അപകടം നടന്നത് ആളൊഴിഞ്ഞ സ്ഥലത്ത്, സിസിടിവി ക്യാമറകള്‍ ഇല്ല; പ്രദീപിന്റെ മരണത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ്വി പ്രദീവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പൊലീസ്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം. ഒരേ ദിശയില്‍ നിന്നും വാഹനം പ്രദീപ് സഞ്ചരിച്ച ആക്ടീവ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടശേഷം ഇടിച്ച വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു. എത്രയും പെട്ടെന്ന് ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് ഇപ്പോള്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

ദുരൂഹത
പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. അപകടത്തിന്റെ സ്വഭാവത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്. സ്ക്ൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിന് അതേ ദിശയില്‍ വന്ന കാറാണ് ഇടിച്ചിട്ടത്. ഈ വാഹനം നിര്‍ത്താതെ പോയതും സംശയത്തിനിടയാക്കുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത്
ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. അവിടെ പരിക്കേറ്റ് കിടന്നിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സിസിടിവി ക്യാമറകള്‍ ഇല്ല
സിസിടിവി സാന്നിദ്ധ്യമില്ലാത്ത സ്ഥലത്ത് വച്ചായിരുന്നു അപകടം നടന്നത്. ഇത് സംശയം വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ വാഹനമേതെന്ന് ഇതുവരെ തിരിച്ചറിയാത്ത സാഹചര്യത്തില്‍ കണ്ടെത്തുക അന്വേഷണ സംഘത്തെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ആരോപണവുമായി കെ സുരേന്ദ്രന്
അതേസമയം, പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും എംടി രമേശും രംഗത്തെത്തി.ഈ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉയരുന്നുണ്ട്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്.

അന്തപ്പുരരഹസ്യങ്ങള്‍
അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെടുകയാണെന്ന് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.

എംടി രമേശിന്റെ പ്രതികരണം
പ്രിയ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനും ആയ എസ് വി പ്രദീപിന്റെ മരണ വാര്‍ത്ത അവിശ്വസനീയം ആണ്.... അധികാരി വര്‍ഗത്തിനെതിരെ എന്തും തുറന്നു പറയുന്ന പ്രദീപിന്റെ ശൈലി പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു... ഈ മരണത്തിലും ഏറെ ദുരൂഹത ഉണ്ട്.. സത്യം പുറത്തു വരാന്‍ അന്വേഷണം ആവശ്യമാണെന്ന് എംടി രമേശ് ആസഴ്യപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍
മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രദീപ് പ്രവര്‍ത്തിച്ചിരുന്നു. മംഗളം ചാനല്‍ വിട്ടതിന് പിന്നാലെ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications