350 ഗ്രാം കഞ്ചാവുമായി പത്തനംതിട്ട സ്വദേശി അറസ്റ്റിൽ: പിടികൂടിയത് വാഹനപരിശോധനക്കിടെ!
പാലക്കാട്: 350 ഗ്രാം ഉണക്ക കഞ്ചാവുമായി പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ പായിപ്പാട് പ്ലാമൂട്ടിൽ വീട്ടിൽ നിസാർ മകൻ അൽ അമിൻ (24) എന്നയാളെ വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ പിടികൂടി. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ -സദയകുമാർ, പ്രിവന്റിവ് ഓഫീസർമാരായ, ഷിബു ബോസ്‌വെൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രേംകുമാർ , രങ്കൻ, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. ഇന്ന് ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ കഞ്ചാവ് വേട്ടയായിരുന്നു ഇത്. രാവിലെ
പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ രാജാസിoഗിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽഅസിസ്റ്റന്റ് എക്സൈസ് കമ്മീഷറും പാലക്കാട് എക്സൈസ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും. മുക്കാലി ഫോസ്റ്റ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിൽ മണ്ണാർക്കാട് താലൂക്കിൽ പാടവയൽവില്ലജിൽ ആന വായ് മേലേ ഗലസി ഊരിന് മുകൾ ഭാഗത്ത് പൊടിയറ മലയിൽ നിന്നും 408 കഞ്ചാവ് ചെടികൾ കണ്ടു പിടിച്ച് കേസാക്കി സംഭവസ്ഥലത്ത് വെച്ച് നശിപ്പിച്ചു.
പ്രതിയെ കണ്ടു കിട്ടിയിട്ടില്ലാത്തതാണ്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് പൊടിയറ മല സ്ഥിതി ചെയ്യുന്നത്. കണ്ടെടുത്ത കഞ്ചാവ് ചൊടിയകൾക്ക് 6 മാസം പ്രായവും ഉദ്ദേശം 6 അടിയോളം ഉയരമുള്ളതുമാണ്.വാഹന ഗതാഗതം അവസാനിക്കുന്ന ആനവായ് ഊരിൽ നിന്നും ഉദ്ദേശം 15 km ദൂരത്ത് നിന്നാണ് 408 കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. ആനവായിൽ നിന്ന് തുടുക്കി, ഗലസി എന്നീ ഊരുകർ കഴിഞ്ഞ് ഉദ്ദ്ദേശം 8 km ദൂരം ചെങ്കുത്തന്നെയുള്ള മല 6 മണിക്കൂർ കൊണ്ട് കയറി അതിസാഹസികമായാണ് പൊടിയറ മലയിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. വന്യമൃഗങ്ങൾ സദാ വിഹരിക്കുന്ന സ്ഥലമാണ് പൊടിയറ മല.
അട്ടപ്പാടികഞ്ചാവിന് വിപണിയിൽ വലിയ ഡിമാന്റാണുള്ളത്. ഇടുക്കി നീലച്ചടയൻ ഇനത്തിൽ പെട്ടകഞ്ചാവാണ് കണ്ടു പിടിച്ച് നശിപ്പിച്ചത്. 159 തടങ്ങളിലായി രാസവളപ്രയോഗത്തിലൂടെ വൃത്തിയായി പരിപാലിച്ച് വരുന്ന നിലയിലായിരുന്നു കണ്ടെടുത്ത 408 കഞ്ചാവ് ചെടികൾ കാണപ്പെട്ടത്. കണ്ടെടുത്ത കഞ്ചാവ് ചെടികൾ നട്ട് പരിപാലിച്ച ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.റെയ്ഡിൽ പങ്കെടുത്തവർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ രാജാസിംഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷ്. പ്രിവന്റീവ് ഓഫീസർമാരായ A. വിപിൻദാസ്. Ak സുമേഷ് ,ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ മൺസൂർ അലി, അജിത് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എം.പ്രസാദ്.കെ.രതീഷ്.അഹമ്മദ് കബീർ, ബിനു, ശ്രീകുമാർ. ജോൺസൻ. സ്മിത ഡ്രൈവർ ശെൽവകുമാർ , ഫോറസ്റ്റ് ഉദ്യോഗസ്ഥരായ പാഞ്ചാൻ' പെരുമല എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്.