഭ. പരാതിയുമായി പോലീസിനെ സമീപിക്കാനും ഇവർ തയാറായിട്ടില്ല.

വൈദികർക്കെതിരെ
വിവാഹത്തിന് മുമ്പുണ്ടായിരുന്ന അവിഹിത ബന്ധം കുമ്പസാരത്തിനിടെ ആരോപണ വിധേയരായ വൈദികരിൽ ഒരാളോട് യുവതി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ഈ വിവരം മറ്റുള്ളവർക്കും കൈമാറി അവരും യുവതിയെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ഭർത്താവ് ഉന്നയിക്കുന്ന പരാതി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications