Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ്;വോട്ട് പെട്ടികളിൽ റിട്ടേണിംഗ് ഓഫീസറുടെ ഒപ്പെവിടെന്ന് ഹൈക്കോടതി, വിമർശനം

പെരിന്തല്‍മണ്ണ എം എല്‍ എ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെപിഎം മുസ്തഫ നൽകിയ ഹർജിയിലാണ് ഹൈക്കോടതി തപാൽ സാമഗ്രികൾ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്.

 keralahc1-1677049679.jpg -Pro

കൊച്ചി: മലപ്പുറം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ സാമഗ്രികൾ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിംഗ് ഓഫീസറുടെ ഒപ്പില്ലെന്ന് കോടതി കണ്ടെത്തി. നടപടയിൽ രൂക്ഷവിമർശനമാണ് കോടതി ഉയർത്തിയത്.

ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതാണോയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇത്തരം സംഭവങ്ങൾ അപചമയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം തുറന്ന പെട്ടികൾ സീൽ ചെയ്ത് വീണ്ടും ഹൈക്കോടതി സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. വോട്ട് പെട്ടി കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് കോടതി പരിഗണിക്കും. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

പെരിന്തല്‍മണ്ണ എം എല്‍ എ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെപിഎം മുസ്തഫ നൽകിയ ഹർജിയിലാണ് ഹൈക്കോടതി തപാൽ സാമഗ്രികൾ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ കൃത്രിമം ഉണ്ടായോ എന്ന് നേരിട്ട് കണ്ട് പരിശോധിക്കാൻ അവസരം വേണമെന്ന് ഇടതു സ്ഥാനർത്ഥി ആവശ്യപ്പെടുകയായിരുന്നു

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ ജയിച്ചത്. അന്ന് അപകാതകൾ ചൂണ്ടിക്കാട്ടി സ്പെഷ്യൽ തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല. ഇതിനെതിരെ കെ പി എ മുസ്തഫ കോടതിയെ സമീപിച്ചിരുന്നു. പ്രത്യേക തപാല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവച്ചിരുന്നു. ക്രമനമ്പര്‍, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് ഇവ എണ്ണാതിരുന്നത്.

കേസ് പരിഗണിച്ച കോടതി പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനിടയിൽ പെട്ടികളിൽ ഒന്ന് കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ മലപ്പുറം സഹകരണ രജിസ്റ്റര്‍ ഓഫീസില്‍ ഈ പെട്ടി കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൃത്രിമം ഉണ്ടായോ എന്ന് പരിശോധിക്കണമെന്ന ഹർജിയുമായി മുസ്തഫ കോടതിയെ സമീപിച്ചത്.

അതിനിടെ പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നജീബ് കാന്തപുരം എം എൽ എ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കില്ലെന്ന നജീബ് കാന്തപുരം എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+