'മൊയന്തിന് മറുപടി ബാലരമ വാഴ': റിയാസിനെ അധിക്ഷേപിച്ച ബല്‍റാമിന് അന്‍വറിന്റെ അധിക്ഷേപം

തിരുവനന്തപുരം: മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച വിടി ബല്‍റാമിനെ സമാന രീതിയില്‍ അധിക്ഷേപിച്ച് പിവി അന്‍വർ എം എല്‍ എയും. റിയാസിനെ മൊയന്ത് എന്നാണ് ബല്‍റാം വിശേഷിപ്പിച്ചതെങ്കില്‍ ബല്‍റാമിനെ 'പ്രധാനവാഴ', ബാലരമ വാഴ' എന്നിങ്ങനെയാണ് അന്‍വർ വിശേഷിപ്പിക്കുന്നത്. വീണാ വിജയനെ വിവാഹം കഴിക്കും മുൻപ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായും പാർട്ടി സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്, പാർലമെന്റിൽ ഉൾപ്പെടെ മത്സരിച്ചിട്ടുമുണ്ട്. റിയാസിന്റെ സംഘടനാ പാരമ്പര്യവും അളക്കാനൊന്നും ടാലന്റ് ഹണ്ട് എന്ന നൂലിൽ കെട്ടി ഇറങ്ങിയവനൊന്നും വളർന്നിട്ടില്ലെന്നും പിവി അന്‍വർ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കൂറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആകാശത്തെ ചന്ദ്രനേ നോക്കി പട്ടികൾ കുരയ്ക്കുന്നത് കണ്ടിട്ടില്ലേ! പ്രൗഡിയോടെ നടന്ന് നീങ്ങുന്ന ആനയെ നോക്കി പട്ടികൾ കുരയ്ക്കുന്നത് കണ്ടിട്ടില്ലേ! ഇതൊക്കെ ഒന്നിച്ച് കാണണമെങ്കിൽ സോഷ്യൽ മീഡിയയിലെ പഴയ "പ്രധാനവാഴ ബാലരമയുടെ"ഐ.ഡിയിൽ പോയൊന്ന് നോക്കിയാൽ മതി. ബാലരമ നേതാവും അണികളും കുരയ്ക്കുന്നത് മുഴുവനും മുഹമ്മദ് റിയാസിനോടാണ്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏൽപ്പിച്ച പൊതുമരാമത്ത് വകുപ്പിനെ ക്രിയാത്മകമായി ചലിപ്പിക്കാനും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനും കഴിഞ്ഞ മന്ത്രിസഭാ അംഗമാണ് മുഹമ്മദ് റിയാസ്. അതിന്റെ സാക്ഷ്യപ്പെടുത്തലുകൾക്ക് അധികം എങ്ങും പോകേണ്ടതില്ല. നമ്മൾ ഓരോരുത്തരുടെയും കണ്മുന്നിൽ ഉപരിതലഗതാഗത രംഗത്തെ ഈ മുന്നേറ്റം കാണാൻ കഴിയും. കൃത്യമായ ഇടപെടലുകൾ പൊതുമരാമത്ത് വകുപ്പിൽ നടക്കുന്നുണ്ട്. മുൻപെങ്ങുമില്ലാത്ത തരത്തിൽ ടൂറിസം രംഗത്ത് പുരോഗതിയുണ്ട്.നേരിട്ട് ഗ്രൗണ്ടിലിറങ്ങി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ശീലം, മുഹമ്മദ് റിയാസ് എന്ന മന്ത്രിയെ കേരളത്തിലെ ജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയനാക്കിയിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് നൂലിൽ കെട്ടിയിറക്കപ്പെട്ട വാഴകൾക്ക് മുന്നിൽ,പകരം വയ്ക്കാനില്ലാത്ത പൊളിറ്റിക്കൽ ഗ്രാഫും പാരമ്പര്യവും ഉയർത്തി പിടിച്ച് നിൽക്കുന്ന ഒരു പൊതുപ്രവർത്തകനാണ് റിയാസ്. എസ് എഫ് ഐ-ഡി വൈ എഫ് ഐ രംഗത്ത് കൂടി പടിപടിയായി വളർന്ന് സംഘടനാ നേതൃത്വത്തിൽ എത്തിയ ആളാണ് അദ്ദേഹം. വീണാ വിജയനെ വിവാഹം കഴിക്കും മുൻപ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായും പാർട്ടി സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്, പാർലമെന്റിൽ ഉൾപ്പെടെ മത്സരിച്ചിട്ടുമുണ്ട്. റിയാസിന്റെ സംഘടനാ പാരമ്പര്യവും അളക്കാനൊന്നും ടാലന്റ് ഹണ്ട് എന്ന നൂലിൽ കെട്ടി ഇറങ്ങിയവനൊന്നും വളർന്നിട്ടില്ല.
സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ പ്രളയകാലത്ത് വെള്ളിയാംകല്ല് റെഗുലേറ്റർ പരിസരത്ത് നിന്ന് ആട്ടിയോടിച്ചതിന് പകരമായി,ഫേയ്സ്‌ബുക്കിൽ വന്ന് പി.വി.അൻവറിനെതിരെ അന്ന് ഓരിയിട്ടവനാണ് ബാലരമ നേതാവ്. പണ്ട് മുതലേ കൂവി തോൽപ്പിക്കാൻ ശ്രമിച്ചാണ് ശീലം. തൽക്കാലം പ്രതിപക്ഷത്തുള്ള ഒരാൾക്കും റിയാസിന്റെ യോഗ്യത അളക്കാനുള്ള അർഹതയില്ല. അപ്പോളാണ് ജനങ്ങൾ വീട്ടിലിരുത്തിയ,റിയാസിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ അർഹതയില്ലാത്ത,പഴയ"ബാലരമ വാഴ"നട്ടെല്ലും തപ്പി ഇറങ്ങിയിരിക്കുന്നത്!
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications