സുരേഷ് ഗോപി വീണ്ടും ലൂർദ് മാതാവിന് അരികില്‍: ഇത്തവണയും സമ്മാനം, സ്വർണം തന്നെ; പാട്ടും പാടി
തൃശൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്തിന് പിന്നാലെ സുരേഷ് ഗോപി തൃശൂരിലെ പ്രശസ്തമായ ലൂർദ് മാതാവിന്റെ പള്ളിയിലേക്ക് എത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു എംപിയുടെ പള്ളി സന്ദർശനം. നേരത്തെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് ലൂർദ് മാതാവിന് സ്വർണ കിരീടം സമർപ്പിച്ച സുരേഷ് ഗോപി ഇത്തവണ ദേവാലയത്തിലേക്ക് എത്തിയത് സ്വർണ കൊന്തയുമായിട്ടാണ്. സുരേഷ് ഗോപി സമർപ്പിച്ച സ്വർണ കിരീടവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.
ബി ജെ പിയുടെ ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടേയുള്ള നേതാക്കളോടൊപ്പമായിരുന്നു സുരേഷ് ഗോപി മാതാവിന്റെ പള്ളിയിലേക്ക് എത്തിയത്. പുരോഹിതരും പള്ളി ഭാരവാഹികളും കേന്ദ്ര സഹമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പള്ളിക്ക് അകത്തെ ഭൂഗർഭ നിലയത്തിലെ പ്രാർത്ഥന ചടങ്ങിലും സുരേഷ് ഗോപി പങ്കെടുത്തു. അവിടെ വെച്ച് പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് പ്രത്യേക ആരാധനയും നടത്തി. 'നന്ദിയാൽ പാടുന്നുദൈവമേ' എന്ന എന്ന പാട്ടായിരുന്നു സുരേഷ് ഗോപി പാടിയത്.

മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്റേയും ഭാര്യ കല്യാണ കുട്ടിയുടേയും സ്മൃതികുടീരത്തില്‍ പുഷ്പാർച്ച നടത്തിയതിന് ശേഷമായിരുന്നു സുരേഷ് ഗോപി ലൂർദ് പള്ളിയിലെത്തിയത്. പത്മജ വേണുഗോപാലിനോടൊപ്പം നിരവധി ബി ജെ പി നേതാക്കളും പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തു. സന്ദർശനത്തിന് യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ഇല്ലെന്നാണ് പുഷ്പാർച്ചനയ്ക്ക് പിന്നാലെ സുരേഷ് ഗോപി വ്യക്തമാക്കിയത്.
ശാരദ ടീച്ചറിന് മുന്നേ എനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ. രണ്ടുപേരേയും യാത്രയാക്കാന്‍ അന്ന് എത്താന്‍ സാധിച്ചിരുന്നു. ഇന്ദിര ഗാന്ധിയെ ഭാരതത്തിന്റെ മാതാവ് എന്ന് കാണുന്നത് പോലെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവായിട്ടാണ് ഞാന്‍ ലീഡർ കരുണാകരനെ കാണുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമികളോടുള്ള അവഗണനയല്ല. എന്റെ തലമുറയിലെ ധീരനായ ഒരു ഭരണകർത്താവ് കരുണാകരനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയോടും ഒരു ഇഷ്ടമുണ്ടാകും. മാനസപുത്രന്‍ എന്ന് അദ്ദേഹം തന്നെ കല്‍പ്പിച്ചിട്ടുള്ള ആ വാക്കിന്റെ മര്യാദയായിട്ടാണ് രാഷ്ട്രീയമില്ലാതെ, ഒരു ഉന്നത പദവിയില്‍ ഇരുന്നുകൊണ്ട് ഗുരുത്വം നിർവ്വഹിക്കാനാണ് ഞാന്‍ ഇവിടെ എത്തിയത്.
എന്റെ രാഷ്ട്രീയം വളരെ വ്യക്തമാണ്. അത് ഉടയാന്‍ പാടില്ല. എന്നുവെച്ച് എന്റെ വ്യക്തിയുടെ നിർവ്വഹണം എന്റെ ഹൃദയത്തില്‍ നിന്ന് വരുന്നതാണ്. അതിനൊരിക്കലും രാഷ്ട്രീമാനം കാണേണ്ടതില്ല. ഈ സ്നേഹം ഞാന്‍ നിർവ്വഹിക്കുന്നു. ഇങ്ങനെ ഒരു മുഹുർത്തത്തിന് വേണ്ടിയുള്ള അഭ്യർത്ഥന 2019 ല്‍ ഇവിടെ സ്ഥാനാർത്ഥിയായി വരുന്നതിന് മുമ്പ് തന്നെ പദ്മജ ചേച്ചിയോട് അപേക്ഷിച്ചതാണ്. പക്ഷെ വ്യക്തമായ രാഷ്ട്രീയ ദിശാബോധം അവർക്ക് ഉണ്ടായതുകൊണ്ട് അത് തെറ്റല്ലേ, അത് പാടില്ലെന്ന് പറഞ്ഞു.
അന്ന് അവർ പറഞ്ഞത് ഞാന്‍ മാനിച്ചു. ഇന്ന് രാജ്യം സമ്മാനിച്ച ഒരു പദവിയിലിരുന്നുകൊണ്ട്, എന്നേക്കാള്‍ എത്രയോ വലിയ പദവിയിലിരുന്ന ആള്‍ക്ക് ഞാന്‍ ആദരം അർപ്പിക്കുന്നു. എന്റെ ഗുരുക്കന്മാരില്‍ രണ്ടുപേർ വേറെ രാഷ്ട്രീയ പാതയില്‍ അല്ലെന്നുള്ളതുകൊണ്ട് എനിക്ക് ഗുരുത്വം കൈമോശം വരാന്‍ പാടില്ല. അത് ദൈവ നിന്ദയാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications