അമ്മ മകനെ പീഡിപ്പിച്ച കേസില്‍ വന്‍ ട്വിസ്റ്റ്: പരാതിക്ക് പിന്നിലെ കാരണം വൈരാഗ്യം, ഇളയമകന്റെ മൊഴി നിര്‍ണായകം
തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മ 14 വയസുള്ള മകനെ പീഡിപ്പിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സംഭവത്തെ തുടര്‍ന്ന് അമ്മയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് അമ്മയ്ക്കെതിരെ പോക്സോ കേസ് ചുമത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ കേസ് വന്‍ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. കുട്ടിയുടെ പിതാവിനെതിരിരെ അമ്മയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. പോക്സോ പരാതിക്ക് കാരണം വൈരാഗ്യമാണെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

പിതാവിന്റെ പരാതി
അമ്മ മകനെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പിതാവാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്കിയ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കടയ്ക്കാവൂര്‍ പോലീസ് ആണ് പോക്സോ ചുമത്തി യുവതിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ ആദ്യം
സംസ്ഥാനത്ത് ആദ്യമായാണ് ഒരു അമ്മയ്ക്കെതിരെ പോക്സോ കേസ് ചുമത്തുന്നത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതിയെ റിമാന്‍ഡ് ചെയ്തിരുന്നു. അമ്മയുടെ സംരക്ഷണയില്‍ കഴിഞ്ഞ മകനെ പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറയുന്നത്. ദമ്പതികള്‍ ഏറെ നളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.

യുവതിയുടെ കുടുംബം പറയുന്നത്
എന്നാല്‍ അമ്മയ്ക്കെതിരായ പീഡന പരാതി വ്യാജമാണെന്നാണ് അറസ്റ്റിലായ യുവതിയുടെ കുടുബം പറയുന്നത്. വിവാഹമോചനത്തിന് മുതിരാതെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചെന്നും ഇതിനെ എതിര്‍ത്തതും ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു.

ക്രൂരമായി പീഡിപ്പിച്ചു
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ശാരീരികമായും മാനസികവുമായും ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നെന്നും നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും കുടുംബം പറയുന്നു. ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും മര്‍ദ്ദനം പതിവായിരുന്നു. ഇപ്പോള്‍ മകള്‍ക്കെതിരെ നല്കിയ കേസ് കള്ളക്കേസാണെന്നും യുവതിയുടെ മാതാവ് പറഞ്ഞു.

പ്രണയവിവാഹം
ഇവര്‍ തമ്മില്‍ പ്രണയത്തിലൂടെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ നിരന്തരം മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നതോടെ മൂന്ന് വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. 37കാരിയായ യുവതിക്ക് 17, 14, 11 വയസുള്ള മൂന്ന് ആണ്‍കുട്ടികളും ആറ് വയസുള്ള പെണ്‍കുട്ടിയാണുള്ളത്.

വിവാഹം വേര്‍പിരിഞ്ഞില്ല
മൂന്ന് വര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നുവെങ്കിലും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ല. മൂന്നാമത്തെ ആണ്‍കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയെയും തന്നെയെയും അച്ഛന് നിരന്തരം മര്‍ദ്ദിച്ചെന്ന് ഈ കുട്ടിയും പറയുന്നു.
Recommended Video

മറ്റൊരു വിവാഹം
വേര്‍പിരിഞ്ഞ് താമസിക്കുന്നതിന് പിന്നാലെ ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. മൂന്ന് കുട്ടികളെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ ഒരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പോക്സോ ചുമത്തിയത്. ഇപ്പോള്‍ അറസ്റ്റിലായ യുവതി റിമാന്‍ഡിലാണ്. അട്ടക്കുളങ്ങര ജയിലിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications