'മീശ' നോവലിനെതിരെ ഭീഷണി ഉയര്‍ത്തിയ സംഘപരിവാറിന് ശാരദകുട്ടിയുടെ മുഖമടച്ച മറുപടി
എഴുത്തുകാരന്‍
എസ്
ഹരീഷിനെതിരെ
സംഘപരിവാര്‍
നടത്തുന്ന
സൈബര്‍
ആക്രമണത്തില്‍
പ്രതികരണവുമായി
എഴുത്തുകാരി
എസ്
ശാരദകുട്ടി.
തന്‍റെ
പുതിയ
നോവലായ
'മീശ'
യില്‍
സ്ത്രീകളുടെ
ക്ഷേത്ര
സന്ദര്‍ശനം
സംബന്ധിച്ച
സംഭാഷണത്തിലേര്‍പ്പെടുന്ന
കഥാപാത്രത്തെ
സൃഷ്ടിച്ചതിനാണ്
സംഘപരിവാര്‍
എഴുത്തുകാരന്‍
എസ്
ഹരീഷിന്
നേരെ
ആക്രമണവും
ഭീഷണിയും
മുഴക്കുന്നത്.
കഥയില്‍ ആര്‍ത്തവ സമയത്തെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്. നോവല്‍ പ്രസീദ്ധീകരിച്ച മാതൃഭൂമിക്ക് നേരേയും ആക്രമണത്തിന് ആഹ്വാനമുണ്ട്. സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്.
കണ്ടെത്തല്‍
ക്ഷേത്രത്തിൽ
എത്തുന്ന
സ്ത്രീകൾ
ഭോഗാസക്തകൾ
മാതൃഭൂമി
ആഴ്ചപതിപ്പിലെ
എസ്.ഹരീഷ്
എഴുതിയ
നോവലിലെ
കണ്ടെത്തലാണിത്.
ഹിന്ദു
സമുദായത്തിലെ
സ്ത്രീകൾ
വൃത്തിയായി
വേഷം
ധരിച്ച്
അമ്പലത്തിൽ
വരുന്നത്
ഞങ്ങൾ
ഭോഗത്തിന്
തയ്യാറാണന്ന്
അറിയിക്കാനത്രെ.
നാലു
ദിവസം
വരാതിരിക്കുന്നത്
ആ
സമയത്ത്
സംഗതിക്ക്
തയ്യാറല്ല
എന്നറിയിക്കാനും.
വിലയിരുത്തുന്നത്
പ്രധാനമായും ഈ ദിവസങ്ങൾ പൂജാരിമാരെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഉദ്ദേശം . മാതൃഭൂമിയിൽ വലിയ പരസ്യം കൊടുത്ത് പ്രസ് ദ്ധീകരിക്കുന്ന മീശ എന്ന നോവലിലാണ് ഈ ചരിത്ര കണ്ടുപിടുത്തം. കേരളത്തിന്റെ സാംസ്ക്കാരിക പ്രസിദ്ധീകരണമായ മാതൃഭൂമിയും കേരള സാഹിത്യ അക്കാദമി അവാർഡു കരസ്ഥമാക്കിയ എസ്. ഹരീഷും എത്ര വഷളത്തരത്തോടെയാണ് ഒരു ക്ഷേത്ര വിശുദ്ധിയെ വിലയിരുത്തിയിരിക്കുന്നത്.
വിവരമറിയും
ഇസ്ലാം സമുദായം അടക്കമുള്ള മറ്റേതെങ്കിലും സമുദായത്തിലെ സ്ത്രീ വിലക്കുകളെ പറ്റി ഈ ആഭാസ രീതിയിൽ വ്യാഖ്യാനം നടത്തിയാൽ വിവരമറിയുമെന്നും ഈ കൂട്ടർക്ക് അറിയാം. ഹൈന്ദവ സംസ്ക്കാരങ്ങളുടെ വേരറുക്കാൻ തുനിഞ്ഞിറങ്ങുന്ന തൂലികയും കടലാസും ബഹിഷ്ക്കരിക്കപ്പെടേണ്ടതാണ്.ഇതിന് ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നല്ല ,ആഭാസ സാഹിത്യം എന്നു തന്നെ പറയേണ്ടിവരും.
അറിയാം
എന്നാല്‍
സംഘപരിവാര്‍
ആക്രമണത്തെ
ശക്തമായ
ഭാഷയിലാണ്
എഴുത്തുകാരി
തന്‍റെ
ഫേസ്ബുക്ക്
പേജിലൂടെ
വിമര്‍ശിച്ചിരിക്കുന്നത്.
S.
ഹരീഷിന്റെ
നോവലിന്റെ
പേര്
മീശ
എന്നാണ്.
യഥാർഥമീശയുടെ
അടയാളമെന്തെന്ന്
പെണ്ണുങ്ങൾക്കെല്ലാമറിയാം.
മീശ
മുളയ്ക്കുന്നതിനു
മുന്നേ
ഇവിടെ
ആണുങ്ങൾ
പറഞ്ഞു
പഠിക്കുന്നതും
പാടി
നടക്കുന്നതും
എന്തെന്നും
പെണ്ണുങ്ങൾക്കറിയാം.
ജാതിഭേദവും
മതദ്വേഷവുമില്ലാതെ
എല്ലാ
മീശക്കാരും
സോദരത്വേന
ചൊല്ലുന്ന
മാതൃകാ
ഗാനമെന്തെന്നും
അവർക്കറിയാം.
മീശ
രണ്ടു പുരുഷന്മാരുടെ സംഭാഷണത്തിലൂടെ അത് വ്യക്തമാക്കുകയാണ് എഴുത്തുകാരൻ.വർഗ്ഗീയതയുടെ വർത്തമാനകാലത്ത്, സത്രീപക്ഷ വായനയുടെ കാലത്ത് ,ചിന്തിക്കുന്ന ഒരെഴുത്തുകാരൻ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കിൽ അതിന്റെ അർഥവ്യാപ്തി ഉൾക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യർക്കെല്ലാം ഉണ്ടാകും. മീശക്ക് വർഗ്ഗീയതയുടെ കാലത്തെ മാനങ്ങൾ വലുതാണ്.
പുസ്തകം വായിക്കാത്ത
അതു കൊണ്ട് സംഘ പരിവാറുകാർ പ്രത്യേകിച്ചു പുസ്തകം വായിക്കാത്ത സംഘ പരിവാറുകാർ, പ്രകോപിതരായത് ആ അധിക്ഷേപത്തിൽ സ്ത്രീ എന്നു കണ്ടതുകൊണ്ടല്ല. അമ്പലമെന്നു കണ്ടതുകൊണ്ടാണ്. പള്ളിയെക്കുറിച്ചു പറയാൻ ധൈര്യമുണ്ടോ എന്നു ചോദിക്കുന്നത് കേട്ടില്ലേ? പെണ്ണിനെക്കുറിച്ചു പറയാൻ ധൈര്യമുണ്ടോ എന്നല്ല.
കൊമ്പു കുലുക്കേണ്ട
പെണ്ണിനെ അധിക്ഷേപിക്കുന്നതിനെതിരെ ഒരു മത സംഘടനയും കൊമ്പു കുലുക്കണ്ട. എല്ലാ മതത്തിനും പുറത്താണ് ഞങ്ങളുടെ സ്ഥാനം. മതാധികാരത്തിന്റെ പുല്ലിംഗങ്ങളെല്ലാം ഒരേ പോലെ നീണ്ടു വരുന്നത് ഞങ്ങളുടെ നേർക്കു തന്നെയാണല്ലോ. വെളിച്ചപ്പാടേതു വന്നാലും പുരോഹിതനാരു വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് ഞങ്ങൾക്കാണല്ലോ.
നിങ്ങളോട് മാത്രം
നിങ്ങളുടെ
പൊട്ടിച്ചിരികളുടെയും
അട്ടഹാസങ്ങളുടെയും
ചൂണ്ടുവിരലുകളുടെയും
അറ്റം
എന്നും
നീളുന്നത്
ഞങ്ങളിലേക്കായിരുന്നുവല്ലോ.
അതൊരെഴുത്തുകാരൻ
ചൂണ്ടിക്കാണിക്കുമ്പോൾ
ഞങ്ങൾക്കു
മനസ്സിലാകും.
അയാളുടെ
യുദ്ധം
നിങ്ങളോടാണ്.
നിങ്ങളോടു
മാത്രമാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം