മകൻ സാക്ഷി; ദത്ത് വിവാദത്തിനൊടുവിൽ മിന്നുകെട്ട്; അനുപമയും അജിത്തും പുതിയ ജീവിതത്തിലേക്ക്
മകൻ സാക്ഷി; ദത്ത് വിവാദത്തിനൊടുവിൽ മിന്നുകെട്ട്; അനുപമയും അജിത്തും പുതിയ ജീവിതത്തിലേക്ക്
തിരുവനന്തപുരം: ദത്ത് വിവാദ വിഷയത്തിലെ പരാതിക്കാരി അനുപമയും സുഹൃത്ത് അജിത്തും വിവാഹിതരായി. തിരുവനന്തപുരം പട്ടം റജിസ്റ്റർ ഓഫീസിൽ വയ്ച്ചായിരുന്നു വിവാഹം നടന്നത്. കുഞ്ഞ് ഏയ്ഡന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ മാത്രം ചടങ്ങിൽ പങ്കെടുത്തു.
ഏറെ വിവാദങ്ങളിലൂടെ കടന്നു പോയ 2021 ന്റെ അവസാന ദിനം തന്നെ ജീവിത്തിലെ പ്രധാനപ്പെട്ട ദിവസമായി മാറിയതിൽ സന്തോഷമുണ്ടെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
ദത്ത് വിവാദ വിഷയത്തിൽ കുഞ്ഞിനെ കിട്ടിയതിന് പിന്നാലെ തന്നെ വിവാഹം രജിസ്ട്രർ ചെയ്യാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാൽ, നിയമ വ്യവസ്ഥതകൾ പൂർത്തിയാക്കി കുഞ്ഞിനെ സാക്ഷിയാക്കി ഇരുവരും പുതു വർഷത്തിൽ ജീവിതത്തിലേയ്ക്ക് കടക്കുകയാണ്.

വിവാഹ ചടങ്ങിൽ മറ്റ് ആഘോഷങ്ങൾ ഒന്നും തന്നെ ഒരുക്കിയിരുന്നില്ല. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലും അനുഗ്രഹത്തിലായിരുന്നു ചടങ്ങുകൾ നടന്നത്,
അമ്മ ആറിയാതെ കുഞ്ഞിനെ ദത്തു നൽകി എന്ന കേസിലെ പരാതിക്കാരിയാണ് അനുപമ. തന്റെ സമ്മതമില്ലാതെ വീട്ടുകാര്‍ കുഞ്ഞിനെ മാറ്റി എന്ന് ആരോപിച്ച് 2020 ലാണ് എസ്.എഫ്.ഐ നേതാവായ അനുപമയും ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റായ അജിത്തും പേരൂര്‍ക്കട പോലീസിലും മുഖ്യമന്ത്രിക്കും സി.പി.എമ്മിലെ നേതാക്കള്‍ക്കും പരാതി നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷക്കാലം പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി എന്നാൽ, പൊലീസ് കേസ് എടുത്തിരുന്നില്ല. പിന്നീട് കഴിഞ്ഞ ഒക്ടോബര്‍ 18നാണ് കേസെടുത്ത് പോലീസ് അന്വേഷണത്തിന് തുടക്കം കുറിച്ചത്.
അനുപമയുടെ പിതാവും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ പി.എസ് ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിതാ ജയിംസും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ അനുപമ വിവാഹിതയായിരുന്നില്ല. മാത്രമല്ല കുട്ടിയുടെ അച്ഛനായ അജിത്തിന് മറ്റൊരു കുടുംബം ഉണ്ടായിരുന്നതും അനുപമയുടെ കുടുംബത്തിന്റെ ജാതിവെറിയും പ്രശനങ്ങളായി.
അനുപമയ്ക്ക് കുട്ടിയുണ്ടായ ശേഷമാണ് അജിത്ത് ആദ്യഭാര്യയില്‍ നിന്നു വിവാഹമോചനം നേടി അനുപമയെ വിവാഹം ചെയ്തത്. ഇതെല്ലാമാണ് കുഞ്ഞിനെ മാറ്റാനുള്ള കാരണമെന്നാണ് പരാതിയില്‍ അനുപമ പറഞ്ഞിരുന്നത്. 2020 ഒക്ടോബര്‍ 22 നാണ് കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുക്കുന്നതെന്ന് അനുപമ മാധ്യമങ്ങളോട് പറയുകയായിരുന്നു.
കുഞ്ഞിനെ കടത്താന്‍ മാതാപിതാക്കളെ സഹായിച്ചത് ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയുമാണെന്ന ഗുരുതര ആരോപണവുമായി ഒക്ടോബര്‍ 21 ന് അനുപമയും അജിത്തും രംഗത്ത് വന്നു. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ ഷിജുഖാനാണ് ഈ പ്രവര്‍ത്തിക്ക് പിന്നില്‍ എന്നും യുവതി കുറ്റപ്പെടുത്തിയിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications