Get Updates
Get notified of breaking news, exclusive insights, and must-see stories!

അസത്യങ്ങളുടെ ചീട്ടുകൊട്ടാരമാണ് 'ദി കേരള സ്റ്റോറി' ; മതേതര മനസുകൾ തള്ളി കളയും; വി അബ്ദുറഹ്മാൻ

ഇന്ത്യയിലെ വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും മുന്നോട്ടുവെച്ച മുസ്ലിം ന്യൂനപക്ഷവിരുദ്ധ അജണ്ടയുടെ കുഴലൂത്തുകാരാകുകയാണ് 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ അണിയറ പ്രവർത്തകരെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. കേരളത്തെ അസത്യങ്ങൾ കൊണ്ട് അപകീർത്തിപ്പെടുത്തുന്ന ചിത്രം എന്ന ലളിതമായ പറച്ചിലിൽ ഇതിനെതിരെയുള്ള പ്രതിഷേധം ഒതുങ്ങിപോകരുത്. സംഘപരിവാർ നടത്തുന്ന ഒരു ദീർഘ കാലത്തേക്കുള്ള നിക്ഷേപം എന്നാണ് ഈ ചിത്രത്തെ വിലയിരുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രചാരണോപാധികളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ കേരളത്തിലെ അടിയുറച്ച മതേതര മനസുകൾക്ക് എക്കാലവും കഴിഞ്ഞിട്ടുണ്ടെന്നും അത് ഇനിയും അങ്ങിനെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചരിത്രപഠനത്തിന്റെ മുഖ്യസ്രോതസ്സ് ആയിരിക്കണമെന്നില്ലെങ്കിലും സിനിമ, പൊതുബോധ നിര്‍മിതിയിലും താത്പര്യാനുസൃതം അതിനെ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും പ്രത്യയശാസ്‌ത്രോപാധി എന്ന നിലയില്‍ വഹിക്കുന്ന പങ്ക് അത്ര നിസ്സാരമല്ല. ആ വസ്തുത തിരിച്ചറിഞ്ഞു തന്നെയാണ് സംഘ് പരിവാർ ശക്തികൾ സിനിമയിൽ വലിയൊരു പങ്ക് മൂലധന നിക്ഷേപം നടത്തുവാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. സംഘ് പരിവാർ അജണ്ടകളെ ഒളിച്ചുകടത്തുന്ന സിനിമകൾ പ്രേക്ഷകർക്ക് അപരിചിതമല്ല. എന്നാൽ മുൻകാലങ്ങളിൽ വന്ന അത്തരം സിനിമകളെ തീർത്തും നിഷ്പ്രഭമാക്കും വിധത്തിലാണ് അസത്യങ്ങളുടെ ഒരു ചീട്ടുകൊട്ടാരം 'ദി കേരള സ്റ്റോറി' കെട്ടിപൊക്കുന്നത്.

 v-abdurahman

ഇന്ത്യയിലെ വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും മുന്നോട്ടുവെച്ച മുസ്ലിം ന്യൂനപക്ഷവിരുദ്ധ അജണ്ടയുടെ കുഴലൂത്തുകാരാകുകയാണ് 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ അണിയറ പ്രവർത്തകർ.

മുസ്ലിം മതതീവ്രവാദികളെ കുറിച്ചുള്ള വ്യവഹാരങ്ങള്‍ നിരന്തരം നിര്‍മിച്ചുകൊണ്ട് സാമൂഹിക ശരീരത്തിന് ഭീഷണിയായി എവിടെയും പൊടുന്നനെ അപ്രതീക്ഷിത കോണുകളില്‍ നിന്ന് അവര്‍ പ്രത്യക്ഷപ്പെടാം എന്നും തങ്ങളുടെ പെണ്മക്കൾ ഏത് സമയവും ഈ മുസ്ലിം തീവ്രവാദികളുടെ ഇരകളായി നാടും വീടും വിട്ടുപോയേക്കാം എന്നുമുള്ള ഭയം ഉത്പാദിപ്പിക്കുകയുമാണ് ഇത്തരം ദൃശ്യപരിചരണങ്ങള്‍ ലക്ഷ്യമിടുന്നത്. നടുക്കുന്ന പെൺവാണിഭ കെണിയിൽ പെട്ട് വീട്ടിൽ മടങ്ങിയെത്താതെ പോയ 32000 പെൺകുട്ടികളുടെ കഥ എന്ന വിശേഷണം ജനങ്ങളുടെ മനസ്സിൽ സംശയത്തിന്റെ നെരിപ്പോട് തീർക്കുന്നതാണ്. ഒരു ന്യൂനപക്ഷ മതവിഭാഗത്തെ അപരരാക്കിക്കൊണ്ട് അവര്‍ക്കെതിരെ മനശാസ്ത്രപരമായ ഒരു യുദ്ധം സാധ്യമാക്കാനുള്ള നിഗൂഢ തന്ത്രം ആണ് ഇതിനു പിന്നിൽ.

മുസ്ലിം ഭീകരവാദികളുടെ കളിത്തൊട്ടിലാണ് കേരളം എന്ന തരത്തിലുള്ള ചിത്രീകരണം കേരളത്തിലെ മതമൈത്രിയും സൗഹാർദ്ദ അന്തരീക്ഷവും തകർക്കാൻ ആർ എസ് എസ് കേന്ദ്രങ്ങളിൽ കാലങ്ങളായി നടക്കുന്ന ഗൂഡാലോചനയുടെ ബഹിർസ്ഫുരണം ആണെന്ന് തിരിച്ചറിയാൻ പ്രയാസമില്ല. എല്ലാ അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണത്തെ മുഖ്യ പ്രമേയമാക്കി ചിത്രം ഒരുക്കിയത് വർഗീയവിഷം കുത്തിവെച്ച് ഭിന്നിപ്പിന്റെ രാഷ്ട്രീയ കാർഡിറക്കി സമുദായങ്ങളെ തമ്മിലടിപ്പിച്ച് വളഞ്ഞവഴിയേ വോട്ട് നേടാമെന്ന വ്യാമോഹത്തിന്റെ ഫലമാണ്.

സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകത്തിന്റെ പാതി സഞ്ചരിച്ചു കഴിഞ്ഞിരിക്കും എന്ന മാർക്ക് ട്വൈനിന്റെ ഉദ്ധരണി ശരിവെക്കും വിധം സിനിമയിലൂടെ പങ്കുവെക്കപ്പെടുന്ന കള്ളങ്ങൾ യഥാർത്ഥ സ്റ്റാറ്റിസ്റ്റിക്സിനെക്കാളും വേഗത്തിൽ ജനമനസുകളിൽ വേരൂന്നും എന്ന വ്യക്തമായ തിരിച്ചറിവോടും പ്ലാനിങ്ങോടും കൂടി തന്നെയാണ് ഈ ചിത്രം ഒരുക്കപ്പെട്ടത് എന്നതിൽ സംശയമില്ല.

അതുകൊണ്ട് തന്നെ കേരളത്തെ അസത്യങ്ങൾ കൊണ്ട് അപകീർത്തിപ്പെടുത്തുന്ന ചിത്രം എന്ന ലളിതമായ പറച്ചിലിൽ ഇതിനെതിരെയുള്ള പ്രതിഷേധം ഒതുങ്ങിപോകരുത്. സംഘപരിവാർ നടത്തുന്ന ഒരു ദീർഘ കാലത്തേക്കുള്ള നിക്ഷേപം എന്നാണ് ഈ ചിത്രത്തെ വിലയിരുത്തേണ്ടത്.

സമാന ആശയമുള്ള "In The Name of Love - Melancholy of God's Own Country" എന്ന ഡോക്യുമെന്ററി മുൻപ് ഒരുക്കിയ സുദീപ്തോ സെന്നിന്റെ ഉദ്ദേശ്യം നിഷ്കളങ്കമല്ലെന്ന് വ്യക്തമാണ്. മാത്രമല്ല ജെ എൻ യു വിൽ പ്രതിഷേധാഗ്നി തെളിയിച്ച ആ ഡോക്യുമെന്ററി സ്‌ക്രീനിംഗിന് അന്ന് മുൻകൈ എടുത്തത് എബിവിപി നേതൃത്വം കൊടുക്കുന്ന വിവേകാനന്ദ വിചാർ മഞ്ച് ആയിരുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. വി എസ്‌ അച്യുതാനന്ദന്റെ പരാമർശങ്ങളെ വളച്ചൊടിച്ചു കൊണ്ട് ടീസർ ഇറക്കിയത് പോലും ആസൂത്രിതമാണെന്ന് വേണം മനസിലാക്കുവാൻ.

"നിങ്ങളുടെ അടുത്ത് കേരളമുണ്ട്; എനിക്ക് അധികമൊന്നും പറയാനില്ല."എന്ന അർധോക്തിയിൽ അധികാരത്തിൽ ഇരിക്കുന്ന ഒരു തലമുതിർന്ന ബിജെപി നേതാവ് കേരളത്തെ അപമാനിക്കാൻ തുനിഞ്ഞതിന്റെ സ്പോൺസേഡ് ദൃശ്യാവിഷ്‌കരണം മാത്രമാണീ സിനിമ. രണ്ടും കേരളത്തിന്റെ ദൃഢമായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ബോധ്യങ്ങൾക്ക് മുന്നിൽ വിലപ്പോകില്ല. പ്രതിലോമകരമായ പ്രത്യയശാസ്ത്ര പ്രസരണത്തില്‍ ഏതു വഴികളും അഭികാമ്യമെന്ന് കരുതുന്ന ഒരു കൂട്ടം നടത്തുന്ന വിദ്വേഷ പ്രചാരണോപാധികളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ കേരളത്തിലെ അടിയുറച്ച മതേതര മനസുകൾക്ക് എക്കാലവും കഴിഞ്ഞിട്ടുണ്ട്. അത് ഇനിയും അങ്ങിനെ തന്നെ തുടരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+