കെപിസിസിയ്ക്ക് എന്തും ചെയ്യാം, ഞങ്ങളെ പിന്നെ അറിയിച്ചാല്‍ മതി: കെസി വേണുഗോപാല്‍; കെ വി തോമസ് പുറത്തേക്ക്?
കൊച്ചി: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ നിരന്തരം വെല്ലുവിളിക്കുന്ന മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാര്‍ട്ടിയ്ക്ക് പുറത്തേക്കെന്ന സൂചന. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ പിന്തുണയ്ക്കുമെന്ന് ഇന്ന് കെ വി തോമസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടിയ്ക്ക് കളമൊരുങ്ങിയത്. നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും കെ വി തോമസ് പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം കെ വി തോമസിനെ പുറത്താക്കാനുള്ള നീക്കം ശക്തമാക്കിയത്. കെ വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാം എന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ടെന്നും നടപടി എടുത്ത ശേഷം എ ഐ സി സിയെ അറിയിച്ചാല്‍ മതിയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസുകാരനായിരിക്കുകയും സി പി ഐ എമ്മിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറയുകയും ചെയ്യുന്നത് ഒന്നൊന്നര തമാശയാണെന്നാണ് കെ വി തോമസിന്റെ പ്രഖ്യാപനത്തിന് കെ സി വേണുഗോപാല്‍ നല്കിയ മറുപടി. ആര് പാര്‍ട്ടി വിട്ട് പോകും ആരു പോകുന്നു എന്നതിനേക്കാള്‍ ചിന്തന്‍ ശിബിരത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് താന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്.

2018 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാരനായി താന്‍ തുടരുമെന്നും കെ വി തോമസ് ആവര്‍ത്തിച്ചു. താന്‍ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറ്റം പറയുന്നവര്‍ മുന്‍പ് കരുണാകരന് ഇടതുമുന്നണിക്ക് ഒപ്പം പോയതും ഭരണത്തില്‍ പങ്കാളികളായ ചരിത്രവും ഓര്‍മ്മിക്കണമെന്നും കെ വി തോമസ് പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് അറിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇപ്പോള്‍ എല്‍ ഡി എഫിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയം മാത്രമായി കാണേണ്ടതില്ലെന്നും വികസനമാണ് ചര്‍ച്ചാ വിഷയമാകേണ്ടതെന്നും കെ വി തോമസ് വ്യക്തമാക്കി. കേരളത്തിന്റെ വികസത്തില്‍ ഒരുമിച്ചു നില്‍ക്കുന്നതിന് പകരം എല്ലാത്തിനേയും എതിര്‍ക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കണ്ണൂരില്‍ ഏപ്രിലില്‍ നടന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനാണെങ്കില്‍ പുറത്താക്കട്ടെയെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും കണ്ണൂരില്‍ പോയാല്‍ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നിട്ടിപ്പോള്‍ എന്തായെന്നും കെ വി തോമസ് വെല്ലുവിളിച്ചിരുന്നു.

തന്നെക്കാളും കൂടുതല്‍ തവണ മത്സരിച്ചവരും പ്രായമായവരും പാര്‍ട്ടിയില്‍ പദവികള്‍ വഹിക്കുന്നുണ്ടെന്നും ജോ ജോസഫ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രചാരണത്തിന് ഇറങ്ങുന്നതെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയിലെ ജയവും തോല്‍വിയും തന്റെ നിലപാടിനെ ബാധിക്കില്ലെന്നും പെയ്ഡ് ടീമാണ് സോഷ്യല്‍ മീഡിയയില്‍ തനിക്ക് എതിരെ പ്രചരണം നടത്തുന്നതെന്നും ഈ രീതിയില്‍ ആണ് കോണ്‍ഗ്രസ് പോകുന്നത് എങ്കില്‍ ദേശീയ തലത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും കെ വി തോമസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ക്യൂട്ട്നെസ് ഓവര്‍ലോഡഡ്; അന്‍സിബയുടെ വൈറല്‍ ചിത്രങ്ങള്‍
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications