മൂന്ന് മാസത്തിനിടെ 19 തവണ അമിതവേഗം; ബസുടമയ്ക്കെതിരെ കേസ്, പ്രേരണകുറ്റം ചുമത്തും
വടക്കഞ്ചേരി: പാലക്കാട് ബസ് അപകടത്തിനിടയാക്കിയ ബസ് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് പത്രോസിനെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ബസുടമ കോട്ടയം പാമ്പാടി പാങ്ങാട് തെക്കേമറ്റം വീട്ടില്‍ എസ് അരണിനെതിരെയും കേസെടുത്തിട്ടുണ്ട്. പ്രേരണകുറ്റമാണ് ബസ് ഉടമയ്ക്കെതിരെ ചുമത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡ്രൈവര്‍ ജോമോന് പത്രോസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇയാള്‍ ഇതിന് മുമ്പും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചിട്ടുണ്ട്. മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണയും അപകട ദിവസവും ബസ് അമിത വേഗത്തിലാണ് സഞ്ചരിച്ചത്. ഇതിന്റെ സന്ദേശം ബസ് ഉടമയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടമയ്ക്കെതിരെ പ്രേരണകുറ്റത്തിന് കേസെടുത്തത്.

കൂടാതെ ജോമോനെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച വകുപ്പും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് അടക്കമുള്ള നടപടികളിലേക്കും കടക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, വടക്കഞ്ചേരി അപകടത്തിന് പിന്നാലെ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളില്‍ എംവിഡി പരിശോധന നടത്തി.
അനധികൃത ലൈറ്റും ശബ്ദ സംവിധാനവും എയര്‍ഹോണുകളും ഘടിപ്പിച്ച ബസുകള്‍ക്കെതിരെയും നടപടിയെടുത്തു.
കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. ഈ ബസുകളില്‍ വേഗപ്പൂട്ട് വിച്ഛേദിച്ചിട്ടിരിക്കുന്നതായി മോട്ടോര്‍ വകുപ്പ് കണ്ടെത്തി. നികുതി അടയ്ക്കാതെ യാത്ര ചെയ്ത ബസുകള്‍ക്കെതിരെയും വകുപ്പ് നടപടിയെടുത്തു. മിക്ക ബസുകളിലും ശബ്ദ കൂടുതലുള്ള എയര്‍ഹോണുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും സംഘം കണ്ടെത്തി. ചിലത് നമ്പര്‍ പ്ലേറ്റുകള്‍ മറച്ച നിലയിലായിരുന്നു.
അതേസമയം, നിയമം ലംഘിക്കുന്ന ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരായ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്തിന് ഇതിന് വേണ്ട നിര്‍ദ്ദേശം ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദ്ദേശം നല്കി. നിയമ ലംഘനങ്ങളുടെ പൂര്‍ണ ഉത്തരവാദി ഡ്രൈവര്‍മാരായിരിക്കുമെന്ന സന്ദേശമായിരിക്കണം നടപടിയെന്ന് കോടതി വ്യക്തമാക്കി. ബസുകള്‍ റോഡുകളില്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കര്‍ശന നടപടികള്‍ വിഷയത്തില്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പിന്നാലെയാണ് സ്വകാര്യ ബസുകളിലടക്കം മോട്ടോര്‍ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications