പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെളളം, വൈദ്യുതി ബിൽ കുടിശിക 90ലക്ഷം; കടം ഏറ്റെടുക്കില്ലെന്ന് നഗരസഭ
പത്തനംതിട്ട: കുടിവെളളം, വൈദ്യുതി ചാർജ് ഇനത്തിൽ ജനറൽ ആശുപത്രിയിൽ നിന്ന് വാട്ടർ അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും അടയ്ക്കാനുളളത് 90ലക്ഷം രൂപ. സാമ്പത്തിക പ്രതിസന്ധിയുളളതിനാൽ ഇത്രയും തുക നഗരസഭയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് ചെയർപേഴ്സൺ. ഇന്നലെ നടന്ന ആശുപത്രി വികസന സമിതിയോഗത്തിൽ ആർഎംഒ ഡോ. ആശിഷ് മോഹൻകുമാറാണ് കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പുകളുടെ നോട്ടീസ് ലഭിച്ചതായി അറിയിച്ചത്.
ആശുപത്രികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയതോടെ പത്തനംതിട്ട ജനറൽ ആശുപത്രി നഗരസഭയുടെ കീഴിലാണ്. എന്നാൽ, 90ലക്ഷത്തിന്റെ ബാദ്ധ്യത നഗരസഭയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് വികസന സമിതിയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച നഗരസഭ ചെയർപേഴ്സൺ ഗീതാസുരേഷ് പറഞ്ഞു. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകാനാണ് സാദ്ധ്യത.

വൈദ്യുതി ചാർജ്ജ് ഇനത്തിൽ 72 ലക്ഷവും വെള്ളക്കരമായി 18 ലക്ഷവുമാണ് കുടിശികയായിട്ടുളളത്. ആശുപത്രി പ്രവർത്തനം തടസപ്പെടാതിരിക്കാൻ ഉമടമസ്ഥാവകാശം ആരോഗ്യവകുപ്പിനെ തിരികെ ഏൽപ്പിക്കുന്നതിന് സമ്മതമാണെന്ന് ഗീതാസുരേഷ് അഭിപ്രായപ്പെട്ടു. അംഗങ്ങളിൽ ചിലർ ഇതിനെ പിന്തുണച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications