'ഇത് വടകരയിൽ തിരിച്ചടി ഭയന്നുള്ള മുൻകൂർ ജാമ്യമെടുക്കൽ'; രൂക്ഷവിമർശനവുമായി ഇപി ജയരാജൻ
വടകരയില്‍ വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന് യുഡിഎഫ് തീരുമാനം പരിഹാസ്യമെന്ന് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. തിരിച്ചടി ഭയന്നുള്ള മുൻകൂർ ജാമ്യമെടുക്കലാണിതെന്നും മണ്ഡലത്തിലുടനീളം യുഡിഎഫ് നടത്തിയ കടുത്ത വർഗീയ പ്രചാരണങ്ങൾക്കെതിരെ ഉയർന്ന ജനവികാരത്തിൽ നിന്നും ഒളിച്ചോടാൻ കൂടിയാണ് ഈ ശ്രമമെന്നും ഇപി കുറ്റപ്പെടുത്തി. കേവലം നാല് വോട്ടിന് ജനമനസ്സുകളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയും എല്ലാം കഴിഞ്ഞ ശേഷം ഒളിച്ചോട്ടം നടത്തുകയും ചെയ്യുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലാത്ത നിലപാടാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഇപി വിമർശിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
' വടകരയിൽ വർഗീയതയ്ക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് നിർവാഹക സമിതി തീരുമാനം പരിഹാസ്യമാണ്. തെരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന തിരിച്ചടി ഭയന്നുള്ള മുൻകൂർ ജാമ്യമെടുക്കൽ മാത്രമല്ലിത്. മണ്ഡലത്തിലുടനീളം യു ഡി എഫ് നടത്തിയ കടുത്ത വർഗീയ പ്രചാരണങ്ങൾക്കെതിരെ ഉയർന്ന ജനവികാരത്തിൽ നിന്നും ഒളിച്ചോടാൻ കൂടിയാണ്.
മണ്ഡലത്തിൽ എൽ ഡി എഫ് വൻ മുന്നേറ്റമുണ്ടാക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് യു ഡി എഫ് പച്ചയായ വർഗീയ കാർഡിറക്കിയത്.

ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ പിൻബലത്തോടെ നടത്തിയ ഈ പ്രചാരണം കോൺഗ്രസിനകത്തുള്ള വലിയ വിഭാഗം മതനിരപേക്ഷ-ജനാധിപത്യവാദികളിൽ ഉൾപ്പെടെ കടുത്ത ആശങ്കയുണ്ടാക്കി. ഒരു വിഭാഗം ലീഗ് അണികളിൽ പോലും അമർഷമുണ്ടായി. മറ്റ് 19 മണ്ഡലങ്ങളിലും പോകാതെ യൂത്ത് കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും മണ്ഡലത്തിൽ ഓളമുണ്ടാക്കാൻ നോക്കി. ഇതെല്ലാം പുറമെ കെട്ടുകാഴ്ചകളായതല്ലാതെ വോട്ടർമാരെ സ്വാധീനിച്ചില്ല. മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികളൊന്നാകെ എൽ ഡി എഫിന് പിന്നിൽ അണി നിരന്നു. ഈ തിരിച്ചറിവിൽ നിന്നാണ്, കാലിനടിയിലെ അവശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ചുപോകാതിരിക്കാൻ ഇത്തരം നാണം കെട്ട പ്രചാരണങ്ങൾക്കിറങ്ങുന്നത്.
കേവലം നാല് വോട്ടിന് ജനമനസ്സുകളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയും എല്ലാം കഴിഞ്ഞ ശേഷം ഒളിച്ചോട്ടം നടത്തുകയും ചെയ്യുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലാത്ത നിലപാടാണ്. കോൺഗ്രസിന് ആത്മാർഥതയുണ്ടെങ്കിൽ തങ്ങൾക്ക് പറ്റിയ ഈ രാഷ്ട്രീയ അപചയം തിരുത്തി ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. വടകര ഉൾപ്പെടെ 20 ലോക്സഭാ മണ്ഡലങ്ങളിലും എൽ ഡി എഫ് വൻ മുന്നേറ്റമാണുണ്ടാക്കിയത്. എല്ലാ സീറ്റിലും ജയിക്കുമെന്ന കോൺഗ്രസ് അവകാശവാദം പൊള്ളയാണ്. ശാസ്ത്രീയമായ ഒരു പരിശോധനയുമില്ലാതെ നടത്തുന്ന ഇത്തരം വിലയിരുത്തലുകൾക്ക് ജനങ്ങൾ ഒരു വിലയും കൽപ്പിക്കില്ല', ഇപി ജയരാജൻ കുറിച്ചു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത











Click it and Unblock the Notifications