കേരളത്തെ പാകിസ്താനാക്കിയ ടൈംസ് നൗവിന് സോഷ്യൽ മീഡിയയുടെ കിണ്ണം കാച്ചിയ മറുപടി! പൊളിച്ചടുക്കിക്കളഞ്ഞു!
ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷാ കേരളം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ കേരളത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗവിന് സോഷ്യൽ മീഡിയയിൽ മലയാളികളുടെ പ്രതിഷേധം. പ്രതിഷേധം സഹിക്കാനാകാതെ ചാനൽ മാപ്പ് പറയുകയും തെറ്റ് പറ്റിയതാണ് എന്ന് വിശദീകരിക്കുകയും ചെയ്തെങ്കിലും അത് അംഗീകരിക്കുന്ന പ്രശ്നമില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കാണാം, ചില സോഷ്യൽ മീഡിയ പ്രതികരണങ്ങൾ...

രശ്മി നായർ
എടേ കുമ്മനം താന്‍ വല്യ രാജ്യസ്നേഹി അല്ലേ. ഈ പാകിസ്ഥാന്‍ ഉപേക്ഷിച്ചു തനിക്കാ സുരേന്ദ്രനെയും കൂട്ടി വല്ല ഭാരതത്തിലോട്ടും പോക്കൂടെടോ. പശുവിന്റെ പേരില്‍ കൊലപാതവും ബാലാല്‍സംഘവും ചെയ്യാന്‍ ആർ എസ് എസുകാരെ അനുവദിച്ചാല്‍ ഞങ്ങളെ ഇന്ത്യക്കാര്‍ ആക്കാമോ സാര്‍. - ചുംബനസമര നായിക രശ്മി ആർ നായർ രണ്ട് പോസ്റ്റുകളാണ് ടൈംസ് നൗ വിഷയവുമായി എഴുതിയത്.

എസ് ലല്ലു
നിനക്കൊക്കെ മലയാളിയെ കാണുമ്പോ പാകിസ്ഥാനെ ഓർമ്മ വരുന്നു ... അല്ലെടാ ... മദ്രാസി എന്ന് വിളിക്കുന്ന അതേ പുശ്ചമാണ് ... നിനക്കൊക്കെ പുശ്ചമായിരിക്കും... മാപ്പെഴുതിക്കൊടുത്ത് ജയിലിന്ന് രക്ഷപ്പെട്ടവന്റെ ദേശ സ്നേഹമല്ല മലയാളിയെ നയിക്കുന്നത് .. ഞങ്ങൾടെ ദൈവങ്ങൾക്ക് ജാതി ഭേദമില്ല... കൂടിയവനെന്നും കുറഞ്ഞവനെന്നും നിങ്ങൾ വിശ്വസിക്കുന്ന ആൾക്കാരൊക്കെ ഇവിടെ ഒരുമിച്ചാണ്.

ഇത് ഞങ്ങൾടെ മണ്ണ്, ജീവിതം
ഞങ്ങളിങ്ങനെയൊക്കെ അങ്ങ് ജീവിച്ചോളാം... കുത്തിത്തിരിപ്പും ഉഡായിപ്പുമായി ഞങ്ങടെ നെഞ്ചത്തേക്ക് വന്ന് കേറരുത്... നിങ്ങള് തരുന്ന രാജ്യ സ്നേഹ സർട്ടിഫിക്കറ്റ് വേണ്ട ... ഇത് ഞങ്ങൾടെ മണ്ണാണ്.... ഞങ്ങൾടെ ജീവിതമാണ് ... നിലപാടുകളുടെ പേരിലാണ് നീ ഞങ്ങളെ പാക്കിസ്ഥാനികളാക്കിയതെങ്കിൽ നീയൊക്കെ ഇനിയും വിളിക്കേണ്ടി വരും.. - മാധ്യമപ്രവർത്തകനായ എസ് ലല്ലു എഴുതുന്നു.

പാകിസ്താനാണ് ഭേദം
വർത്തമാനകാലത്ത് കേരളം പാക്കിസ്ഥാനാണ് എന്ന് പറയുന്നതല്ല നരേന്ദ്രമോദി ഭരണത്തിൻ കീഴിലുള്ള ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് എന്ന് പറയുന്നത് തന്നെയാണ് ഏറ്റവും വലിയ അശ്ലീലം - നൗജാസ് മുസ്തഫ എഴുതുന്നു.

അങ്ങനെ പാകിസ്താൻ മോശം രാജ്യമായി
അപ്പൊ കേരള സുടുക്കളും, സഖാപ്പികളും, സഖാക്കളും പിന്നെ മറ്റു നിഷ്ക്കു അഭിനവ മതേതരരും പാക്കിസ്ഥാൻ എന്നത് മോശം രാജ്യമാണെന്നും അതോണ്ട് തന്നെ കേരളത്തെ പാക്കിസ്ഥാൻ എന്ന് വിളിച്ചത് അപമാനകരമാണെന്നും സമ്മതിച്ച സ്ഥിതിക്ക്. ആ വിഷയത്തിൽ മാപ്പു പറഞ്ഞേലും ടൈംസ് നൗ ഇന്ന് ചെയ്തത് വല്യ ഒരു കാര്യം തന്നെയാണ്. - രഞ്ജിത് വിശ്വനാഥൻ മേച്ചേരി.

എല്ലാവരും അനുഭവിക്കട്ടെ
ടൈംസ് നൗ ചാനൽ കേരളത്തെ 'പാക്കിസ്ഥാൻ' എന്ന് വിളിച്ചത് ഒരുതരത്തിൽ നന്നായി എന്നാണ് എന്റെ പക്ഷം. കാരണം ഈ പാക്കിസ്ഥാൻ വിളി കാലങ്ങളായി അനുഭവിക്കുന്ന ഒരു ജില്ലയും ജനവിഭാഗവും കേരളത്തിലുണ്ട്. എല്ലാവരും അനുഭവിക്കട്ടെ 'പാക്കിസ്ഥാൻ' വിളിയുടെ സുഖം.!! - ഷാഹുൽ ഹമീദ്.

എന്താണ് കുഴപ്പം?
ജെ എൻ യുവിലെ ഇടത് വിദ്യാർത്ഥികളും തീവ്രവാദികളും പാക്കിസ്ഥാന് ജയ് വിളിച്ചത് കേട്ട് ഇന്ത്യ മുഴുവൻ ഞെട്ടിയപ്പോ നിങ്ങൾ പറഞ്ഞു '' പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചാൽ എന്താ കുഴപ്പം..?? അവിടുള്ളവരും മനുഷ്യന്മാരല്ലേ?... " ഇപ്പോൾ ടൈംസ് നൗ ചാനൽ കേരളം പാക്കിസ്ഥാനായെന്ന് പറയുമ്പോൾ നിങ്ങൾ ദേഷ്യപ്പെടുന്നു. അതെന്തിനാ...? എന്താണതിൽ അപമാനം.? - സുകേഷ് പ്രഭാകര്‍ ഷേണായ്

മാപ്പ് പറയിപ്പിച്ചു
പ്രതിഷേധങ്ങൾ കനത്തതോടെ വിഷയത്തിൽ ടൈംസ് നൗ ചാനൽ മാപ്പ് പറഞ്ഞിരുന്നു. കേരളം എന്ന് ടൈപ്പ് ചെയ്യേണ്ടിടത്ത് പാകിസ്താൻ എന്നായിപ്പോയതാണ് എന്നാണ് ചാനലിന്റെ വിശദീകരണം. എന്തായാലും ഈ വിശദീകരണം വിശ്വസിക്കാൻ സോഷ്യൽ മീഡിയ തയ്യാറായിട്ടില്ല.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള് സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications