'ഓടിച്ചിട്ടടി, ചാടി ചവിട്ട്'..കൂട്ടത്തല്ല് ഫാൻസുകാര്‍ തമ്മിലോ? വിദ്യാര്‍ഥികള്‍ തമ്മിലോ?
കോഴിക്കോട്: 'തല്ലുമാല' ചിത്രം കാണാൻ എത്തിയ ഫാൻസുകാര്‍ തമ്മില്‍ കൂട്ട തല്ലെന്ന് പ്രചരണം.മോഹൻലാല്-ടൊവിനോ ഫാൻസുകാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്നാണ് പ്രചരിക്കുന്നത്. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. അതേസമയം സംഭവം വ്യാജമാണെന്നും സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണിതെന്നും മോഹൻലാല്‍ ഫാൻസ് യൂണിറ്റ് ഫേസ്ബുക്കില്‍ അറിയിച്ചു.
ബാലുശേരി കൂട്ടതല്ലില്‍ പ്രചരിക്കുന്ന കഥ ഇങ്ങനെ..'ചിത്രം കാണാനെത്തിയെ മോഹൻലാല്‍ ഫാൻസുകാര്‍ സിനിമ കൊള്ളില്ല എന്ന് പറഞ്ഞത് ടൊവിനോ ഫാൻസുകാരെ ചൊടിപ്പിച്ചു.ഇതോടെ ചിത്രം കഴിഞ്ഞ് പുറത്തെത്തിയ ഇരു വിഭാഗം ഫാൻസുകാരും തമ്മില്‍ തര്‍ക്കായി. തുടര്‍ന്ന് തര്‍ക്കം ഉന്തും തള്ളിലേക്കും കലാശിച്ചു. എന്നാല്‍ പ്രശ്നം തുടര്‍ന്നതോടെ ഇരു വിഭാഗവും തമ്മില്‍ കൂട്ടയടി ഉണ്ടാവുകയായിരുന്നു'.ബാലുശ്ശേരി സന്ധ്യ തിയറ്റേഴ്‌സിനു പുറത്താണ് കൂട്ടയടി ഉണ്ടായതെന്നും പ്രചരിക്കുന്നുണ്ട്.
photo courtesy-facebook
ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മോഹൻലാല്‍ ഫാൻസ് യൂണിറ്റ് വിശദീകരണവുമായി രംഗത്തെത്തിയത്. സംഘര്‍ഷം ഉണ്ടായത് ഫാൻസുകാര്‍ തമ്മില്‍ ആല്ലന്നും,പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നും ഫാൻസ് യൂണിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു. വീഡിയില്‍ കാണുന്ന ആളുകളെ അറിയില്ലന്നും മോഹൻലാല്‍ ഫാൻസ് അറിയിച്ചു.
വലിയ സംഘങ്ങളായി തിരിഞ്ഞുണ്ടായ തല്ലിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.. ഓടിച്ചിടടിക്കുന്നതും , ചാടി ചവിട്ടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണം. ഏറെ നേരം ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി.സമീപ പ്രദേശത്തുണ്ടായിരുന്ന ആരോ ഒരാള്‍ ദൃശ്യം ചിത്രീകരിച്ചോതോടെയാണ് കൂട്ടതല്ല് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചത്.
ഓണം വരാനായി, ഓണത്തല്ലും തുടങ്ങി യുഡിഎഫ്, തൃക്കാക്കരയില്‍ നഗരസഭ ചിഹ്നത്തെ ചൊല്ലി 'തമ്മിലടി'
സംഭവിച്ചത് എന്താണെന്നത് സംബന്ധിച്ച് പോലീസിന് ഇതുവരെ പൂര്‍ണവിവരങ്ങള്‍ ലഭിച്ചിട്ടില്ല.സംഘര്‍ഷത്തിലുള്‍പ്പെട്ട യുവാക്കള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം പുറത്ത് തല്ല് വിവാദം കൊഴുക്കുമ്പോള്‍ അകത്ത് ടൊവിനോ ചിത്രം തകര്‍ത്ത് ഓടുകയാണ്. ഇന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.പൊന്നാനി പശ്ചാത്തലമായുള്ള ചിത്രത്തിൽ മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്.
അടിച്ചുപൊളിച്ചുജീവിക്കാൻ കൊതിക്കുന്ന ഒരു ഇരുപതുകാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന പോരിന്റെയും തമ്മിൽതല്ലിന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദർശൻ ബീപാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഖാലിദ് റഹ്മാനാണ് സംവിധാനം. ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരിയാണ്. വിഷ്ണു വിജയ് ആണ് സംഗീതം നിർവഹിച്ചത്.
കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍