Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം രാഹുൽ ഗാന്ധി മനസ്സിലാക്കണം, അധ്യക്ഷനാകണമെന്ന് ഗെഹ്ലോട്ട്

ജയ്പൂര്‍: ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വീണ്ടും ചൂട് പിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും പേരുകള്‍ തന്നെയാണ് കോണ്‍ഗ്രസിന് മുന്നിലുളളത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ നിന്ന് മാറാന്‍ രാഹുല്‍ ഗാന്ധി ഇതുവരെ തയ്യാറായിട്ടില്ല.

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തണം എന്നതില്‍ കോണ്‍ഗ്രസിന് ഏകകണ്ഠമായ അഭിപ്രായമാണ് ഉളളതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. സെപ്റ്റംബര്‍ 20നുളളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് കോണ്‍ഗ്രസ് തീരുമാനം. നിശ്ചയിച്ച തിയ്യതിക്കുളളില്‍ തന്നെ അധ്യക്ഷ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും എന്നാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം.

rahul

രാജ്യത്താകെയുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. ''രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അത് വലിയ നിരാശയാകും സമ്മാനിക്കുക. നിരവധി പ്രവര്‍ത്തകര്‍ വീട്ടിലിരിക്കും. അത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കും. രാജ്യത്തെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി രാഹുല്‍ ഗാന്ധി സ്വയമേ തന്നെ അധ്യക്ഷ പദവി സ്വീകരിക്കാനുളള തീരുമാനത്തിലെത്തണം'', ഗെഹ്ലോട്ട് വ്യക്തമാക്കി.

നരേന്ദ്രമോദി സര്‍ക്കാരിലെ ഏറ്റവും വലിയ കോടീശ്വരന്‍ ആരാണെന്നറിയാമോ? ടോപ് 10 ലിസ്റ്റ് ഇതാ

രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം എന്ന് തന്നെയാണ് പാര്‍ട്ടിക്കുളളിലുമുളള വികാരമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. ''അത് അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറാകണം. ഇത് ഗാന്ധിയെ കുറിച്ചോ ഗാന്ധി കുടുംബത്തെ കുറിച്ചോ അല്ല. അത് സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടിയാണ്. പ്രധാനമന്ത്രിയാകാനല്ല. കഴിഞ്ഞ 32 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്ര മന്ത്രിയോ മുഖ്യമന്ത്രിയോ പോലും ആയിട്ടില്ല. പിന്നെ എന്തിനാണ് മോദിജിക്ക് ഗാന്ധി കുടുംബത്തെ ഇത്ര ഭയം, എന്തിനാണ് കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഇവിടെ ഒന്നും നടന്നിട്ടില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറയുന്നത്, എന്തിനാണ് എല്ലാവരും കോണ്‍ഗ്രസിനെ ആക്രമിക്കുന്നത്'', ഗെഹ്ലോട്ട് ചോദിച്ചു.

'കഴിഞ്ഞ 75 വര്‍ഷത്തിനിടെ രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. രാജ്യത്തിനുളള കോണ്‍ഗ്രസിന്റെ സമ്മാനമാണത്. അതുകൊണ്ടാണ് നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാനും കെജ്രിവാളിന് മുഖ്യമന്ത്രിയാകാനും സാധിച്ചത്. കോണ്‍ഗ്രസ് രാജസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും അതിന് ശേഷം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വിജയിക്കുമെന്നും' അശോക് ഗെഹ്ലോട്ട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+