വിഴിഞ്ഞം എല്‍ഡിഎഫിന്റെ ഇച്ഛാശക്തികൊണ്ട് മാത്രം നടപ്പിലായ പദ്ധതി: യുഡിഎഫിനും ബിജെപിക്കുമെതിരെ ഇപി ജയരാജന്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമും എല്‍ഡിഎഫിന്റെ ഇച്ഛാശക്തികൊണ്ട് മാത്രം നടപ്പിലായ പദ്ധതിയെന്ന് ഇപി ജയരാജന്‍. വിഴിഞ്ഞം തുറമുഖ വികസനം കേരളത്തിന്റെ സർവ്വമേഖലയിലും പുരോഗതി കൊണ്ടുവരുന്ന പദ്ധതിയാണ്. ഇത്തരത്തിൽ ഒരു പദ്ധതി കേരളീയരെല്ലാം ആഗ്രഹിച്ചതാണ്.കഴിഞ്ഞ 9 വർഷക്കാലമായി ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റുകൾ ഈ പദ്ധതി വിജയത്തിലെത്തിക്കാൻ കഠിന ശ്രമങ്ങൾ നടത്തുകയുണ്ടായി. അതിന്റെ ഫലമായി അത് പ്രാവർത്തികമാക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ ഒരു പദ്ധതി ഉദ്ഘാടനം നടക്കുമ്പോൾ എല്ലാവരേയും ഒന്നിച്ച് ചേർത്ത് ഒരു വലിയ പരിപാടിയാക്കാനാണ് കേരള ഗവണ്മന്റും ഇടതുപക്ഷവും ശ്രമിച്ചത്. എന്നാൽ ഇത്തരത്തിൽ ബൃഹത്തായ ഒരു പദ്ധതി ഇടതുപക്ഷ മുന്നണി ഗവണ്മെന്റിന്റെ ഭാഗമായി ഉദ്ഘാടനം നടന്നാൽ അതിന്റെ അംഗീകാരം ജനങ്ങൾ നൽകും എന്ന് മനസ്സിലാക്കിയ കോൺഗ്രസ് ബോധപൂർവം തന്നെ ഈ ചടങ്ങുകളെ തുടക്കം മുതൽ വിവാദത്തിലാക്കാനും മറ്റും ശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.

യഥാർത്ഥത്തിൽ വിവാദമുണ്ടാക്കുകയല്ല, മറിച്ച് ഇത്തരത്തിൽ ഒരു പദ്ധതി നമ്മുടെ കേരളത്തിനുണ്ടാക്കുന്ന വികസനത്തെ കുറിച്ചും സംസ്ഥാനത്തിനുണ്ടാകുന്ന അഭിവൃദ്ധിയെ കുറിച്ചും മനസ്സിലാക്കി അഭിമാനിക്കാനും അതിന്റെ പ്രചാരകരാകാനുമാണ് ശ്രമിക്കേണ്ടത്. വികസന കാര്യങ്ങളിൽ സങ്കുചിതമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ വെച്ചുപുലർത്തി യു ഡി എഫ് സ്വീകരിക്കുന്ന നിലപാടുകൾ അപക്വമാണ്. ബി ജെ പിയും അതേ നിലപാടിലേക്കാണ് എത്തുന്നത്. ഇടതുപക്ഷ ത്തിന്റെ ഇച്ഛാശക്തികൊണ്ട് മാത്രം നടപ്പായ ഒരു പദ്ധതി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തുന്നു.
പദ്ധതി വിഹിതത്തിന്റെ കണക്കുകൾ എല്ലാം ചർച്ചയാകുന്നു, ഇടതുപക്ഷ ഗവണണ്മന്റിന് കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നു എന്ന് മനസ്സിലാക്കിയ ബി ജെ പി അതിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതെല്ലാം രണ്ട് കൂട്ടരും പരസ്പരം ആലോചിച്ച് തന്നെ ചെയ്യുന്നതാണ്. എന്നാൽ ഈ നിലപാടുകൾ കേരളത്തിന്റെ വികസനത്തിന് ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കണം. വികസന പ്രവർത്തനങ്ങളിൽ പരസ്പരം യോജിച്ചുപോകുന്നതിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഈ ചടങ്ങ് ബഹിഷ്കരിച്ചു എന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിന് നിരക്കാത്ത പ്രവർത്തിയാണ്. എന്നാൽ അദ്ദേഹത്തിന്റെ അതേ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നാടിന്റെ വികസന കാര്യത്തിൽ കോൺഗ്രസിന് അകത്ത് തന്നെ രണ്ട് നിലപാടുകൾ നമുക്ക് ഇതിൽ നിന്നും വ്യക്തമായി കാണാൻ കഴിയും. നാടിന് ഗുണം ചെയ്യുന്ന പദ്ധതികൾക്ക് എതിരെ നിൽക്കുന്നതിന് പകരം ഒന്നിച്ച് നിന്ന് എല്ലാം നേട്ടങ്ങളും നാടിന്റെ നന്മയ്ക്കായി നൽകാൻ കഴിയണം. അതിനായിരിക്കണം എല്ലാവരും ശ്രമിക്കേണ്ടതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേർത്തു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications