കത്ത് വിവാദത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം; ബിജെപിയുടെ അജണ്ട തുറന്നുകാട്ടും
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനം. മേയര്‍ക്കെതിരെയുള്ള വിവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കത്ത് വിവാദം ഉയര്‍ന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ മേയറുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്നുണ്ട്. ഇത് ആറ് ദിവസം പിന്നിട്ടു. ഇതോടെ പാര്‍ട്ടി ഇടപെട്ട് മേയറെ സംരക്ഷിച്ച് നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സമരത്തെ നേരിടാന്‍ ബദല്‍ പ്രചാരണവും നടത്താന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റില്‍ തീരുമാനിച്ചിട്ടുണ്ട്.

കത്ത് വിവാദത്തില്‍ ബിജെപിയുടെ അജണ്ട തുറന്ന് കാണിക്കണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റില്‍ തീരുമാനിച്ചു. മേയര്‍ക്കും കോര്‍പ്പറേഷനുമെതിരെ കള്ളപ്രചാരണങ്ങളാണ് നടക്കുന്നത്. അത് തുറന്ന് കാണിക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയേറ്റില്‍ ഉയര്‍ന്ന ആവശ്യം. അതേസമയം എല്‍ഡിഎഫ് നടത്തുന്ന രാജ്ഭവന് ധര്‍ണയ്ക്ക് ശേഷം പ്രചാരണ പരിപാടികള്‍ തീരുമാനിക്കും.
അതേസമയം പാര്‍ട്ടി അന്വേഷണവും നടപടികളുമൊന്നും ഉടന്‍ വേണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതേസമയം കത്തിന്റെ പേരിലുള്ള പാര്‍ട്ടി അന്വേഷണവും സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നാണ് യോഗത്തിലെ ധാരണ.
വിവാദ കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ആനാവൂര്‍ മൊഴി നല്‍കിയത്. കോര്പ്പറേഷന് നിയമനങ്ങളില്‍ ഇടപെടാറില്ലെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് മേയറും മൊഴി നല്കിയി. കൈംബ്രാഞ്ചും നേരത്തെ വിവാദ കത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പരാതി നല്കിയ കോണ്‍ഗ്രസ് നേതാവ് ശ്രീകുമാറില്‍ നിന്ന് വിജിലന്‍സ് മൊഴി എടുത്തു. മൊഴിയുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ പറയുമ്പോള്‍. ഇല്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
നേരത്തെ വിവാദ കത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു ബിജെപി. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അനവേഷണം വേണമെന്നാണ് ബിജെപിയുടെ ദേശീയ വക്താവായ പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടത്. കണ്ണില്‍ പൊടിയിടാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ആ കത്ത് ഒരു പിശകല്ല, മറിച്ച് ഒരു കുംഭകോണമാണ്. തൊഴില്‍രഹിതരായ 43 ലക്ഷം ചെറുപ്പക്കാരെയാണ് തഴയുന്നത്.
സര്‍ക്കാര്‍ ജോലി ലഭിക്കുന്നതില്‍ നിന്നും അവര്‍ക്ക് അവസരം നിഷേധിക്കുകയാണ് സിപിഎം. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ രാസവസ്തു കലര്‍ത്തിയ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിന് നേതൃത്വം നല്കിയ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടു.
-
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം











Click it and Unblock the Notifications