തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് വിളയൂർ പഞ്ചായത്തിൽ 15 വർഡുകളിലായി മത്സരത്തിന് 38 പേർ
പാലക്കാട്; പാലക്കാട് വിളയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മത്സര ചിത്രം തെളിയുമ്പോൾ 15 വാർഡുകളിലായി 38 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പട്ടാമ്പി ബ്ലോക്കിലെ ഏറ്റവും കുറവ് സ്ഥാനാർത്ഥികളും വിളയൂർ പഞ്ചായത്തിലാണ്. ഏഴു വാർഡുകളിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ നേർക്കുനേർ ഏറ്റുമുട്ടുന്നു.

പഞ്ചായത്തിലെ ആറ് വാർഡുകളിൽ മാത്രമാണ് ബിജെപി മത്സരരംഗത്തുള്ളത്. എൽഡിഎഫ് രണ്ടിടത്ത് സ്വതന്ത്രരെ മത്സരിക്കുമ്പോൾ യുഡിഎഫ് അഞ്ച് ഇടത്താണ് സ്വതന്ത്ര സ്ഥാനാർഥികൾ മത്സരത്തിനിറക്കിയത്. പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡൻറ് കെ വി ഗംഗാധരൻ, നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ എ കെ ഉണ്ണികൃഷ്ണൻ, മുൻ സ്ഥിരം സമിതി അധ്യക്ഷ ബേബി ഗിരിജ തുടങ്ങിയവർ എൽഡിഎഫ് സ്ഥാനാർഥികളായി ഇത്തവണ രംഗത്തുണ്ട്.
Recommended Video

യുഡിഎഫിൽ നിന്ന് നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ നീലടി സുധാകരൻ, നിലവിലെ പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ കണ്ടേങ്കാവ് ചൈതന്യ സുധീർ തുടങ്ങിയവരും ഇക്കുറി മത്സരരംഗത്തുണ്ട്.
ജില്ലയിലെ രാഷ്ട്രീയ ചിത്രം
പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.












Click it and Unblock the Notifications