ഇപി മാറി,ഇടതുമുന്നണിയെ നയിക്കാൻ ഇനി ടിപി; പാർട്ടിയുടെ വിശ്വസ്തൻ,സൗമ്യ മുഖം
പാർട്ടിയിലെ സൗമ്യ മുഖം, നേതൃത്വത്തിന്റെ വിശ്വസ്തനായ മുതിർന്ന നേതാവ്, തൊഴിലാളി സംഘടനകളുടെ അമരക്കാരൻ, വിവാദങ്ങൾ തീണ്ടാത്ത നേതാവ് ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഇടതുമുന്നണിയുടെ പുതിയ കൺവീനറായ ടി പി രാമകൃഷ്ണന്. അതുകൊണ്ട് തന്നെ ഇപി ജയരാജന് പകരക്കാരനായി ടിപി വരുമ്പോൾ അത് പാർട്ടിക്കും മുന്നണിക്കാകെയും കരുത്താകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം സംഘടനയുടെ തലപ്പത്തേക്ക് പടിപടിയായി ഉയർന്ന് വന്നത്. നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, നിയമസഭയിൽ പാർലമെന്‍ററി പാർട്ടി സെക്രട്ടറി, സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കീഴരിയൂർ ഉണ്ണിച്ചിരാംവീട്ടിൽ ശങ്കരന്റേയും മാണിക്യത്തിന്റേയും മകനായി 1949 ൽ കോഴിക്കോട് മ്പത്തുകരയിലാണ് ടിപി രാമകൃഷ്ണൻ ജനിച്ചത്. നമ്പ്രത്തുകര എയുപി സ്കൂൾ, കൊയിലാണ്ടി ഗവ ബോയ്സ് ഹൈസ്കൂൾ, നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹൈസ്കൂൾ, കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളായി വിദ്യാഭ്യാസം പൂർത്തിയാക്കി.

1970 കളിൽ നമ്പ്രത്തുകര ബ്രാഞ്ച് കമ്മറ്റിയംഗമായാണ് ടിപി പൊതുപ്രവർത്തനം തുടങ്ങുന്നത്. പിന്നീട് കടയങ്ങാട് ലോക്കൽ സെക്രട്ടറി , പേരാമ്പ്ര, ബാലുശ്ശേരി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊയിലാണ്ടി താലൂക്കിൽ ചെത്തു തൊഴിലാളി യൂണിയനും മദ്യവ്യവസായ തൊഴിലാളി യൂണിയനും സംഘടിപ്പിക്കുന്നത് നേതൃത്വം നൽകിയത് ടിപിയായിരുന്നു.
1976 ൽ അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും കക്കയം പോലീസ് ക്യാമ്പിൽ മർദ്ദനത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ട്. മൂന്ന് മാസത്തോളമാണ് കോഴിക്കോട് ജില്ലാ ജയിലിൽ കിടന്നത്.
2004 മുതൽ 2014 വരെയായിരുന്നു ടിപി കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത്. എന്നാൽ ഒഞ്ചിയത്തെ പാർട്ടി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഇതന്റെ പരിണിതഫലമായിട്ടായിരുന്നു പിന്നീട് ടിപി ചന്ദ്രശേഖരൻ എന്ന നേതാവിന്റേയും ആർഎംപി എന്ന പാർട്ടിയുടേയും ഉദയം സംഭവിച്ചത്. ടിപി കൊല്ലപ്പെട്ടുമ്പോഴും രാമകൃഷ്ണൻ തന്നെയായിരുന്നു ജില്ലാ സെക്രട്ടറി. വിവാദങ്ങൾ കത്തി നിൽക്കെ അദ്ദേഹം നടത്തിയ ചൈനയാത്ര അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
2001 ലാണ് ആദ്യമായി ടിപി നിയമസഭയിൽ എത്തുന്നത്. പേരാമ്പ്രയിൽ നിന്നായിരുന്നു വിജയനം. 2016 ലും 2021ലൂം നിയമസഭാംഗമായി. ഒന്നാം പിണറായി സർക്കാരിൽ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം










Click it and Unblock the Notifications