'കുഞ്ഞനന്തൻ പുറത്തും ശ്രീറാം വെങ്കിട്ടരാമൻ അകത്തും'; സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ
തിരുവനന്തപുരം; മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുത്ത നടപടിക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎ. കൊറോണ ഭീതിയിൽ ജനം കഴിയുന്ന കാലത്ത് സ്വന്തം അജണ്ടകൾ ഒളിച്ച് കടത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ജനതയുടെ അവസ്ഥകളെ ചൂഷണം ചെയ്യുകയാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
ഇംഗിതങ്ങൾ നടപ്പിലാക്കാൻ ദുരന്തത്തെ മറയാക്കൽ ഒരു മുഖ്യമന്ത്രിക്ക് ചേർന്ന നടപടിയല്ല.വിമർശനങ്ങൾക്ക് വിലക്കും രാഷ്ട്രീയം പറയരുതെന്ന് തിട്ടൂരവും എന്തിനായിരുന്ന് എന്ന് ഇത്തരം തീരുമാനങ്ങൾ ബോദ്ധ്യപ്പെടുത്തുന്നുണ്ടെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
#കുഞ്ഞനന്തൻ_പുറത്തും
#ശ്രീറാം_വെങ്കിട്ടരാമൻ_അകത്തും
-
പിണറായി
വിജയന്റെ
"Love
in
the
time
of
corona
"Gabriel
Garcia
Marquez
ന്റെ
പ്രസിദ്ധ
നോവലാണ്
"Love
in
time
of
Cholera".
വിവാഹിതയായ
Fermina
Daza
എന്ന
യുവതിയുടെ
ഭർത്താവ്
മരിക്കാൻ
50
വർഷം
കാത്തിരുന്ന
Florentino
Ariza
എന്ന
കഥാപാത്രത്തെ
ഓർമ്മ
വരികയാണ്
സർക്കാരിന്റെ
തീരുമാനങ്ങൾ
കാണുമ്പോൾ
.
ഒരു വശത്ത് ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊന്ന കേസിലെ പ്രതിയായ കുഞ്ഞനന്തനെ പുറത്തിറക്കാൻ കൊറോണ കാലം , മറുവശത്ത് KM ബഷീറെന്ന പാവം മാധ്യമ പ്രവർത്തകന്റെ മരണത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെ ധൃതി പിടിച്ച് സർവീസിൽ തിരിച്ച് കൊണ്ടു വരാനും കൊറോണകാലത്തെ ഏറ്റവും ഭീതിജനകമായ - ജാഗ്രത ഏറ്റവും കൂടുതൽ വേണ്ട ദിവസങ്ങളിലൊന്ന് .
ഇത് ചൂഷണമാണ് . ഒരു ജനത സ്വന്തം ജീവനിൽ ഭയം തോന്നി കഴിയുന്ന കാലത്ത് , മാധ്യമങ്ങളുടെ സ്‌പേസും മാധ്യമ പ്രവർത്തകരുടെ വിശ്രമമില്ലാത്ത അദ്ധ്വാനവും പൂർണ്ണമായും ജാഗ്രതക്കും മുൻകരുതലുകൾക്കും അതിന് വേണ്ടിയുള്ള നടപടികൾക്കും കൊറോണ വാർത്തകൾക്കും വേണ്ടി നീക്കി വെച്ചിരിക്കുന്ന സമയത്ത് , നിയമസഭാ സമ്മേളനങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും , പ്രതിപക്ഷ സമരങ്ങളുമെല്ലാം മാറ്റി വെക്കപ്പെട്ട ഒരു കാലത്ത് സ്വന്തം അജണ്ടകൾ ഒളിച്ച് കടത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ജനതയുടെ അവസ്ഥകളെ ചൂഷണം ചെയ്യുകയാണ് .
ഇംഗിതങ്ങൾ നടപ്പിലാക്കാൻ ദുരന്തത്തെ മറയാക്കൽ ഒരു മുഖ്യമന്ത്രിക്ക് ചേർന്ന നടപടിയല്ല .വിമർശനങ്ങൾക്ക് വിലക്കും രാഷ്ട്രീയം പറയരുതെന്ന് തിട്ടൂരവും എന്തിനായിരുന്ന് എന്ന് ഇത്തരം തീരുമാനങ്ങൾ ബോദ്ധ്യപ്പെടുത്തുന്നുണ്ട് .