Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്വേതയ്‌ക്കെതിരായ കേസിന് പിന്നില്‍ ബാബുരാജ്? ബാബുരാജിനെ എല്ലാവര്‍ക്കും പേടിയെന്ന് മാലാ പാര്‍വതി

അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി നടി മാലാ പാര്‍വതി. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരായ കേസിന് പിന്നില്‍ ബാബുരാജാണ് എന്ന് സംശയിക്കുന്നതായി മാലാ പാര്‍വതി പറഞ്ഞു. ബാബുരാജിനെ എല്ലാവര്‍ക്കും ഭയമാണ് എന്നും തനിക്കെതിരെ ഭീഷണിയുള്ളത് കൊണ്ടാണ് ഇതെല്ലാം തുറന്ന് പറയുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. ശ്വേത കടുത്ത മാനസിക സംഘര്‍ഷത്തിലാണ് എന്നും നിയമനടപടി സ്വീകരിക്കും എന്നും മാലാ പാര്‍വതി വ്യക്തമാക്കി. അതിനിടെ തനിക്കെതിരായ കേസിന് പിന്നാലെ ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണം എന്നും അന്വേഷണം സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് ശ്വേത കോടതിയെ സമീപിച്ചിരിക്കുന്നത്.

Shwetha Menon

മാലാ പാര്‍വതിയുടെ വാക്കുകള്‍

മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ല എന്നും അഡ്‌ഹോക്ക് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്ത ശേഷം അധികാരമുറപ്പിക്കാനുള്ള ചില കാര്യങ്ങള്‍ നരേറ്റീവ് മുന്നോട്ട് വെച്ചിട്ടുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പിലെ അഡ്മിന്‍സ് മുന്നോട്ട് വെക്കുന്നത് പോലെ മറ്റൊരു യൂട്യൂബറും പാരലല്‍ ആയിട്ട് വെച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡിന്റെ വിഷയം ഒരു സ്ത്രീ ഉന്നയിക്കുന്നത് ഏതോ ഒരു മത്സരാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി എന്നൊക്കെ പറയുന്നതിന് മുന്‍പ് തന്നെ ഒരു യൂട്യൂബര്‍ മെമ്മറി കാര്‍ഡിന്റെ വിഷയം വരാന്‍ പോകുന്നു എന്ന് പ്രവചിക്കുന്നുണ്ട്.

ആ നരേറ്റീവ് എവിടെ നിന്നാണ് വരുന്നത്. അത്രയും ആസ്തിയുള്ള സംഘടനയാണ് അമ്മ. അത്രയും പ്രതാപവും ഉണ്ട്. എറണാകുളം പോലൊരു നഗരത്തില്‍ ഹൃദയമധ്യത്തില്‍ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ആസ്ഥാന മന്ദിരമുണ്ട്. അതിന്റെ സൗകര്യത്തില്‍ സുഖിച്ച് പോയവര്‍ക്ക് അത് വിട്ടുകൊടുക്കാനുള്ള മടിയാണ് പ്രശ്‌നം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഈ അഡ്‌ഹോക്ക് കമ്മിറ്റി ജയിക്കും എന്നും വോട്ട് കൊടുക്കും എന്നും വിചാരിച്ചിരുന്ന ഒരാളാണ് ഞാന്‍.

പിന്നെ ആരോപണ വിധേയര്‍ നില്‍ക്കാം എന്ന് ഒരു മെമ്പര്‍ പറയുന്ന സമയത്ത് നമ്മളോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ അതിനോട് യോജിക്കാന്‍ പറ്റില്ല. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിനകത്തെ ഗുരുതരമായ ആരോപണങ്ങള്‍ കാരണം അദ്ദേഹത്തിന് മാറി നില്‍ക്കേണ്ടി വന്നു. ഫേസ്ബുക്ക് പോസ്റ്റിനകത്ത് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് മാധ്യമങ്ങളിലൂടെ ഉപദേശിച്ചവരെയൊന്നും ഞാന്‍ മരണം വരെ മറക്കില്ല എന്ന്.

അപ്പോള്‍ അത് സാധാരണ വരിയായാണ് വായിച്ചത്. യൂട്യൂബര്‍ അത് കടുപ്പിച്ച് പറഞ്ഞപ്പോഴാണ് അത് ഭീഷണിയാണല്ലോ എന്ന് മനസിലായത്. പക്ഷെ അത് സത്യമായി വന്നു. എന്തിനാണ് ഈ വെപ്രാളം. ആ നരേറ്റീവിലെല്ലാം അവര്‍ പറയുന്നുണ്ട് ബാബുരാജ് മാത്രമാണ് അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്തത് എന്ന്. ഹേമ കമ്മിറ്റിയില്‍ നശിച്ച് പോയ അമ്മ സംഘടനയെ എണീപ്പിച്ച് നിര്‍ത്തിയത് ബാബുരാജാണ്.

2 കോടി രൂപയുണ്ടായിരുന്നിടത്ത് നിന്ന് 8 കോടി രൂപയാക്കിയത് ബാബുരാജാണ് എന്നൊക്കെയാണ് പറയുന്നത്. അതില്‍ കൂടുതല്‍ പണമുണ്ടായിരുന്നു. അദ്ദേഹം വിട്ട് പോകും എന്ന് കരുതി അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ ചെയ്തതാകാം എന്ന് കരുതിയിരിക്കുമ്പോഴാണ് ശ്വേതയ്‌ക്കെതിരായ ആരോപണം. കൊടുത്തിരിക്കുന്ന ആള്‍ ആരാണ്. വീക്ഷണം പത്രത്തിലുണ്ടായിരുന്ന ഒരു സര്‍ക്കുലേഷനില്‍ ജോലി ചെയ്തിരുന്ന വ്യക്തി.

പാലേരി മാണിക്യം പോലൊരു സിനിമയില്‍ അഭിനയിച്ച് കൊണ്ട് നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന് പറഞ്ഞ് മോശം ആരോപണം ഉന്നയിച്ചിരിക്കുകയാണ്. പോക്‌സോ കേസാണ് എടുത്തിരിക്കുന്നത്. എങ്ങനെ ജീവിക്കും, എങ്ങനെ അഭിനയിക്കും. നാളെ ഗോഹത്യയ്ക്ക് ദൃശ്യത്തിലെ നായകനെതിരെ കേസെടുക്കുമോ. ബാബുരാജിന് ഇതിന് പിന്നില്‍ റോള്‍ ഉണ്ടായിരിക്കണം. യൂട്യൂബറും വാട്‌സാപ്പ് ഗ്രൂപ്പിലും മുന്നോട്ട് വെക്കുന്ന നരേറ്റീവ് ഒന്നാണ് എന്നാണ് ഞാന്‍ പറയുന്നത്.

അതിന് പിന്നില്‍ ആരാണ് എന്ന് ഞാന്‍ കാണാത്ത ഒരാളെ കുറിച്ച് പറയാന്‍ കഴിയില്ല. മാര്‍ച്ചില്‍ ശ്വേതയ്‌ക്കെതിരെ കേസ് കൊടുത്തു എന്നാണ് പറയുന്നത്. അതിന് രേഖയൊന്നുമില്ല. ബാബുരാജ് മാത്രമാണ് ഇത് വളര്‍ത്തിയത് എന്നൊക്കെയുള്ള ആരോപണം വലിയ വിഷമമാണ്. മോഹന്‍ലാലൊക്കെ ഇത്രയും നാള്‍ സ്‌റ്റേജ് ഷോയൊക്കെ ചെയ്ത് ഇതിന്റെ കൂടെ നിന്നതാണ്. അല്ലെങ്കില്‍ അവര്‍ക്കും യുവനടന്‍മാരൊക്കെ ചെയ്യുന്നത് പോലെ ഉള്ള സിനിമയില്‍ അഭിനയിച്ച് നടന്നാല്‍ പോരായിരുന്നോ.

അവര്‍ അങ്ങനെ ചെയ്തില്ലല്ലോ. ബാബുരാജിനെ എല്ലാവര്‍ക്കും ഭയമാണ്. അദ്ദേഹത്തിന്റെ പേര് പൊതുവെ ആരും പറയാറില്ല. എനിക്കെതിരെ ഏതായാലും ഭീഷണി ആയതുകൊണ്ട് ഞാന്‍ പറായം എന്ന് വെച്ചു. ശ്വേത വളരെ വലിയ മാനസിക സംഘര്‍ഷത്തിലാണ്. ശ്വേതയ്‌ക്കെതിരെ പോക്‌സോ കേസാണ് കൊടുത്തിരിക്കുന്നത്. അവര്‍ നിയമപരമായി നേരിടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+