സജി ചെറിയാൻ വിവാദം: പകരം പുതിയ മന്ത്രിയോ? സിപിഎം ഇന്ന് തീരുമാനമെടുത്തേക്കും
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തി രാജിവച്ച സജി ചെറിയാൻ വിഷയം ഏറെ ചർച്ചയാവുകയാണ്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്നതിൽ സി പി എം ഇന്ന് തീരുമാനം എടുത്തേക്കും. എം എൽ എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാട് സി പി എം സ്വീകരിക്കാനാണ് സാധ്യത.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഇത് സംബന്ധിക്കുന്ന നിലപാട് വ്യക്തമാക്കിയേക്കും. ഇന്ത്യൻ ഭരണ ഘടനയ്ക്ക് എതിരെ സജി ചെറിയാൻ ഉന്നയിച്ച പ്രസംഗത്തെ നിലവിൽ സി പി എം തളളിപ്പറഞ്ഞിട്ടില്ല.
അതേസമയം, 3 ദിവസങ്ങൾ മുമ്പാണ് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ച് പുറത്ത് പോയത്. നിലവിൽ എം എൽ എ സ്ഥാനം ഇദ്ദേഹം രാജി വെച്ചിട്ടില്ല. സജി ചെറിയാൻ നടത്തിയ ആരോപണം ഭരണ ഘടനാനിന്ദ ആണെന്നും പാര്‍ട്ടി നയത്തിന് വിരുദ്ധം ആണെന്നും നിരീക്ഷിച്ചതിന് പിന്നാലെയാണ് പാർട്ട് രാഝി ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെ ഇപ്പോൾ മറ്റൊരു മന്ത്രി വേണ്ട എന്ന ധാരണയാണ് നേതൃതലത്തില്‍ ഉള്ളത്. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരിക, സിനിമ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.

അതേസമയം, വിവാദ പരാമർശം നടത്തി രാജിവച്ച സജി ചെറിയാനെതിരെ ഇന്നലെ എഫ് ഐ ആർ പുറത്തു വന്നിരുന്നു. ഇന്ത്യൻ ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതായി എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.

മൂന്നുവർഷം വരെ തടവ് കിട്ടിയേക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സജി ചെറിയാൻ നടത്തിയ പരാമർശം വളരെ വിവാദം സൃഷ്ടിക്കുകയും ഏറെ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു.
സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ :-
Recommended Video

' മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത് .
ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും '..












Click it and Unblock the Notifications