അമേരിക്കയുടെ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു: വെടിവെച്ചിടാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ബൈഡന്‍
ഒരാഴ്ചക്കിടെ നാലാമത്തെ തവണയാണ് അമേരിക്കയുടെ ആകാശത്ത് അജ്ഞാത വസ്തു കണ്ടെത്തുന്നത്

ന്യൂയോർക്ക്: അമേരിക്കന്‍ വ്യോമസേ പരിധിയില്‍ വീണ്ടും അജ്ഞാത വസ്തു. യുഎസ്-കനേഡിയൻ അതിർത്തിയിലെ ഹുറോൺ തടാകത്തിന് മുകളിലാണ് പുതുതായി അജ്ഞാത വസ്തു കണ്ടെത്തിയത്. ഉടന്‍ തന്നെ സൈന്യം അജ്ഞാത വസ്തു വെടിവെച്ചിടുകയും ചെയ്തു. യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവിനെ തുടർന്നാണ് സൈന്യം വെടിവെപ്പ് നടത്തിയത്. ഒരാഴ്ചയ്ക്കിടെ അമേരിക്ക വെടിവച്ചിടുന്ന നാലാമത്തെ വസ്തുവാണിത്.
വായുവിലൂടെ നീങ്ങിക്കൊണ്ടിരുന്ന വസ്തു എഫ് -16 വിമാനമാണ് വെടിവച്ചിട്ടത്. സൗത്ത് കാരലൈന തീരത്ത് കണ്ടെത്തിയ ചൈനീസ് ചാര ബലൂണും അലാസ്കയിലും കാനഡയുടെ വ്യോമമേഖലയിലുമായി വേറെ ബലൂണകളുമായിരുന്നു വെടിവെച്ചിട്ടത്. ഹുറോൺ തടാകത്തിന് മുകളില്‍ കണ്ടെത്തിയ അജ്ഞാതവസ്തു ഇതുവരെ കണ്ടെത്തിയതില്‍ താരതമ്യേന ചെറിയതാണെന്നാണ് വിലയിരുത്തല്‍.

ചരടുകൾ തൂങ്ങിക്കിടക്കുന്ന ഒരു അഷ്ടഭുജ ഘടനയായാണ് പുതുതായി കണ്ടെത്തിയത്. ഭൂമിയിലുള്ള ഒന്നിനും ഒരു സൈനിക ഭീഷണിയായി ഇതിനെ കണക്കാക്കപ്പെട്ടില്ല. എന്നാൽ ഇത് ഏകദേശം 20,000 അടി (6,000 മീറ്റർ) ഉയരത്തിൽ പറന്നതിനാൽ അത് സിവിൽ ഏവിയേഷന് രംഗത്ത് അപകടമുണ്ടാക്കിയേക്കാമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
"ഇതിന് നിരീക്ഷണ ശേഷിയുണ്ടെന്ന് ഞങ്ങൾക്ക് സൂചനകളൊന്നുമില്ല, പക്ഷേ ഞങ്ങൾക്ക് അത് തള്ളിക്കളയാനും കഴിയില്ല," പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. അതീവ ജാഗ്രതാാവസ്ഥ പ്രതിഫലിപ്പിച്ചുകൊണ്ട്, ഏറ്റവും പുതിയ വസ്തു കനേഡിയൻ അതിർത്തിയില്‍ വെടിയേറ്റ് വീഴുന്നതിന് മുമ്പ്, യുഎസ് അധികാരികൾ ഞായറാഴ്ച മിഷിഗൺ തടാകത്തിന് മുകളിലൂടെയുള്ള വ്യോമമേഖല ഹ്രസ്വമായി അടച്ചു.
യുഎസ് എയ്‌റോസ്‌പേസ് കമാൻഡ് NORAD പുതിയ വസ്തുവിനെ ദൃശ്യമായും റഡാർ ഉപയോഗിച്ചും ട്രാക്കുചെയ്‌തു, "അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതിനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനിടയിൽ ഭൂമിയിലെ ആളുകൾക്ക് ആഘാതം ഉണ്ടാകാതിരിക്കാൻ അതിനെ തടാകത്തിന് മുകളിലൂടെ ഭൂമിയില്‍ ഇറക്കി," പെന്റഗൺ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം കാലാവസ്ഥാ ബലൂണാണ് അമേരിക്കയുടെ ആകാശത്ത് നിന്നും കണ്ടെത്തിയതെന്നാണ് ചൈന വാദിക്കുന്നത്. ബൊഹായ് കടലിനോട് ചേർന്ന് ആകാശത്ത് അജ്ഞാതവസ്‌തു കണ്ടെത്തിയതായും ചൈന വാദിക്കുന്നു. ജാവോ നഗരത്തിനു സമീപത്ത് കണ്ടെത്തിയ അജ്ഞാതവസ്തു വെടിവച്ചിടാൻ കപ്പലുകളെ വിന്യസിച്ചതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ "ഇന്റലിജൻസ് ഡാറ്റ ശേഖരിക്കുന്നതിനും ഞങ്ങളുടെ മൂന്ന് പ്രധാന ആണവ സൈറ്റുകളിൽ നിന്ന് രഹസ്യാന്വേഷണം ശേഖരിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് ഇത് ചെയ്തത്," ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ മൈക്കൽ മക്കോൾ സിബിഎസിനോട് പറഞ്ഞു.












Click it and Unblock the Notifications