നാക്കുപിഴയല്ല, തെറ്റു പറ്റിയതാണ്... ആവര്‍ത്തിക്കില്ലെന്ന് വഹാബ് പറഞ്ഞു; വിഷയം അവസാനിച്ചെന്ന് ലീഗ്
മലപ്പുറം: പിവി അബ്ദുല്‍ വഹാബ് എംപിയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം കൂടി മുസ്ലിം ലീഗ് അടച്ചുപൂട്ടുന്നു. വഹാബ് തെറ്റു പറ്റിയെന്ന് അറിയിച്ചുവെന്നും ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. വഹാബ് വിവാദം അടഞ്ഞ അധ്യായമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എയും പറഞ്ഞു. അത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ബിജെപി നേതാക്കളെ പുകഴ്ത്തി സംസാരിച്ച അബ്ദുല്‍ വഹാബിന്റെ വാക്കുകളാണ് വിവാദമായത്. വഹാബിന്റെ പരാമര്‍ശം മുസ്ലിം ലീഗിന്റെ അഭിപ്രായമല്ലെന്ന് സലാം വ്യക്തമാക്കി. തെറ്റു പറ്റിയെന്നും ആവര്‍ത്തിക്കില്ലെന്നും വഹാബ് പറഞ്ഞിട്ടുണ്ട്. ആ വിഷയം അവിടെ അവസാനിച്ചു. വഹാബ് തന്നെ ഇക്കാര്യം വിശദീകരിക്കുമെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു. നാക്കു പിഴ സംഭവിച്ചതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നാക്കുപിഴ ഞങ്ങള്‍ക്ക് സംഭവിക്കാറില്ലെന്ന് തമാശ രൂപേണ സലാം പറഞ്ഞു.
പിവി അബ്ദുല്‍ വഹാബ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം അടഞ്ഞ അധ്യായമാണ്. ഇനി ചര്‍ച്ച ചെയ്യേണ്ട. മുസ്ലിം ലീഗ് മെറിറ്റ് നോക്കിയാണ് നിലപാട് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം ലീഗിനെ പ്രശംസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല. മുസ്ലിം ലീഗ് യുഡിഎഫില്‍ തുടരും. യുഡിഎഫിന്റെ അഭിവാജ്യ ഘടകമാണ് ലീഗ്. കുപ്പായം മാറുന്ന പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ല. പിണറായി സര്‍ക്കാരിനെതിരെ ശക്തമായി സമരം ചെയ്തത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സംസാരിക്കവെ വി മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍ എന്നീ കേന്ദ്രമന്ത്രിമാരെ വഹാബ് പുകഴ്ത്തി സംസാരിച്ചതാണ് വിവാദമായത്. വി മുരളീധരന് കേരളത്തിന്റെ അംബാസഡറാണ് എന്നായിരുന്നു വഹാബ് പറഞ്ഞത്. രാജീവ് ചന്ദ്രശേഖരന്റെത് മികച്ച പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വഹാബ് പറഞ്ഞത് ലീഗിന്റെ നിലപാടല്ലെന്ന് അറിയിച്ച സാദിഖലി തങ്ങള്‍ വഹാബില്‍ നിന്ന് വിശദീകരണം തേടുകയായിരുന്നു.
നേരത്തെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയും വഹാബ് പ്രതികരിച്ചിരുന്നു. ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട് വന്ന ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ രജ്യസഭയില്‍ കോണ്‍ഗ്രസ് എംപിമാരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി വഹാബ് വിമര്‍ശിച്ചിരുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും സഭയില്‍ ആരെയും ശ്രദ്ധയില്‍പ്പെടാത്ത വേളയില്‍ വഹാബ് പറഞ്ഞതാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
-
ബെംഗളൂരു പെരിഫെറൽ റിംഗ് റോഡ് അഥവാ ബിബിസി വൈകും; ടെൻഡർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സിബിഎസ്ഇ പത്താം ക്ലാസ് ഫലം കാത്തിരിക്കുകയാണോ? ഡിജിലോക്കർ, ഉമാങ് എന്നിവയിൽ മികച്ചത് അറിയാം -
ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ 6 മണിക്കൂര്‍ ലാഭം; ടിക്കറ്റ് നിരക്ക് 2500 രൂപ, രാത്രി 9 മണിക്ക് പുറപ്പെടും -
തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും കൂടും; എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട് -
വിഷു കഴിഞ്ഞാല്‍ പിന്നെ നല്ലകാലം; ഈ രാശിക്കാരുടെ ശുക്രനുദിക്കാന്‍ പോകുന്നു! നിങ്ങളുമുണ്ടോ? -
ജോര്‍ജ് കുര്യനും എല്‍ മുരുകനും; മധ്യപ്രദേശില്‍ ചൂടേറിയ ചര്‍ച്ച, കസേര കാത്ത് ബിജെപി നേതാക്കള്‍ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം -
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി












Click it and Unblock the Notifications