ഒറ്റ ഫോണ്‍കോളില്‍ നിലമ്പൂരിലെ പല എല്‍ഡിഎഫ് പഞ്ചായത്തുകളും വീഴും; ഭീഷണിയുമായി അന്‍വര്‍
മലപ്പുറം: സിപിഎമ്മിനെ വെല്ലുവിളിച്ച് വീണ്ടും പിവി അന്‍വര്‍ എംഎല്‍എ. തന്റെ ഒറ്റ ഫോണ്‍ കോളില്‍ നിലമ്പൂരിലെ പല പഞ്ചായത്തുകളിലേയും ഭരണം എല്‍ഡിഎഫിന് നഷ്ടമാകും എന്നാണ് അന്‍വറിന്റെ ഭീഷണി. ഇന്ന് വൈകീട്ട് അന്‍വര്‍ നിലമ്പൂരില്‍ വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതിനിടെ അന്‍വറിനെതിരെ ഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന് മുന്നറിയിപ്പുമായി അന്‍വര്‍ രംഗത്തെത്തിയത്.
താന്‍ ഒരു ഫോണ്‍ വിളിച്ചാല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വീഴും എന്നും ആയിരക്കണക്കിന് സഖാക്കള്‍ താന്‍ വിളിച്ചാല്‍ വിശദീകരണ യോഗത്തിന് എത്തുമെന്നും അന്‍വര്‍ അവകാശപ്പെട്ടു. എവിടെ വരെ പോകുമെന്ന് അറിയാനാണ് താന്‍ കാത്തിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ' കൂടുതല്‍ പൊതുയോഗങ്ങളുമായി മുന്നോട്ട് പോകും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും.

സെക്രട്ടറിയേറ്റിന് മുന്നില്‍ യോഗം നടത്തുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. എല്ലാ പൊതുയോഗത്തിലും 50 കസേരകള്‍ വീതം ഇടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്,' അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ താന്‍ വെല്ലുവിളിച്ചിട്ടില്ലെന്നും വ്യക്തികളെയാണ് വെല്ലുവിളിച്ചത് എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരേയും അദ്ദേഹം രംഗത്തെത്തി. ആരാണ് മലര്‍ന്ന് കിടന്ന് തുപ്പുന്നതെന്ന് ജനം തീരുമാനിക്കും എന്നും തനിക്ക് പറയാനുള്ളത് ജനങ്ങളോട് പറയും എന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇനിയും കേസുകള്‍ വരുമെന്നും അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്തതിലും അദ്ദേഹം പ്രതികരിച്ചു.
പ്രത്യേക ഉപകരണം ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുകയല്ല ചെയ്തത് എന്നും സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയാണ് ചെയ്തത് എന്നും അന്‍വര്‍ പറഞ്ഞു. ഇക്കാര്യം ഐജിക്ക് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി എന്ന പരാതിയില്‍ അന്‍വറിനെതിരെ കേസെടുത്തിരുന്നു.
കോട്ടയം സ്വദേശി തോമസ് പിലിയാനിക്കലിന്റെ പരാതിയില്‍ കറുകച്ചാല്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് തോമസ് പരാതിയില്‍ പറയുന്നത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം സൈബര്‍ ക്രൈമില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications