Get Updates
Get notified of breaking news, exclusive insights, and must-see stories!

മാടമ്പിത്തരം വേണ്ട, ഉണ്ണികൃഷ്ണനെ പോലുള്ളവരുടെ കാല് പിടിച്ച് ജീവിക്കേണ്ട കാര്യമില്ല; തുറന്നടിച്ച് ശാലു പേയാട്

കൊച്ചി: ഫെഫ്കയ്ക്കും ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശാലു പേയാട്. സാധാരണക്കാരായ മെമ്പര്‍മാരോട് കടുത്ത അനീതിയാണ് സംഘടനയിലെ തലപ്പത്തുള്ളവര്‍ കാണിക്കുന്നത് എന്ന് ശാലു പേയാട് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ആഴ്ച ഫോട്ടോഗ്രാഫര്‍ ശാലു പേയാടിനെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ശാലു പേയാടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഞാന്‍ ഒരു വലിയ പടം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഒരു 100 ദിവസത്തെ വര്‍ക്ക് ഉള്ള പടമാണ്. ഡിസംബര്‍ 9-ാം തിയതിയാണ് ആ പടം തുടങ്ങിയത്. എട്ടാം തിയതി തന്നെ അവിടെ ജോയിന്‍ ചെയ്തു. പത്താം തിയതി രാവിലെ അവര്‍ അവിടെ ഒരു കമ്മിറ്റി കൂടി എന്നെ പുറത്താക്കാന്‍ തീരുമാനിക്കുന്നു. 12-ാം തിയതിയാണ് ആ കത്ത് എനിക്ക് ലഭിക്കുന്നത്. ആറ് മാസം മുമ്പ് ഒരു വെള്ളം കയറിയ പ്രദേശമുണ്ടായിരുന്നു.

Shalu Peyad

ആ സമയത്ത് ഞങ്ങളുടെ കൂടെയുള്ള ഒരു പയ്യന്റെ വീട്ടില്‍ വെള്ളം കയറി. ഒരു ഫോട്ടോഗ്രാഫര്‍ മെമ്പറുടെ വീട്ടിലാണ് വെള്ളം കയറിയത്. അവന്‍ എനിക്ക് വീഡിയോ എടുത്ത് അയച്ച് തന്നു. ഞങ്ങള്‍ക്ക് മാത്രമല്ല സംഘടനയിലുള്ള പ്രസിഡന്റിനും സെക്രട്ടറിക്കും എല്ലാം അയച്ച് കൊടുത്തു. അവരാരും ഇത് മൈന്‍ഡ് ചെയ്തില്ല. ഞാനിത് ഫെഫ്കയുടെ ഒഫീഷ്യല്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിലിട്ട് എന്തെങ്കിലും സഹായം അവന് ചെയ്ത് കൊടുക്കണം എന്ന് പറഞ്ഞു.

അപ്പോള്‍ ഇവര്‍ പറഞ്ഞു കമ്മിറ്റി കൂടിയിട്ടേ തീരുമാനിക്കാന്‍ പറ്റുകയുള്ളൂ എന്ന്. ഒരുത്തന്റെ വീട്ടില്‍ വെള്ളം കയറി ചാകാന്‍ നില്‍ക്കുമ്പോള്‍ ഇപ്പോള്‍ സഹായിച്ചിട്ടേ കാര്യമുള്ളൂ എന്ന് ഞാന്‍ പറഞ്ഞു. നിങ്ങളുടെ സൗകര്യത്തിനല്ല ചെയ്യേണ്ടത് എന്ന് പറഞ്ഞു. ഇത് വലിയ ഒരാളുടെ അടുത്തൊന്നും ഇങ്ങനെ കാണിക്കില്ല. ഞങ്ങളുടെ സംഘടനയില്‍ ഒരു 10-18 ലക്ഷം രൂപ ഷോയെന്ന് പറഞ്ഞ് അടിച്ച് മാറ്റി കൊണ്ടുപോയ സംഭവമുണ്ടായിട്ടുണ്ട്.

അത് ആരോടും ചോദിക്കാതെ ചെയ്ത സംഭവമാണ്. ഞാന്‍ ലക്ഷങ്ങളൊന്നും കൊടുക്കാന്‍ പറഞ്ഞിട്ടില്ല. ഒരു പതിനായിരമോ മറ്റോ കൊടുത്ത് അവന്റെ അപ്പോഴത്തെ ആവശ്യം നടത്തി കൊടുക്കാനാണ് പറഞ്ഞത്. കാരണം അവന് അമ്മയും പിള്ളേരുമൊക്കെയുണ്ട്. അവന് എങ്ങോട്ടെങ്കിലും മാറി താമസിക്കാന്‍ വേണ്ടിയിട്ടായിരുന്നു. ഞാന്‍ എന്റെ കൈയില്‍ നിന്ന് കാശ് അവന് ഗൂഗിള്‍പേയിലൂടെ അയച്ച് കൊടുത്തു.

എന്നിട്ട് അതിന്റെ സ്‌ക്രീന്‍ഷോട്ട് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. അതിന് താഴെ നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ സഹായിക്ക് എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കുറച്ച് മെമ്പര്‍മാര്‍ അവന് 500, 1000 രൂപയൊക്കെയായി ഒരു 15000 രൂപ കളക്ട് ചെയ്ത് കൊടുത്തു. ഇത് ഞങ്ങളുടെ സെക്രട്ടറിക്കും പ്രസിഡന്റിനും ഈഗോ അടിച്ചു. ഈ ഈഗോ ആണ് സസ്‌പെന്‍ഷനില്‍ എത്തിയത്.

മുന്‍പും അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. ഞങ്ങളുടെ കൂട്ടത്തില്‍ ഇക്കൂസ് രഘു എന്ന് പറയുന്ന ഒരു ആലുവക്കാരനുണ്ട്. പാവം ആണ്. പുള്ളിക്കാരന്‍ വൈസ് പ്രസിഡന്റൊക്കെ ആയിട്ടുള്ള ആളാണ്. ആ പുള്ളിക്ക് സ്‌ട്രോക്ക് വന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ ഒരു കത്ത് കൊടുത്തില്ല എന്നതിന്റെ ഒറ്റ പേരില്‍ സാമ്പത്തിക സഹായം കൊടുത്തില്ല. ഞാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പറാണ്.

ഞാന്‍ അതിനെ ശക്തമായി എതിര്‍ത്തു. നിങ്ങള്‍ കാണിക്കുന്നത് മോശമാണ് എന്നും കൂട്ടത്തിലൊരുത്തന് ആവശ്യം വരുമ്പോള്‍ സഹായിച്ചില്ലെങ്കില്‍ പിന്നെ സംഘടന കൊണ്ട് എന്താണ് കാര്യം എന്നും ചോദിച്ചു. അന്ന് ചീത്ത വിളിച്ചാണ് ഇറങ്ങിയത്. അതാണ് അവരെ പ്രകോപിപ്പിച്ചത്. സിനിമയില്‍ എനിക്കിപ്പോള്‍ വിലക്കാണ്. ബി ഉണ്ണികൃഷ്ണന്‍ എന്ന് പറയുന്ന സെക്രട്ടറിയെ വിളിച്ചു.

അദ്ദേഹം പറഞ്ഞത് നിങ്ങള്‍ക്ക് പടം ചെയ്യാന്‍ പറ്റില്ല എന്നാണ്. ഞങ്ങളെ ധിക്കരിച്ച് പടം ചെയ്താല്‍ ആ പടം ഞങ്ങള്‍ നിര്‍ത്തിവെക്കും എന്ന് പറഞ്ഞു. എനിക്ക് ഉണ്ണികൃഷ്ണനെ പോലുള്ളവരുടെ കാല് പിടിച്ച് ജീവിക്കേണ്ട കാര്യമില്ല. കാരണം അത്യാവശ്യം കല്യാണ വര്‍ക്കുകള്‍ ഉണ്ട്. ഞാന്‍ കല്യാണത്തിന് ഫോട്ടോഗ്രാഫി ചെയ്യുന്നതാണ്. ഒരു പടം ചെയ്യാന്‍ വന്ന ഞാന്‍ 100 ലേറെ പടങ്ങള്‍ ചെയ്തു.

വലിയ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. പിന്നെ എനിക്ക് ഇവന്റെയൊന്നും കാല് പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല. ചെയ്യാത്ത തെറ്റിന് മാപ്പ് പറഞ്ഞ് നില്‍ക്കേണ്ട കാര്യമില്ല. മാടമ്പിത്തരമൊക്കെ കൈയില്‍ വെച്ചാല്‍ മതി. ഞാന്‍ അയാളുടെ ചിലവില്‍ അല്ല നില്‍ക്കുന്നത്,' ശാലു പേയാട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+