'സിനിമയില്‍ കാണുന്നത് പോലെയായിരുന്നില്ല പ്രയാഗ, മനസിലായില്ല'; ഭാസിയെ അറിയാമെന്ന് ഓം പ്രകാശ്
കൊച്ചി: ലഹരി ഇടപാട് കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് ഓം പ്രകാശ്. ഇതുവരെ മയക്കുമരുന്ന് ഇടപാട് നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ഈ കേസില്‍ പൊലീസ് ഫ്രെയിം ചെയ്തിട്ടില്ല എന്നും താന്‍ നിരപരാധിയാണ് എന്നും ഓം പ്രകാശ് വ്യക്തമാക്കി. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഹോട്ടലില്‍ എത്തിയതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഷിഹാസിന്റെ റൂമില്‍ നിന്നാണ് കുപ്പികളും മറ്റും കിട്ടിയത് എന്നും തന്റെ റൂമില്‍ നിന്ന് അത്തരത്തിലൊന്നും പൊലീസ് കണ്ടെടുത്തിട്ടില്ല എന്നും ഓം പ്രകാശ് പറഞ്ഞു. ഷിഹാസുമായുള്ളത് സുഹൃദ് ബന്ധമാണ്. സുഹൃത്തുക്കളെ കാണാനായി കൊച്ചിയിലെത്തിയപ്പോള്‍ ക്രൗണ്‍ പ്ലാസയില്‍ മുറിയെടുക്കുകയായിരുന്നു. സുഹൃത്ത് വഴി റേറ്റ് കുറച്ചാണ് റൂം ബുക്ക് ചെയ്തത്. കൂട്ടുകാര്‍ വരുമെന്നറിയിച്ചതിനാല്‍ ബിവറേജസില്‍ നിന്ന് മദ്യം വാങ്ങിയിരുന്നു.

ഇത് ഷിഹാസിന്റെ മുറിയിലാണ് വെച്ചിരുന്നത്. രാത്രി എല്ലാവരും ആ റൂമിലെത്തി മദ്യപിച്ച് തിരിച്ചുപോയി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം താന്‍ മദ്യപിച്ചിരുന്നില്ല എന്നും ഓം പ്രകാശ് പറയുന്നു. 'പൊലീസ് ആദ്യം റെയ്ഡ് നടത്തിയത് എന്റെ മുറിയിലായിരുന്നു. അവിടെ നിന്ന് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഷിഹാസിന്റെ റൂമില്‍ നിന്ന് കുപ്പി കണ്ടെത്തി. ആ റൂമിലെ ശുചിമുറിയില്‍ ലഹരി പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്ന തരത്തിലുള്ള ഒരു കവര്‍ കണ്ടെത്തി എന്നാണ് മനസിലാക്കുന്നത് എന്നും ഓം പ്രകാശ് പറഞ്ഞു.
ശ്രീനാഥ് ഭാസി കൂട്ടുകാരനാണ് എന്നും എന്നാല്‍ പ്രയാഗയെ മനസിലായിരുന്നില്ല എന്നും ഓം പ്രകാശ് പറയുന്നു. സിനിമയില്‍ കാണുന്നത് പോലെ രൂപഭംഗിയുള്ള കുട്ടിയല്ലായിരുന്നു എന്നും അവരുമായി സംസാരിച്ചിട്ടില്ല എന്നും ഓം പ്രകാശ് വ്യക്തമാക്കി. അവിടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ സുഹൃത്താണ് ശ്രീനാഥ് ഭാസി. അങ്ങനെയാണ് ഭാസി അവിടെ എത്തുന്നത്. ഭാസി എത്തുമ്പോള്‍ മൂന്ന് മണിയായി കാണും.
ആ സമയം ഞാന്‍ ഉറങ്ങുകയായിരുന്നു. എഴുന്നേറ്റ് ഭാസിയെ കണ്ടു. അതിന് ശേഷം അവര്‍ സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിച്ചിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. പിറ്റേന്ന് രാവിലെയാണ് പ്രയാഗ മാര്‍ട്ടിനാണ് ഹോട്ടലില്‍ എത്തിയത് എന്ന് അറിയുന്നതെന്നും ഓം പ്രകാശ് കൂട്ടിച്ചേര്‍ത്തു. താനിതുവരെ അനധികൃത ബിസിനസ് നടത്തിയിട്ടില്ല എന്നും എന്നാല്‍ മണല്‍ മാഫിയ എന്നടക്കം തനിക്കെതിരേ ആരോപണങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്രയോ പേര് പരിപാടികള്‍ നടത്താറുണ്ടെങ്കിലും താന്‍ നടത്തുമ്പോള്‍ മാത്രമാണ് ഡാന്‍സ് പാര്‍ട്ടി, ഡിജെ പാര്‍ട്ടി എന്നൊക്കെ പറഞ്ഞ് തനിക്കെതിരേ വരുന്നത് എന്നു ഓം പ്രകാശ് പറഞ്ഞു. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് പോയി ഒപ്പിടാറുള്ള ആളാണ് താനെന്നും അനധികൃതമായ ഇടപാടുകള്‍ നടത്താറില്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications