തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ തമ്മിലടി; മകൻ അച്ഛനെ കുത്തി കൊന്നു; ഞെട്ടൽ മാറാതെ അയൽക്കാർ
തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ തമ്മിലടി; മകൻ അച്ഛനെ കുത്തി കൊന്നു; ഞെട്ടൽ മാറാതെ അയൽക്കാർ
തിരുവനന്തപുരം: മദ്യപിച്ച് ലക്കു കെട്ട മകന്റെ മദ്യ ലഹരിയിൽ പൊലിഞ്ഞത് അച്ഛന്റെ ജീവൻ. തിരുവനന്തപുരം കരയ്ക്കാമണ്ഡപം സെറ്റിൽമെന്റ് കോളനിയിൽ താമസിക്കുന്ന വള്ളക്കടവ് സ്വദേശിയായ ഏലിയാസ് ആണ് കൊല്ലപ്പെട്ടത്. 80 വയസ്സായിരുന്നു ഇദ്ദേഹത്തിന്. രാത്രി 12.45 ഓടെയാണ് സംഭവം നടന്നത്.
വാടക വീട്ടിലായിരുന്നു ഏലിയാസ് താമസിക്കുന്നത്. മദ്യ ലഹരിയിൽ വീട്ടിലേയ്ക്കെത്തിയ മകൻ ക്ലീറ്റസ് അച്ഛനെ കുത്തി കൊല്ലുകയായിരുന്നു. 52 വയസ്സാണ് ക്ലീറ്റസിന്. സംഭവ സ്ഥലത്ത് വെയ്ച്ചു തന്നെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തു. അച്ഛനും മകനും മാത്രമാണ് ഒറ്റ മുറി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. ഇവർ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ട്. വെള്ളിയാഴ്ച രാത്രിയിലും ഇവർ തമ്മിൽ പരസ്പരം മദ്യ ലഹരിയിൽ തമ്മിലടി ഉണ്ടായി.
വെളളിയാഴ്ച അർദ്ധരാത്രി അയൽക്കാരെ വിളിച്ച് ക്ലീറ്റസ് ഫോണിൽ പറഞ്ഞതിങ്ങനെ; " അച്ഛൻ തറയിൽ കുനിഞ്ഞിരിക്കുകയാണ് ഒന്നും മിണ്ടാൻ തയ്യാറാകുന്നില്ല. വീട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് എത്തണം" എന്നാൽ, വീട്ടിലേയ്ക്ക് എത്തിയ അയൽക്കാർ കണ്ടത് ക്ലീറ്റസ് തറയിൽ കെട്ടി നിന്ന രക്തം തുടച്ച് വൃത്തിയാക്കുന്ന കാഴ്ചയാണ്. തൊട്ടടുത്തായി ഏലിയാസ് കിടക്കുന്നതും കണ്ടു. സംഭവത്തിൽ സംശയം തോന്നിയ അയൽ വാസികൾ നേമം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻ എത്തുകയും ചെയ്തു. തുടർന്ന് പോലീസ് സഹായത്തോടെ ഏലിയാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചിരുന്നു.
ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം
Recommended Video
തിരുവനന്തപുരം വള്ളക്കടവിലെ മകളുടെ വീട്ടിൽ താമസിച്ചിരുന്ന ഏലിയാസ് ഭാര്യയുടെ മരണത്തിന് ശേഷമാണ് മകനുമായി കാരയ്ക്കാമണ്ഡപത്തെ വാടക വീട്ടിലേയ്ക്ക് താമസം മാറിയത്. ഹിലാരി, പുഷ്പ എന്നിവരാണ് ഏലിയാസിന്റെ മറ്റു മക്കൾ.