മലപ്പുറം: ഏഴുവയസ്സുകാരിയെ റോഡു മുറിച്ചുകടക്കാന്‍ സഹായിച്ച തമിഴുനാട്ടുകാരനെ ആള്‍ക്കൂട്ടം അക്രമിച്ചു
മലപ്പുറം: മലപ്പുറം തിരൂരില്‍ മദ്രസ്സ വിട്ടു വരികയായിരുന്ന ഏഴു വയസ്സുകാരിയെ റോഡു മുറിച്ചുകടക്കാന്‍ സഹായിച്ച തമിഴുനാട്ടുകാരനെ ആള്‍ക്കൂട്ടം അക്രമിച്ചു. തിരൂര്‍ ചേന്നരയില് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മണികണ്ഠനെ (55)നെയാണ് പ്രദേശത്തെ ഒരു പ്രമുഖ നേതാവിന്റെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടം അക്രമിച്ചത്.
ഇക്കഴിഞ്ഞ 23ന് നടന്ന സംഭവം ഒതുക്കി തീര്‍ത്തതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ പോലും വിവരം അറിഞ്ഞില്ല. ആലിങ്ങല്‍ മംഗലം റോഡില്‍ രാവിലെ ഒമ്പതിനായിരുന്നു സംഭവം.ഞാറക്കാട്ട് അന്‍വര്‍ എന്നയാളിന്റെ മകള്‍ മംഗലം എ എം എല്‍.പി.സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി മദ്രസ്സ വിട്ടു വരുമ്പോഴാണ് വീടിനു സമീപം വച്ച് കുട്ടിയെ റോഡു മുറിച്ചുകടക്കാന്‍ സഹായിക്കുന്നതിന് കൈ പിടിച്ചത്.കുട്ടി കുതറി ഓടിയതോടെ തമിഴുനാട്ടുകാരന് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നു പറഞ്ഞ് ആളുകള്‍ ഓടിക്കൂടി സദാചാര പോലീസ് ചമയുകയായിരുന്നു.

പ്രദേശത്തെ രാഷ്ട്രീയ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.ഇതിനിടെ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ മണികണ്ഠനെ തല്ലിയതായി നാട്ടുകാര്‍ പറഞ്ഞു.ഇയാള്‍ ഏറെ കാലമായി കുടുംബസമേതം ചേന്നരയില് താമസിക്കുന്ന ണ്ട്.കൂലിപ്പണിക്കാരനായ മണികണ്ഠനെ എല്ലാവര്ക്കും പരിചിതവുമാണ്. തുടര്‍ച്ചയായി ശബരിമലക്ക് എല്ലാവര്‍ഷവും മാലയിട്ടു പോകാറുള്ള മണികണ്ഠന് നാട്ടുകാര്‍ക്കിടയില്‍ ഭക്തനാണ്.വാഹനങ്ങള്‍ നിരന്തരം പോകുന്നതിനാല്‍ കുട്ടിയെ റോഡു മുറിച്ചുകടക്കാന്‍ സഹായിക്കുകയാണ് താന്‍ ചെയ്ത തെന്നു പറഞ്ഞിട്ടും ആള്‍ക്കൂട്ടം കനിഞ്ഞില്ല. തുടര്‍ന്ന് ആള്‍ക്കൂട്ട വിചാരണക്ക് നേതൃത്വം നല്കിയ നേതാവിന്റെ സ്വകാര്യ സ്ഥാപനത്തില്‍ കൊണ്ടു പോയിട്ടും ചോദ്യം ചെയ്തു. ഏറ്റവും ഒടുവിലാണ് പോലീസിനെ അറിയിച്ചത്.
പോലീസ് മണികണ്ഠനെ സ്റ്റേഷനില്‍ എത്തിച്ച് ചോദിച്ചറിഞ്ഞപ്പോഴാണ് ആള്‍ക്കൂട്ടം തെറ്റിദ്ധരിച്ചതാണെന്നു മനസ്സിലായത്. വൈകുന്നേരത്തോടെ വിട്ടയച്ചു.അതിനിടെ നിരപരാധിയെ ആള്‍ക്കൂട്ട വിചാരണ നടത്തി അക്രമിച്ച സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തി മണികണ്ഠ നെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മംഗലം എ.എം.എല്‍.പി.സ്കൂള്‍ പി.ടി.എ പ്രസിഡന്റ് റുയേഷ് കോഴിശ്ശേരി ആവശ്യപ്പെട്ടു.നാട്ടില്‍ ജീവിക്കാന്‍ കഴിയില്ലെന്നു ഭയന്നിട്ടാണ് അക്രമത്തിനിരയായ മണികണ്ഠന് പരാതി നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചതാണെന്നു കരുതി തടഞ്ഞുവെച്ചയാളെ മര്‍ദ്ദിച്ചതായി ആക്ഷേപമില്ലെന്ന് തിരൂര്‍ എസ്.എച്ച്.ഒ സുമേഷ് സുധാകര്‍ പറഞ്ഞു. കൂട്ടായി ആലിന് ചുവട്ടില്‍ ഡ്യൂട്ടിക്കിടയിലാണ് വിവരം ലഭിച്ചത്. ഉടനെ സ്ഥലത്തെത്തി മണികണ്ഠനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നുവെന്നും നിരപരാധിത്വം ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഭരണത്തിന്റെ മറവില്‍ ഒരു സംഘമാളുകള്‍ നിയമം കയ്യിലെടുത്ത് പോലീസു ചമയുന്നത് അധികൃതര്‍ ശ്രദ്ധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications