ഒഴിവായത് വന്‍ ദുരന്തമോ? മൂന്ന് തവണ ലാന്‍ഡിംഗ് ശ്രമം, കോഴിക്കോട്ടേക്ക് പറന്നത് രണ്ട് തവണ
കൊച്ചി: മണിക്കൂറുകള്‍ക്ക് മുമ്പ് നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത് മുള്‍മുനയുടെ നിമിഷങ്ങള്‍. എന്തും സംഭവിക്കാമെന്ന സാഹചര്യത്തിലാണ് ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത്. കോഴിക്കോട് ലാന്‍ഡ് ചെയ്യേണ്ട വിമാനം അതിന് സാധിക്കാതെ വന്നതോടെയാണ് നെടുമ്പോശേരിയിലേക്ക് തിരിച്ചുവിട്ടത്. മുക്കാള്‍ മണിക്കൂറോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് വിമാനം കൊച്ചിയില്‍ പറന്നിറങ്ങിയത്.

യാത്രക്കാര്‍ എല്ലാവരും ജീവഭയത്തോടെയാണ് വിമാനത്തില്‍ കഴിഞ്ഞിരുന്നത്. ജീവന് വരെ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് യാത്ര അവസാനിപ്പിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. കോഴിക്കോട് വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ വിമാനം കൊച്ചിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഏത് അടിയന്തര സാഹചര്യം നേരിടാനും രണ്ട് വിമാനത്താവളങ്ങളിലും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ സമയത്ത് രണ്ട് തവണയാണ് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും വിമാനം പറന്നത്. കോഴിക്കോട് ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ വിമാനം കൊച്ചിയില്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ മൂന്നോളം തവണയാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമം നടത്തിയത്. ശേഷം നാലാമത് നടത്തിയ ശ്രമമാണ് വിജയം കണ്ടത്.

ഈ സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചിരുന്നു. 7.19ന് വിമാനം സുരക്ഷിതമായി ഇറങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്. കോഴിക്കോട്ടേക്ക് പോകേണ്ട യാത്രക്കാരെ ദുബായില്‍ നിന്നെത്തുന്ന എസ് ജി 17 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വൈകീട്ട് 6.26ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനമാണിത്. വിമാനത്തിന് ഹൈഡ്രോളിക് തകരാര്‍ സംഭവിച്ചെന്നാണ് വിവരം. തുടര്‍ന്ന് രണ്ട് വിമാനത്താവളത്തിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. ഏത് സാഹചര്യത്തെയും നേരിടാന്‍ വിമാനത്താവള സജ്ജമായിരുന്നെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു. വിമാനം സുരക്ഷിതമായി ഇറങ്ങിയതോടെ റണ്‍വേ പരിശോധനകള്‍ക്ക് ശേഷം സാധാരണ ഗതിയിലേക്ക് മാറിയെന്ന് അധുികൃതര് അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications