ഒറ്റമഴയില്‍ വെള്ളത്തില്‍ മുങ്ങി പാല ടൗണ്‍, ഓടകള്‍ വൃത്തിയാക്കണമെന്ന് നാട്ടുകാര്‍
കോട്ടയം: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി പാലയിലെ റോഡുകള്‍. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആരംഭിച്ച മഴ ഒരു മണിക്കൂറോളം തിമര്‍ത്തു പെയ്തിരുന്നു. ഇതോടെ പല ഭാഗത്തും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം വെള്ളം ഉയര്‍ന്നു. ഇതിന് പിന്നാലെ ഗതാഗത കുരുക്കും രൂക്ഷമായി. സെന്റ് തോമസ് സ്കൂളിന് മുന്‍ വശം, കെ എസ് ഇ ബിക്ക് മുന്‍വശം, ചെത്തിമറ്റം, കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിന് മുന്‍വശം, സെന്റ് തോമസ് കോളജിനു സമീപം, മുത്തോലി ബ്രില്യന്റിനു മുന്‍വശം എന്നിവിടങ്ങളിലെല്ലാം മഴ പെയ്തതോടെ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിന് മുന്‍വശവും പാലാ-കൊടുങ്ങൂര്‍ റോഡിലും മുത്തോലി ബ്രില്യന്റ്സിന് മുന്‍വശത്തും വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ കഴിയാത്ത വിധത്തിലാണ് വെള്ളക്കെട്ട് ഉയര്‍ന്നത്. ഒറ്റ മഴയില്‍ പലപ്പോഴും ഇവിടെ വെള്ളം കയറിയിട്ടും ഓടകള്‍ നന്നാക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. മഴയ്ക്ക് മുന്‍പ് വേനല്‍ കാലത്ത് അറ്റകുറ്റപ്പണികള്‍ നടത്തി ഓടകള്‍ നവീകരിക്കാത്തത് വെള്ളക്കെട്ട് രൂക്ഷമാക്കുന്നു.

ഓടകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടി വെള്ളമൊഴുക്ക് നിലച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ മഴക്കാലത്തിന് മുന്‍പേ ഓടകള്‍ നവീകരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രവത്തികള്‍ നിലച്ചിട്ട് വര്‍ഷങ്ങളായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. കുരിശുപള്ളി കവലയിലും വെള്ളക്കെട്ട് പതിവായിരുന്നെങ്കിലും അടുത്തിടെ ഓട നവീകരിച്ചിരുന്നു. ഇതോടെ വെള്ളക്കെട്ടിനു പരിഹാരമായി.
കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ മഴ പെയ്താല്‍ 2 അടിയിലേറെ ഉയരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടും. ഓടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഏറെ സമയത്തിനു ശേഷമേ വെള്ളം ഒഴുകിപ്പോകൂവെന്നത് ഗതാഗത കുരുക്കും വര്‍ധിപ്പിക്കുന്നു. തിരക്കുള്ള പാലാ - തൊടുപുഴ റോഡിലെ വെള്ളക്കെട്ടും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഓളമടിച്ച് സമീപത്തെ കടകളിലും വെള്ളം കയറുന്നത് വ്യാപാരികള്‍ക്കും പ്രയാസമുണ്ടാക്കുന്നു.
മഴ പെയ്താല്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് മൂലം സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടക്കാരും പ്രയാസപ്പെടുന്നു. വേനല്‍ മഴ എത്തിയപ്പോഴേക്കും ഇത്തരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടാല്‍ മഴക്കാലത്ത് എന്ത് ചെയ്യുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അടിയന്തര നടപടി സ്വീകരിച്ച് റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications