സംഘികളെ കണ്ണുപൊട്ടുന്ന ചീത്തവിളിച്ച് വിടി ബല്‍റാം...!! ഡാ മലരേ..കാളേടെ മോനേ..!!!
കോഴിക്കോട്: കശാപ്പ് നിരോധനമെന്ന പേരില്‍ ബീഫ് നിരോധനമെന്ന വര്‍ഗീയ അജണ്ട രാജ്യത്ത് നടപ്പാക്കുന്ന ബിജെപിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കോണ്‍ഗ്രസ്സ് യുവനേതാവും തൃത്താല എംഎല്‍എയുമായ വിടി ബല്‍റാം ശക്തമായ ഭാഷയിലാണ് മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കിടുക്കാച്ചി പോസ്റ്റ്
ബീഫ് നിരോധിക്കുന്നതിന് മുന്‍പ് രാജ്യത്തെ എത്ര ജനങ്ങള്‍ ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കുന്നുണ്ട് എന്ന് നോക്കണമെന്നാണ് ബല്‍റാമിന്റെ പോസ്റ്റിന്റെ കാതല്‍. മാത്രമല്ല നല്ല മലയാള്ത്തില്‍ ചീത്തയുമുണ്ട് ന്യായീകരണ സംഘിത്തൊഴിലാളികള്‍ക്ക്.

ഡാ മലരേ..കാളേടെ മോനേ
വിടി ബല്‍റാം ഫേസ്ബുക്കിലിട്ടിരിക്കുന്ന പോസ്റ്റ് ഇങ്ങനെയാണ്. ഡാ മലരേ..കാളേടെ മോനേ..ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്.. ഒരു ജനപ്രതിനിധി പൊതുഇടത്തില്‍ ഉപയോഗിച്ച ഭാഷയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഭാഷാ ശുദ്ധിയുടെ ക്ലാസ്സ് വേണ്ട
ഭാഷാ ശുദ്ധിയുടെ ക്ലാസ്സ് ഈ പോസ്റ്റില്‍ സ്വീകരിക്കുന്നതല്ല എന്ന് വിടി തന്നെ ആദ്യ കമന്റും ഇട്ടിട്ടുണ്ട്. അതേസമയം പോസ്റ്റിലെ വികാരത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ടിവി ചര്‍ച്ചയില്‍ പശു അമ്മയെപ്പോലെയാണ് എന്ന് പറഞ്ഞ ബിജെപി നേതാവ് വിവി രാജേഷിനെ ഉന്നം വെച്ചോണോ ബല്‍റാമിന്റെ പോസ്റ്റ് എന്നും സംശയിക്കുന്നവരുണ്ട്.

കുരുപൊട്ടിച്ച് സംഘികൾ
പോസ്റ്റിന് താഴെ പതിവ് പോലെ തെറിവിളിയുമായി സംഘികളും എത്തിയിട്ടുണ്ട്. വിശപ്പടക്കാന്‍ ഒരു പ്ലേറ്റ് സരിത ഒലത്തിയത് എടുക്കട്ടേ മലരാമേട്ടാ എന്ന് ചൊറിയാന്‍ വന്ന സംഘിക്കുള്ള വിടിയുടെ മറുപടി നിന്റപ്പന്‍ കാളയ്ക്ക് കൊടുക്ക് എന്നായിരുന്നു.

കോൺഗ്രസ് നിരോധിച്ചപ്പോൾ
രാജ്യത്ത് ആദ്യമായി ബീഫ് നിരോധിച്ചത് കോണ്‍ഗ്രസ്സ് ആണെന്ന് ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നു. കോണ്‍ഗ്രസ്സ് പ്രതിപക്ഷമായ പല സംസ്ഥാനങ്ങളിലും നേരത്തെ തന്നെ ബീഫ് നിരോധിച്ചിട്ടും ചെരുവിരല്‍ അനക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശിക്കുന്നവരുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്













Click it and Unblock the Notifications