ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയിൽ ലാഭം കൊയ്ത് തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം: ശ്രീലങ്കയിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധി തിരുവനന്തപുരം വിമാനത്താവളത്തിന് ഗുണം ചെയ്യുന്നു. നിലവിൽ ഇന്ധനം നിറക്കാനായി ശ്രീലങ്കൻ വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. ശ്രീലങ്കയിൽ നിന്നുള്ള ദീർഘദൂര വിമാനങ്ങൾ ആണ് ഇന്ധനം നിറക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുന്നത്. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയ്ക്ക് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരം.
നിലവിൽ അദാനി എയർപോർട്ട്‌സിന്റെ നിയന്ത്രണത്തിലാണ് തിരുവനന്തപുരം വിമാനത്താവളം പ്രവർത്തിക്കുന്നത്. ഇവിടെ വിമാനം പാർക്ക് ചെയ്യുന്നതിനും ലാൻഡ് ചെയ്യുന്നതിനും നൽകുന്ന ഫീസ് വൻ സാമ്പത്തിക നേട്ടമാണ് വിമാനത്താവളത്തിന് ഉണ്ടാക്കുന്നത്. കൂടാതെ ഇന്ധന നികുതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വരുമാനവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ധനം നിറക്കാനായി മാത്രം എത്തുന്ന വിമാനത്തിൽ യാത്രക്കാരെ കയറാൻ അനുവദിക്കില്ല. പക്ഷെ വേണമെങ്കിൽ ക്യാബിൻ ക്രൂവിനെ മാറ്റാൻ വിമാനക്കമ്പനികൾക്ക് അനുമതിയുണ്ട്. ദീർഘദൂര വിമാനങ്ങൾ ഒരേസമയം 100 ടണ്ണിലധികം ഇന്ധനമാണ് ഇവിടെ നിന്ന് നിറയ്ക്കാറ്. കടുത്ത ഇന്ധനക്ഷാമം കാരണം ശ്രീലങ്കയിൽ നിന്നുള്ള പല അന്താരാഷ്ട്ര വിമാന സർവ്വീസുകളും നിർത്തിവച്ചെങ്കിലും ലാഭകരമായതിനാൽ മെൽബണിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും സർവീസ് തുടരുകയാണ്.

അടുത്തിടെ കൊളംബോയിൽ നിന്ന് മെൽബണിലേക്ക് പോവുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനം ഇന്ധനം നിറയ്ക്കാൻ തിരുവനന്തപുരത്ത് ഇറക്കിയിരുന്നു. കൊളംബോയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കുള്ള മറ്റൊരു വിമാനവും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ധനം നിറച്ചിരുന്നു. ജൂൺ 1, 2 തീയതികളിൽ മെൽബണിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും നാല് വിമാനങ്ങൾ കൂടി തിരുവനന്തപുരത്ത് നിന്ന് ഇന്ധനം നിറയ്ക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിനേക്കാൾ കുറഞ്ഞ ദൂരവും ഇന്ധന വിലക്കുറവുമാണ് ശ്രീലങ്കൻ എയർലൈൻസിനെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുന്നത്. കൊളംബോ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഒരു മണിക്കൂറിൽ താഴെ മാത്രമാണ് ദൂരമുള്ളത്.
ആകെ മൊത്തം കളര്‍ഫുള്ളാണല്ലോ; പ്രയാഗയുടെ വൈറല്‍ ചിത്രങ്ങള്‍
തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികൾ നൽകുന്ന അതേ വിലയാണ് ശ്രീലങ്കൻ എയർലൈൻസും ഇന്ധനത്തിന് നൽകുന്നത്. നിലവിൽ ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചേർന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ പതിമൂന്നിനാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. അടുത്ത 50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇപ്പോൾ അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കീഴിലാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications