ചെറിയാന് ഫിലിപ്പിന് മാറ്റമുണ്ടോ എന്നറിയില്ലെന്ന് മുഖ്യമന്ത്രി; വിമര്‍ശനത്തിന് മറുപടി
തിരുവനന്തപുരം: പ്രകൃതി ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഇടതുസഹയാത്രികന് ചെറിയാന് ഫിലിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറിയാന് ഫിലിപ്പിന്റെ പ്രസ്താവന എന്തിന്റെ ഭാഗമാണ് എന്നറിയില്ല. മുമ്പ് കോണ്‍ഗ്രസുമായി സഹകരിച്ചിരുന്ന വ്യക്തിയാണ് ചെറിയാന് ഫിലിപ്പ്. പിന്നീട് ഇടതുപക്ഷവുമായി സഹകരിച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് അദ്ദേഹം. അങ്ങോട്ടും ഇങ്ങോട്ടും നല്ല സഹകരണമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും മാറ്റം വന്നോ എന്നറിയില്ലെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നെതര്‍ലാന്റ്സ് മാതൃക അവിടെ പോയി മനസിലാക്കിയ ശേഷം എന്ത് സംഭവിച്ചു എന്ന് ആര്‍ക്കുമറിയില്ല എന്ന് കഴിഞ്ഞ ദിവസം ചെറിയാന് ഫിലിപ്പ് വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ ദുരന്തനിവാരണ രംഗത്തെ പോരായ്മകളും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

അതേസമയം, സിപിഎമ്മുമായി ചെറിയാന് ഫിലിപ്പ് അകലുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നവകേരള മിഷന്റെ കോഓഡിനേറ്റര്‍ ആയിരുന്നു ചെറിയാന് ഫിലിപ്പ്. രാജ്യസഭാ സീറ്റുകള്‍ ഒഴിവ് വന്നെങ്കിലും ചെറിയാന് ഫിലിപ്പിനെ പരിഗണിക്കാതെ വന്നതോടെയാണ് സിപിഎമ്മില്‍ നിന്ന് അദ്ദേഹം അകലാന്‍ തുടങ്ങിയതത്രെ. നിയമസഭാ തിരഞ്ഞെടുപ്പിലും സീറ്റ് നല്‍കിയില്ല.
ഖാദി ബോര്‍ഡില്‍ വൈസ് ചെയര്‍മാനായി ചെറിയാന് ഫിലിപ്പിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ പദവി നിരസിക്കുകയാണ് ചെറിയാന് ഫിലിപ്പ് ചെയ്തത്. ഇന്ന് ഉത്തരവ് ഖാദിബോര്‍ഡ് റദ്ദാക്കി. ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പദവി പരസ്യമായി നിരസിച്ചതിന് ശേഷം ചെറിയാന് ഫിലിപ്പുമായി കോടിയേരി ബാലകൃഷ്ണന് സംസാരിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് ഉത്തരവ് റദ്ദാക്കി തിടുക്കത്തിലുള്ള തീരുമാനം.
കോണ്‍ഗ്രസ് വിട്ടിട്ട് 20 വര്‍ഷം കഴിഞ്ഞെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചെറിയാന് ഫിലിപ്പിന് അടുത്ത ബന്ധമുണ്ട്. എകെ ആന്റണി ഉള്‍പ്പെടെയുള്ളവരുമായി ബന്ധം നിലനിര്‍ത്തുന്നുണ്ട് അദ്ദേഹം. ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലെത്തുന്നതോടെ ഒട്ടേറെ രാഷ്ട്രീയ രഹസ്യങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. രാജ്യസഭാ സീറ്റ് ഒഴിവ് വന്ന കഴിഞ്ഞ ഏപ്രിലില്‍, വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല എന്ന ചെറിയാന് ഫിലിപ്പിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications