Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ ബിജെപി പ്രവർത്തകന് നിയമനം: തിരുത്തണം, പ്രമേയവുമായി കോണ്‍ഗ്രസ്

കോഴിക്കോട്: അർബന്‍ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് നാദാപുരത്ത് കോണ്‍ഗ്രസ്-മുസ്ലിം ലീഗ് പോര് മുറുകുന്നു. നാദാപുരം അര്‍ബന്‍ ബാങ്കില്‍ സെക്യൂരിറ്റി കം പ്യൂണ്‍ തസ്തികയില്‍ ബി ജെ പി പ്രവര്‍ത്തകന് നിയമനം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇരുപാർട്ടികളും തമ്മിലുള്ള തർക്കം ശക്തമായത്. മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുന്ന ബാങ്കില്‍ ബി ജെ പി പ്രവര്‍ത്തകനെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയവുമായി രംഗത്ത് എത്തുകയായിരുന്നു.

തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം ഐക്യകണ്‌ഠേനയാണ് പാസാക്കിയത്. ബി ജെ പി പ്രവർത്തകന് നിയമനം നല്‍കാന്‍ ചില കോണ്‍ഗ്രസുകാർ കൂട്ടുിന്നുവെന്ന് വിമർശനവും ഉയർന്നിരുന്നു.

നിയമനത്തിന് കൂട്ടുന്നിന്ന നേതാകള്‍ക്കെതിരെ

നിയമനത്തിന് കൂട്ടുന്നിന്ന നേതാകള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിസിസിക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ചേറോട് ചേന്ദമംഗലം സ്വദേശിയായ യുവാവിന് നിയമനം നല്‍കാന്‍ 10 ലക്ഷം രൂപ കോഴ വാങ്ങിയെന്നും ആരോപണമുണ്ട്. മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് ബംഗ്ലത്ത് ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിനെതിരെയാണ് ആരോപണം.

ചേറോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും,

എന്നാല്‍ ചേറോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും, ചേറോട് ശാഖാ ലീഗ് കമ്മിറ്റിയുടെയും ശിപാര്‍ശക്കത്തിന്റെ അടിസ്ഥാത്തിലാണ് യുവാവിന് നിയമനം നല്‍കിയതെന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം. കോണ്‍ഗ്രസിനെതിരേയും ഇവർ രൂക്ഷമായി വിമർശിക്കുന്നുണ്ട. പത്രങ്ങളിൽ അടിസ്ഥാന രഹിതമായ വാർത്ത നൽകി ലീഗിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്തി സ്വന്തക്കാരെ തിരുകി കയറ്റാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ തൽക്കാലം ആ പരിപ്പ് നാദാപുരത്ത് വേവില്ലെന്നാണ് നാദാപുരം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ജനറൽ സെക്രട്ടറി ഇ ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അർബൻ ബാങ്കിൽ സെക്യൂരിറ്റി പോസ്റ്റിലേക്കുള്ള

അർബൻ ബാങ്കിൽ സെക്യൂരിറ്റി പോസ്റ്റിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ബി കോം
കോ ഓപ്പറേഷൻ എച്ച് ഡി സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഉണ്ടോ എന്നുള്ള അന്വേഷണത്തിനൊടുവിൽ ചേലക്കാടുള്ള ഒരു യൂത്ത് ലീഗ് പ്രവർത്തകൻ സന്നദ്ധമായി വരികയും അദ്ദേഹത്തെ നിയമിക്കുന്നതിന് മണ്ഡലം യൂത്ത് ലീഗ് കത്ത് നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിയമന നടപടികളുമായി മുന്നോട്ട് പോകുമ്പോൾ നിയമനത്തിന് തൊട്ട് മുമ്പ് ഉദ്യോഗാർത്ഥി പിന്മാറുകയുണ്ടായി.

ശേഷം മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വർക്കിംഗ്

ശേഷം മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വർക്കിംഗ് കമ്മിറ്റിയിൽ ഇങ്ങനെ ഒരു പോസ്റ്റ് ഒഴിവുണ്ടെന്നും യോഗ്യതയുള്ളവർ ഉണ്ടെങ്കിൽ നിയമനം നടത്താമെന്നും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്,സെക്രട്ടറിമാരോട് നേരിട്ട് അന്വേഷണം നടത്തി യോഗ്യതയുള്ളവരെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പല പ്രദേശങ്ങളിൽ നിന്നുള്ള യൂത്ത് ലീഗുകാർ വിളിച്ചു കാര്യങ്ങൾ തിരക്കുകയല്ലാതെ ആരും താല്പര്യം കാണിച്ചില്ല.

മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നിൽ വിഷയം

മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നിൽ വിഷയം അവതരിപ്പിച്ചപ്പോൾ നാദാപുരത്തെ പരിസ പഞ്ചായത്തുകളിൽ യോഗ്യതയുള്ളവർ ഉണ്ടെങ്കിൽ നിയമിക്കാമെന്നും അടിയന്തിരമായി അന്വേഷണം നടത്തി ഉദ്യോഗാർഥിയെ കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടും ആരും താല്പര്യം കാണിച്ചില്ല. ശേഷം പത്ര പരസ്യം നൽകി അന്വേഷണം നടത്തിയിട്ടും യോഗ്യതയുള്ള ഒരു പാർട്ടിക്കാരനും തയ്യാറായി വന്നില്ല.

ലീഗിൽ ആളില്ലെങ്കിൽ നിയമനം കോൺഗ്രസിന് നൽകാം

ലീഗിൽ ആളില്ലെങ്കിൽ നിയമനം കോൺഗ്രസിന് നൽകാമെന്ന ധാരണയിൽ ചോറോട് പഞ്ചായത്തിലുള്ള ഒരു കോൺഗ്രസ് പ്രവർത്തകൻ താല്പര്യം കാണിക്കുകയും ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കത്തുമായി ലീഗ് നേതൃത്വത്തെ സമീപിക്കുകയും ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നേരിട്ട് അന്വേഷിക്കുകയും ഉദ്യോഗാർത്ഥിയുടെ പ്രദേശത്തുകാരനായ എം എസ് എഫ് ജില്ലാ പ്രസിഡന്റും,ചോറോട് ശാഖ മുസ്ലിം ലീഗും ഇദ്ദേഹം പാരമ്പര്യ കോൺഗ്രസ് കുടുംബത്തിലെ അംഗമാണെന്നും, സജീവ കോൺഗ്രസ് പ്രവർത്തകൻ ആണെന്നും സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിയമന നടപടിയുമായി മുന്നോട്ട് നീങ്ങിയത്.

ഉദ്യോഗാർത്ഥി താമസിക്കുന്ന പ്രദേശത്തെ കോൺഗ്രസ്

ഉദ്യോഗാർത്ഥി താമസിക്കുന്ന പ്രദേശത്തെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അദ്ദേഹം കോൺഗ്രസ് ആണെന്ന് പറയുമ്പോൾ നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബിജെപി ആണെന്ന് പറയുന്നതിലെ ലോജിക് എന്തെന്ന് മനസ്സിലാകുന്നില്ല. ചുരുക്കത്തിൽ നാദാപുരം മണ്ഡലം കമ്മിറ്റിക്ക് താല്പര്യമുള്ള മുമ്പ് ഇതേ ബാങ്കിൽ ജോലി ചെയ്‌ത സ്വഭാവ ദൂഷ്യത്തിന് പിരിച്ചു വിട്ട വ്യക്തിയെ നിയമിക്കാത്തതിലുള്ള പക പോക്കലാണ് കോൺഗ്രസ് പ്രവർത്തകനെ ബിജെപിയാക്കി ലീഗുകാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി കുളം കലക്കാനുള്ള തന്ത്രം.

കാലങ്ങളായി പകൽ കോൺഗ്രസും രാത്രി ആർ എസ് സു

കാലങ്ങളായി പകൽ കോൺഗ്രസും രാത്രി ആർ എസ് സുമായി പ്രവർത്തിക്കുന്ന ചുരുക്കം ചിലരുള്ള ഈ നാട്ടിൽ ഇതെല്ല ഇതിലപ്പുറവും വരുമെന്ന് ഞങ്ങൾ മുമ്പേ പ്രതീക്ഷിച്ചതാണ്.പത്രങ്ങളിൽ അടിസ്ഥാന രഹിതമായ വാർത്ത നൽകി ലീഗിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്തി സ്വന്തക്കാരെ തിരുകി കയറ്റാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ തൽക്കാലം ആ പരിപ്പ് നാദാപുരത്ത് വേവില്ല.ഇവിടെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് കരിഷ്മാറ്റിക് ലീഡർഷിപ്പും ദീർഘ വീക്ഷണമുള്ള അണികളുമുണ്ട്.

വാൽ; കോൺഗ്രസുകാർ രാത്രി ആർഎസ്എസ് ആണെന്ന് പലരും ആരോപിക്കുന്നു. ഞങ്ങൾ രാത്രിയിലല്ല പകലും ആർഎസ്എസ് ആണെന്ന് നാദാപുരം മണ്ഡലം കോൺഗ്രസ് പ്രഖ്യാപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+