Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആണ്ടിനും സംക്രാന്തിക്കും പൊറോട്ട തിന്നുപോകുന്ന എംപിയല്ല വയനാട്ടുകാര്‍ക്ക് വേണ്ടത്'; പരിഹാസം

തിരുവനന്തപുരം: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. ആണ്ടിനും സംക്രാന്തിക്കും ഒരു ദിവസം വരികയും ഒരു ചായക്കടയില്‍ കയറി രണ്ട് പൊറോട്ടയും കഴിച്ച് പോവുകയും ചെയ്യുന്ന ഒരു എംപിയെ അല്ല വയനാട്ടുകാര്‍ക്ക് വേണ്ടതെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം പരിഹാസ്യമാണ്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് അദ്ദേഹത്തിനെതിരായ ഒരു ക്രിമിനല്‍ കേസിന്റെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണ്. ഇതിന് മുമ്പും നിരവധി ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ രാഹുല്‍ഗാന്ധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുകളിലാണെന്ന് കോണ്‍ഗ്രസ് പറയുന്നത് അപഹാസ്യമാണ്. 2013ലെ സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നിരിക്കെ രാഹുല്‍ഗാന്ധിക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് മനസിലാകുന്നില്ല. കോടതിവിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ മേല്‍ക്കോടതികളെ സമീപിക്കുകയാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ചെയ്യേണ്ടത്. അല്ലാതെ കോടതിയെ അവഹേളിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

K Surendran mocks Rahul Gandhi

ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്സാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതിയില്‍ മാപ്പു പറഞ്ഞ വ്യക്തിയാണ് രാഹുല്‍. വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം നേരിടുന്നത്. ഇന്ത്യയില്‍ ഏകാധിപത്യ ഭരണമാണെന്നും വിദേശശക്തികള്‍ ഇടപെടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടത് ദേശവിരുദ്ധമാണ്.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കുകപ്പെടുകയാണെന്ന് വിദേശത്ത് പോയി പ്രസംഗിച്ച രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പു പറയണം. മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീര്‍ക്കുകയാണ് രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്യുന്നത്. ജോഡോ യാത്രയ്ക്കിടെ രാജ്യത്ത് നിരവധി സ്ത്രീകള്‍ അതിക്രമത്തിന് ഇരയാവുന്നുവെന്നും അവര്‍ ഇത് തന്നോട് തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.

ഇത്തരം ഒരു സംഭവം അറിഞ്ഞാല്‍ പൊലീസില്‍ അറിയിക്കേണ്ട ബാധ്യത ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല. അതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ ഇരവാദം ഉയര്‍ത്തുകയാണ് രാഹുല്‍ ചെയ്തത്. ജനപ്രതിനിധി എന്ന നിലയിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കുറച്ചുകൂടി പക്വത രാഹുല്‍ ഗാന്ധി കാണിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മേല്‍ക്കോടതി ഈ വിധി റദ്ദ് ചെയ്യാതെ ഇരുന്നാല്‍, അതില്‍ ഏറ്റവും സന്തോഷിക്കുന്നത് മലയാളികളായിരിക്കും. വയനാട്ടിലെ ജനങ്ങളായിരിക്കും. കാരണം, വയനാട്ടിലെ ജനങ്ങള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു എം പിയെ ഇന്നത്തെ കാലത്ത് ആവശ്യമുണ്ട്. വല്ലപ്പോഴും, ആണ്ടിലും സംക്രാന്തിക്കും ഒരു ദിവസം വരികയും ഒരു ചായക്കടയില്‍ കയറി രണ്ട് പൊറോട്ടയും കഴിച്ച് പോകുകയും ചെയ്യുന്ന ഒരു എംപിയല്ല. വയനാട്ടുകാര്‍ക്ക് ആവശ്യം.

ഈ കോടതി വിധി ആശ്വാസകരമായ വിധിയാണ്. വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ആഗ്രഹിക്കുന്നവരാണ്. കുറച്ചുകൂടി മെച്ചപ്പെട്ട സേവനം അര്‍ഹിക്കുന്നവരാണ്. ഇങ്ങനെയുള്ള ഒരു എം പിയെ അല്ല വയനാട്ടുകാര്‍ക്ക് വേണ്ടത്. കോടതി വിധി റദ്ദാക്കാതിരുന്നാല്‍ അത് വയനാട്ടുകാര്‍ക്ക് മെച്ചപ്പെട്ട കാര്യമായിരിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+