കോണ്‍ഗ്രസിന് തിരിച്ചടി: മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ സിപിഎമ്മില്‍
പത്തനംതിട്ട: മധ്യകേരളത്തില്‍ ഇടതുമുന്നണി ഏറ്റവും ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു ജില്ലയാണ് പത്തനംതിട്ട. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയില്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ മുന്നണിക്ക് സാധിച്ചു. അഞ്ചും സിറ്റിങ് സീറ്റുകള്‍ ആയിരുന്നെങ്കിലും യുഡിഎഫിന് വിജയ സാധ്യതയുണ്ടായിരുന്ന റാന്നി, തിരുവല്ല സീറ്റുകള്‍ ഉള്‍പ്പടെ എല്ലാ സീറ്റുകളും ഇത്തവണയും മുന്നണി നിലനിര്‍ത്തി. മറുവശത്ത് യുഡിഎഫ് ആവട്ടെ തിരഞ്ഞെടുപ്പിന് പിന്നാലെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് പോവുന്നതാണ് കാണാന്‍ കഴിയുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

തിരഞ്ഞെടുപ്പിന് ശേഷം പല മണ്ഡലങ്ങളിലും യുഡിഎഫിലും കോണ്‍ഗ്രസിലും പൊട്ടിത്തെറികള്‍ രൂപപ്പെട്ടിരുന്നു. ഇതിന്‍റെ അനന്തര ഫലമെന്നോണം നേതാക്കള്‍ ഉള്‍പ്പടെ പലരും പാര്‍ട്ടിവിട്ട് സിപിഎം, എന്‍സിപി ഉള്‍പ്പടേയുള്ള ഇടതുപക്ഷ പാര്‍ട്ടികളിലേക്ക് ചേക്കേറുകയും ചെയ്തു.

കലഞ്ഞൂരിൽ മഹിള കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ ജി പുഷ്പവല്ലി ഉള്‍പ്പടെ മുപ്പതിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന‍് തീരുമാനിച്ചത്. കലഞ്ഞൂർ പഞ്ചായത്തിലെ തട്ടാക്കുടി വാർഡിനെ പ്രതിനീധീകരിച്ചിരുന്ന പുഷ്പവല്ലി പത്ത് വർഷം മഹിളാ കോൺഗ്രസിന്റെ കോന്നി ബ്ലോക്ക് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും നേതൃത്വം തെറ്റായ സമീപനമാണ് കാഴ്ചവെക്കുന്നത്. ഗ്രൂപ്പില്ലാത്ത സാധാരണ പാർട്ടി പ്രവർത്തകർ കോൺഗ്രസിൽ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നുന്നും പുഷ്പവല്ലി കുറ്റപ്പെടുത്തി. കലഞ്ഞൂർ പഞ്ചായത്തിലെ തന്നെ കൂടൽ പല്ലൂരിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളായ 35 പ്രവർത്തകരും കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്‍റെ നേതൃത്വത്തിലാണ് ഇവര്‍ക്കുള്ള സ്വീകരണം ഒരുക്കിയത്. ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയപാർട്ടിയിലെ സജീവ പ്രവർത്തകരാണധികവും. കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും, മരുന്നും എത്തിച്ചു കൊടുക്കുകയും, മരിച്ചു വീഴുന്നവരെ സംസ്കരിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നത് സിപിഎം പ്രവര്‍ത്തകരാണെന്ന് സ്വീകരണയോഗത്തില്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.

കോൺഗ്രസും ബിജെപിയും നാട്ടിലെ ആളുകൾ കൂട്ടത്തോടെ മരിച്ചു കാണാൻ ആഗ്രഹിക്കുന്നവരാണ് അതുകൊണ്ടാണ് തങ്ങൾ കോൺഗ്രസിനോടും ബിജെപിയോടും വിട പറഞ്ഞതെന്ന് സ്വീകരണം ഏറ്റുവാങ്ങിയ പ്രവർത്തകരും വ്യക്തമാക്കി. പല്ലൂർ ചേർന്ന യോഗത്തിൽ കെ സോമൻ അധ്യക്ഷനായി.

പന്തളം തെക്കേക്കര പഞ്ചായത്തിലെ മാമ്മൂട് ചെന്നായ്ക്കുന്നിൽ ബിജെപി- ആർ.എസ്.എസ് ബന്ധം ഉപക്ഷിച്ച് പതിനഞ്ച് പ്രവർത്തകർ കുടുംബങ്ങൾ അടക്കമാണ് സിപിഎമ്മില്‍ ചേര്‍ന്നത്. സംസ്ഥാന കമ്മറ്റിയംഗം അഡ്വ അനന്തഗോപന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.ബി ഹർഷകുമാർ, പന്തളം തെക്കെക്കര പഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ്, ലോക്കൽ സെക്രട്ടറി സാം ദാനിയൽ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
ഹോട്ട് ചിത്രങ്ങളുമായി അക്ഷര ഗൗഡ; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
Recommended Video
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications