എ പ്ലസുകാരും വിജയികളും കൂടുതല്‍ മലപ്പുറത്ത്, പക്ഷെ ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റില്ല, സീറ്റ് വര്‍ധനവ് ആവശ്യപ്പട്ട് യുജവന സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്...
മലപ്പുറം: മലപ്പുറംജില്ലയിലെ സ്കൂളുകളില്‍നിന്ന് എസ്എസ്എല്‍സി വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് ആവശ്യമായ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മുസ്ലിംലീഗിന്റെ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫും പ്രതിഷേധവുമായി രംഗത്തുവന്നതിനു പിന്നാലെ കേരള സേ്റ്ററ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന് (എസ്എസ്എഫ്) പ്രക്ഷോഭത്തിലേക്ക്.
ഹയര്‍ സെക്കന്‍ഡറി പഠനം അടിസ്ഥാന യോഗ്യതയായി സമൂഹ കാഴ്ചപ്പാട് രൂപപ്പെടുകയും ഔദ്യോഗിക സംവിധാനങ്ങള്‍ തന്നെ ഇത്തരം മാറ്റങ്ങളെ കുറിച്ച് ആലോചിച്ചു തുടങ്ങുകയും ചെയ്ത ഈ കാലത്തും മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു പഠനത്തിന് മതിയായ സീറ്റ് ഇല്ലെന്നത് ഈ നാടിനോടുള്ള അവഗണനയാണ്. മലബാര്‍ ജില്ലകളില്‍ എല്ലാം പ്രശ്നം നിലനില്‍ക്കുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയില്‍ സ്ഥിതി ഏറെ ദയനീയമാണ്. മലപ്പുറം ജില്ലയില്‍ 78,335 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ പാസായത്.

സേ പരീക്ഷ, റീവാലുവേഷന് ഫലങ്ങള്‍ വരുന്നതോടെ വിജയിച്ചവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. ഇത്രയും കുട്ടികള്‍ക്ക് പഠിക്കാനായി മൊത്തം 52,775 സീറ്റുകള്‍ മാത്രമാണുള്ളത്. മലപ്പുറം ജില്ലയിലെ കാല് ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു പഠനത്തിന് അവസരമില്ല എന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. വിഎച്ച്എസ്ഇ, സര്‍ക്കാര്‍-സ്വാശ്രയ പോളിടെക്നിക് കോളജുകള്‍, ഐടിഐ എന്നിവയുടെ സീറ്റുകള്‍ കൂടി ഇതിലേക്ക് കൂട്ടിയാല്‍ ആകെ 58176 സീറ്റുകളാണ് ജില്ലയില്‍ തുടര്‍പഠനത്തിന് ഉണ്ടാവുക.
അപ്പോഴും മലപ്പുറം ജില്ലയിലെ 20,159 വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം കിട്ടാതെ പുറത്തു നില്‍ക്കേണ്ടി വരുന്നു. തെക്കന്‍ ജില്ലകളില്‍ പഠിക്കാന്‍ ആളില്ലാതെ പ്ലസ് ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് പതിവാണ്. അധികം വരുന്ന സീറ്റുകള്‍ മലബാര്‍ മേഖലയിലേക്ക് കൊണ്ടുവന്നും മലബാര്‍ ജില്ലകളിലേക്ക് പുതിയ ബാച്ചുകള്‍ അനുവദിച്ചും ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ട്.
സ്കൂളുകളുടെ എണ്ണത്തിലും സ്കൂള്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മലബാര്‍ ജില്ലകളില്‍ പോരായ്മ കാണാനാകും. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കൂടുതല്‍ സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്തും അടിസ്ഥാനസൗകര്യ വികസനത്തിനായി പ്രത്യേക പാക്കേജുകള്‍ അനുവദിച്ചും ഈ അസന്തുലിതാവസ്ഥയെ മറികടക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഏകജാലക പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിഷയം പരിഹരിക്കണമെന്ന് വിദ്യാര്‍ഥികള്‍ എഡിഎമ്മിന് നിവേദനം നല്കി.
എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. മുഹമ്മദ് അശ്ഹര്‍, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശുക്കൂര്‍ സഖാഫി, ജനറല്‍ സെക്രട്ടറി കെ.പി. യൂസഫ് തുടങ്ങിയവര്‍ക്കൊപ്പമാണ് വിദ്യാര്‍ഥികള്‍ എ.ഡി. എമ്മിനെ കാണാനെത്തിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications