ബിന്ദു സൂപ്പറാ, വിവേകും; ഒന്നിച്ചുപഠിച്ച് പി.എസ്.സി ലിസ്റ്റില്‍ കയറിയ അമ്മയ്ക്കും മകനും പറയാനുള്ളത്
മലപ്പുറം: പി.എസ്.സി എഴുതി ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കാണാത്ത മലയാളികള്‍ കുറവായിരിക്കും. പി.എസ്.എസി കിട്ടിയാല്‍ തന്നെ വലിയൊരു കടമ്പ കടന്നു എന്നൊരു ആശ്വാസവും ഉണ്ടാകും. അതുകൊണ്ട് തന്നെ പി.എസ്.സി ലിസ്റ്റില്‍ കയറിയാല്‍ പിന്നെ അങ്ങോട്ടൊരു സന്തോഷമാണ്. ഇവിടെയും പറയാനുള്ളത് ഒരു പി.എസ്.സി കഥയാണ്. പക്ഷേ ഈ പി.എസ്.സി വിജയത്തില്‍ ഒരു നാട് മുഴുവന്‍ തന്നെ സന്തോഷിക്കുകയാണ്. കാരണം എന്താണന്നല്ലേ ..നോക്കാം....
മലപ്പുറം ജില്ലയില്‍ നിന്നാണ് ഈ സന്തോഷം നിറഞ്ഞ വാര്‍ത്ത.
അംഗനവാടിയിലെ ജോലി കഴിഞ്ഞ് വന്ന് മകനൊപ്പം ഇരുന്ന് പഠിച്ച 41 വയസുകാരി ആണ് പി.എസ്.സി ലിസ്റ്റില്‍ ഇടംനേടിയിരിക്കുന്നത്.അരീക്കോട് സൗത്ത് പുത്തലം സ്വദേശി ഒട്ടുപ്പാറ ബിന്ദുവാണ് മകന് വിവേകിനൊപ്പം പി.എസ്.സി ലിസ്റ്റില്‍ ഇടംനേടിയത്. അമ്മയും മകനും ലിസ്റ്റില്‍ വന്നതോടെ ഈ വിജയത്തിന്റെ മാറ്റ് കൂടി.

നാട്ടുകാരും അമ്മയുടേയും മകന്റേയും വിജയം ആഘോഷമാക്കി. ബിന്ദുവിന്റെ വിജയം ഒന്നൊന്നര വിജയം തന്നെയായിരുന്നു.കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എല്‍.ജി.എസ് റാങ്ക് ലിസ്റ്റില്‍ ജില്ലയില്‍നിന്ന് ബിന്ദുവിന് 92-ാം റാങ്കും എല്‍.ഡി.സി ലിസ്റ്റില്‍ മകന് വിവേക് 38-ാം റാങ്കുമാണ് നേടിയത്.11 വര്‍ഷമായി അരീക്കോട് മാതക്കോട് അംഗന്‍വാടിയിലെ അധ്യാപികയാണ് ബിന്ദു.

2019 -20 വര്‍ഷത്തെ മികച്ച അംഗന്‍വാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടുതവണ എല്‍.ഡി.സിയും എല്‍.ജി.എസ് പരീക്ഷയും എഴുതിയിരുന്നു. അവസാനം എഴുതിയ എല്‍.ജി.എസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ആണ് 41കാരിയായ ഇവര്‍ ഇടംനേടിയത്. ഐ.സി.ഡി.സി സൂപ്രണ്ട് പരീക്ഷയും എഴുതിയിട്ടുണ്ട്.
ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.

ഹിന്ദു ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 39 വയസ് വരെയാണ് പി.എസ്.സിക്ക് അപേക്ഷിക്കാനാകുന്നത്. 2019ല്‍ എല്‍.ജി.എസ് അപേക്ഷ ക്ഷണിച്ചപ്പോള്‍ ബിന്ദുവിന് പ്രായം 38 വയസായിരുന്നു. 2021 ഡിസംബറില്‍ 40 വയസുള്ളപ്പോള്‍ ആയിരുന്നു പരീക്ഷ എഴുതുന്നത്. മുന്‍പ് എല്‍.ജി.എസും എല്‍.ഡി.സിയും എഴുതിയെങ്കിലും ആയിരത്തിനു മകളിലായിരുന്നു റാങ്ക്. മകനുമൊപ്പം ദിവസേന മുടക്കം ഇല്ലാതെ നടത്തിയ പഠനമാണ് വിജയം എളുപ്പമാക്കിയത് എന്ന് ബിന്ദു പറഞ്ഞു.

ബിരുദപഠനത്തിന് ശേഷം ആണ് വിവേക് പി.എസ്. സി പരിശീലനം തുടങ്ങിയത്. കോച്ചിങ് സെന്ററില്‍ പോകാതെ അമ്മയ്ക്കൊപ്പമാണ് വിവേക് പഠിച്ചുതുടങ്ങിയത്. മുമ്പ് പി.എസ്.സി പരീക്ഷകള്‍ എഴുതിയിട്ടുള്ള അമ്മയുടെ മാര്‍ഗനിര്‍ദേശമായിരുന്നു വിവേകിന് ഉപകാരപ്പെട്ടത്. . പരസ്പരം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞുമാണ് ഇരുവരും പഠിച്ചത്. രണ്ടര വര്‍ഷത്തോളം നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് 24കാരനായ വിവേക് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. അമ്മയാണ് നേട്ടത്തിന് കാരണം എന്ന് വിവേക് പറയുന്നു. പി.എസ്.സി ലിസ്റ്റില്‍ കയറിതിന് അമ്മ പറയുന്ന കാരണം മകനും മകന് പറയുന്ന കാരണം അമ്മയും ആണെന്നാണ്. എന്നാല്‍ ഇരുവരിടേയും കഠിന ശ്രമം ആണ് വിജയത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്ന കാരണം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications