Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിനക്കൊരു വീടൊക്കെ ഉണ്ടാക്കി തന്നിട്ടേ ഞാന്‍ പോകൂ...'; സുധിയുടെ വേര്‍പാടില്‍ തകര്‍ന്ന് രേണുവും മക്കളും

കോട്ടയം: തൃശൂര്‍ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വേര്‍പാട് താങ്ങാനാകാതെ കുടുംബം. സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു.

ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പോലും സുധിയിലേക്ക് എത്തുന്നത് അങ്ങനെയാണ്. അതിനായി പൊങ്ങന്താനത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ബാക്കി പണം ഒത്തുവരാത്തതിനാല്‍ രജിസ്ട്രേഷന്‍ നടന്നില്ല.

KOLLAM SUDHI

ഞായറാഴ്ച വടകരയിലെ ഷോയില്‍ പങ്കെടുക്കാനായി എത്തിയ ഉടനെ സുധി വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തിരുന്നു. പല്ലുവേദനയുള്ള മുഖം അപ്പോഴേക്ക് നീരുവെച്ച് വീങ്ങിയിരുന്നു. ഇത് കണ്ട വിഷമത്തില്‍ താന്‍ ഷോ വേഗം തീര്‍ത്ത് വീട്ടിലെത്താം എന്നും എത്തിയാലുടന്‍ ആശുപത്രിയില്‍ പോകാമെന്നുമാണ് സുധി ഭാര്യയോട് പറഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യാപിതാവ് തങ്കച്ചനേയും ആശുപത്രിയില്‍ കാണിക്കാമെന്ന് സുധി പറഞ്ഞിരുന്നു.

ഇതിനായാണ് സുധി അന്ന് രാത്രി ഏറെ വൈകിയിട്ടും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ടത്. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന മൂത്ത മകന്‍ രാഹുല്‍ ആയിരുന്നു പലപ്പോഴും സുധിക്കൊപ്പം പരിപാടിയില്‍ കൂടെ പോകാറുള്ളത്. വടകരയിലേക്കും രാഹുല്‍ വരാമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ അന്ന് രാഹുലിനോട് സുധി വരേണ്ടെന്ന് പറഞ്ഞു. സുധിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് രേണുവും മക്കളും.

സുധി ചേട്ടന് തനിക്ക് ഒന്നും ഉണ്ടാക്കി തന്നില്ലെന്ന സങ്കടമായിരുന്നു എപ്പോഴുമെന്ന് രേണു പറയുന്നു. വീടൊക്കെ നിനക്ക് ഉണ്ടാക്കി തന്നിട്ടേ ഞാന്‍ പോകൂവെന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. ഒരു ദിവസം പോലും സമാധാനത്തില്‍ ഇരുന്നിട്ടില്ലെന്നും എപ്പോഴും ടെന്‍ഷനായിരുന്നു സുധി ചേട്ടനെന്നും പറയുമ്പോള്‍ രേണുവിന്റെ കണ്ഠമിടറി. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു.

ആദ്യഭാര്യ മൂത്ത മകന് ഒന്നര വയസുള്ളപ്പോള്‍ സുധിയെ ഉപേക്ഷിച്ച് പോയതാണ്. അതിന് ശേഷമാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. രേണു തന്റെ എല്ലാമെല്ലാമായിരുന്നുവെന്ന് പലപ്പോഴും സുധി പറയുമായിരുന്നു.
അതേസമയം സുധിയുടെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിക്ക് പൊങ്ങന്താനത്തെ വീട്ടിലെത്തിക്കും. 10.20-ന് പൊങ്ങന്താനം സ്‌കൂളിലും വാകത്താനം പഞ്ചായത്തിന്റെ ഞാലിയാകുഴി മഹാത്മജി ഓഡിറ്റോറിയത്തിലും പൊതുദര്‍ശനം. റിഫോമ്ഡ് ചര്‍ച്ച് ഓഫ് ഇന്ത്യ തോട്ടയ്കാട് സെമിത്തേരിയില്‍ ആണ് സംസ്‌കാരം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+