തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒട്ടകം രാജേഷ് കുടുങ്ങിയത് ഇങ്ങനെ; അജ്ഞാത നമ്പറില്‍ നിന്ന് നാട്ടിലേക്കുള്ള വിളി, ബസ് യാത്ര

Google Oneindia Malayalam News

തിരുവനന്തപുരം: പോത്തന്‍കോട് കല്ലൂരില്‍ സുധീഷിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് കാല്‍ റോഡിലെറിഞ്ഞ കേസിലെ പ്രതി ഒട്ടകം രാജേഷ് എന്ന രാജേഷ് അറസ്റ്റിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍. ഒളിവില്‍ കഴിയവെ രാജേഷ് മറ്റു പല ഫോണില്‍ നിന്നും നാട്ടിലുള്ള വ്യക്തിയെ ബന്ധപ്പെട്ടതാണ് പോലീസിന് എളുപ്പമായത്. ഈ വിവരം പോലീസിന് ലഭിച്ചതോടെ രാജേഷ് തമിഴ്‌നാട്ടില്‍ ഒളിവിലുള്ളതായി ബോധ്യപ്പെട്ടു. ഒരു തവണ എറണാകുളത്ത് നിന്നും രാജേഷ് നാട്ടിലുള്ള വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതോടെ രാജേഷ് സഞ്ചരിക്കുന്ന വഴികള്‍ മനസിലാക്കിയ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു.

അമ്മയില്‍ പോര് മൂര്‍ച്ഛിക്കുന്നു; നടന്‍ സിദ്ദിഖിന് കെണി!! മോഹന്‍ലാലിന് പരാതി; പരിഹരിച്ചില്ലെങ്കില്‍ കേസ്അമ്മയില്‍ പോര് മൂര്‍ച്ഛിക്കുന്നു; നടന്‍ സിദ്ദിഖിന് കെണി!! മോഹന്‍ലാലിന് പരാതി; പരിഹരിച്ചില്ലെങ്കില്‍ കേസ്

പളനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസുകള്‍ പോലീസ് മനസിലാക്കി. തുടര്‍ന്ന് ബസ് കണ്ടക്ടര്‍മാരുമായി ബന്ധപ്പെടുകയും ചെയ്തു. യാത്രക്കാരുടെ ഫോട്ടോകള്‍ രഹസ്യമായി കണ്ടക്ടര്‍ കൈമാറി. ഇതോടെയാണ് ബസില്‍ രാജേഷുണ്ടെന്ന് പോലീസ് മനസിലാക്കിയത്. കൊല്ലം ബസ് സ്റ്റാന്റിലെത്തുന്ന വേളയില്‍ പിടിക്കാന്‍ പദ്ധതിയൊരുക്കി. അതേസമയം, രക്ഷപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് വാഹന പരിശോധന നടത്തുകയും ചെയ്തു. കൊല്ലത്ത് വച്ച് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു.

p

വര്‍ക്കല പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. പിന്നീട് പോത്തന്‍കോട് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ സുധീഷ് വധക്കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. രാജേഷിനെ തിരഞ്ഞ് പോകവെയാണ് കഴിഞ്ഞ ദിവസം തോണി മറിഞ്ഞ് പോലീസുകാരന്‍ മുങ്ങിമരിച്ചത്. ഇക്കഴിഞ്ഞ 11നായിരുന്നു സുധീഷിനെ വീട്ടില്‍ കയറി ഗുണ്ടാസംഘം വെട്ടിക്കൊന്നത്. സംഭവ ശേഷം പല ഭാഗത്തേക്കായി മുങ്ങിയ എല്ലാ പ്രതികളെയും ഒമ്പതാം ദിവസം അറസ്റ്റ് ചെയ്തു പോലീസ്. 33കാരനായ രാജേഷ് 30ഓളം കേസില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. മദ്യ മാഫിയ, മണല്‍ കടത്ത് സംഘങ്ങളുമായും രാജേഷിന് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.

ആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദിആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദി

Recommended Video

cmsvideo
കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം | Oneindia Malayalam

കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു. ഗുണ്ടാതലവനായ ഒട്ടകം രാജേഷ് നിരവധി കേസുകളിലെ പ്രതിയാണ്. കൊലപാതകം ആസൂത്രണം ചെയ്തതും ഇതിന് വേണ്ടി അക്രമികളെ സംഘടിപ്പിച്ചതും ഒട്ടകം രാജേഷായിരുന്നു. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെയാണ് ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടില്‍ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകര്‍ത്ത സംഘം അകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. നാടന്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് പരിസരവാസികളെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു ആക്രമണം.

Thiruvananthapuram
English summary
Goonda Leader Ottakam Rajesh Arrested With The Help Of Bus Conductor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X