കേരളത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍; പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം ശക്തമാകുന്നു
കൊച്ചി: കേരളത്തില്‍ നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ നടത്താന്‍ സംഘടന തീരുമാനിച്ചിരിക്കുന്നത്. 25ഓളം നേതാക്കളെ സംസ്ഥാനത്ത് നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു....

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പകല്‍ 11 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. 25 മുതിര്‍ന്ന നേതാക്കളെയാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ പലരെയും കൊച്ചിയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ശേഷം ചിലരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് ഒഎംഎ സലാം, ദേശീയ നേതാക്കളായ ഇ അബൂബക്കര്‍, പ്രൊഫസര്‍ പി കോയ, നാസറുദ്ദീന്‍ എളമരം, സംസ്ഥാന അധ്യക്ഷന്‍ സിപി മുഹമ്മദ് ബഷീര്‍ തുടങ്ങിയ പ്രമുഖരായ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇഡിയും എന്‍ഐഎയും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്. കേന്ദ്ര സേനയുടെ അകമ്പടിയോടെയായിരുന്നു റെയ്ഡ്.

കേരളത്തിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ മാത്രമാണ് വിവരം നേരത്തെ അറിഞ്ഞിരുന്നത്. പലയിടത്തും റെയ്ഡ് നടക്കുകയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്ത ശേഷമാണ് ലോക്കല്‍ പോലീസ് എത്തിയത്. പത്തിലധികം സംസ്ഥാനങ്ങളിലാണ് ഒരേ സമയം എന്‍ഐഎ റെയ്ഡ് നടത്തിയത്. എന്‍ഐഎ ആദ്യമായിട്ടാണ് ഇത്രയും വലിയൊരു നീക്കം രാജ്യത്ത് നടത്തുന്നത്.

കേരളത്തിലാണ് കൂടുതല്‍ നേതാക്കള്‍ അറസ്റ്റിലായത്. കര്‍ണാടകയില്‍ 20 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റിലായി. ഹൈദരാബാദിലെ സംഘടനയുടെ ഓഫീസ് സീല്‍ ചെയ്തു. അസമില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം തുടരുകയാണ്. മഹാരാഷ്ട്രയിലും നിരവധി നേതാക്കളെ പിടികൂടിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ആറിടത്താണ് റെയ്ഡ് നടന്നത്. ഡല്‍ഹിയിലും സംഘടനാ നേതാക്കളെ കസ്റ്റഡിയിലെടുത്തു.

എല്ലാവരെയും ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായിട്ടാണ് അറസ്റ്റ് എന്നാണ് വിവരം. ഇതുസംബന്ധിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും വ്യക്തമായ ധാരണയില്ല. എന്‍ഐഎ ഉദ്യോഗസ്ഥരോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് നേതാക്കള്‍ പറയുന്നു.

റെയ്ഡ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, എന്‍ഐഎ ഡയറക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തി സാഹചര്യം വിലയിരുത്തി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications