ശ്രീലങ്കൻ യുവതി മലകയറിയെന്ന് അഭ്യൂഹം; സന്നിധാനത്ത് വീണ്ടും പ്രതിഷേധം
ശബരിമല: ശ്രീലങ്കൻ സ്വദേശിനിയായ 47കാരി ശബരിമല ദർശനത്തിനെത്തിയത് സന്നിധാനത്ത് വീണ്ടും സംഘർഷങ്ങൾക്ക് ഇടയാക്കി. ശശികല എന്ന യുവതിയാണ് ഭർത്താവിനും മകനുമൊപ്പം ശബരിമല ദർശനത്തിനെത്തിയത്. യുവതി ദർശനം നടത്തിയെന്ന അഭ്യൂഹം പരന്നതോടെ പ്രതിഷേധക്കാർ പലയിടത്തായി സംഘടിച്ചു. എന്നാൽ ഇവർ ദർശനം നടത്തിയില്ലെന്ന് ഭർത്താവ് ശരവണമാരൻ വ്യക്തമാക്കി.
ശശികല മഫ്തി പോലീസുകാരോടൊപ്പം പമ്പയിൽ നിന്നും മല കയറുകയായിരുന്നു. യുവതി മലകയറുന്നുണ്ടെന്ന വിവരം സന്നിധാനത്ത് അറിഞ്ഞതോടെ നാമജപ പ്രതിഷേധവുമായി വലിയ സംഘമാളുകൾ വലിയ നടപ്പന്തലിൽ കാത്തുനിന്നു. കനത്ത പ്രതിഷേധമുണ്ടാകുനുള്ള സാധ്യത പോലീസ് അറിയിച്ചതോടെ യുവതി തിരിച്ചിറങ്ങുകയായിരുന്നു. എന്നാൽ തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും പോലീസ് തിരിച്ചയക്കുകയായിരുന്നുവെന്നും യുവതി പമ്പയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
വ്യാഴാഴ്ച വൈകുന്നേരം ഇവർ ഗാർഡ് റൂമിലെത്തി ശബരിമല ദർശനത്തിന് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വ്രതം നോറ്റാണ് എത്തിയതെന്നും തന്റെ ഗർഭപാത്രം നീക്കം ചെയ്തതാണെന്നും ഇവർ വ്യക്തമാക്കി.
സംസ്ഥാനം സംഘർഷ ഭരിതം; വ്യാപക ആക്രമണം, അക്രമികളെ കുടുക്കാൻ പോലീസിന്റെ ഓപ്പറേഷൻ ബ്രോക്കൻ വിൻഡോ