പോണേക്കര കൊലപാതക കേസ്; ജയിലിൽ കൂട്ടുകാരനോട് സന്തോഷം പങ്കിട്ടു; റിപ്പര്‍ ജയാനന്ദന് യമണ്ടൻ കുരുക്ക്
പോണേക്കര കൊലപാതക കേസ്; ജയിലിൽ കൂട്ടുകാരനോട് സന്തോഷം പങ്കിട്ടു; റിപ്പര്‍ ജയാനന്ദന് യമണ്ടൻ കുരുക്ക്
കൊച്ചി: പോണേക്കര ഇരട്ട കൊലപാതക കേസില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. 2004 മേയ് 30 - ന് പോണേക്കര റോഡില്‍ ചേന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം 2 പേർ കൊല്ലപ്പെട്ടിരുന്നു.
റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസര്‍ വി.നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന് ടി.വി.നാരായണ അയ്യര്‍ (രാജന് - 60) എന്നിവരാണ് കൊല്ലപ്പെട്ടത്. ടി.വി.നാരായണനെ തലയ്ക്കടിച്ചു ഇയാൾ കൊലപ്പെടുത്തി. തുടർന്ന് വയോധികയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു.
44 ഗ്രാം സ്വര്‍ണവും 15 ഗ്രാം വെള്ളിയും മോഷ്ടിച്ചു. തുടർന്ന് അവിടെന്ന് പ്രതിയായ ഇയാൾ മുങ്ങി. കൊലപ്പെട്ട സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ട് പുറത്ത് വന്നിരുന്നു.

അതിൽ സ്ത്രീക്ക് തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്കും പൊട്ടലും ഉണ്ടായെന്നും കണ്ടെത്തി. തലയ്ക്കും മുഖത്തുമേറ്റ മുറിവുകളായിരുന്നു മരണ കാരണം. സംഭവത്തിൽ കളമശേരി പോലീസ് കേസെടുക്കുകയും തുടർന്ന് അന്വേഷണം നടത്തുകയും ചെയ്തു. പറവൂര്‍, മാള, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ സമാന രീതിയില്‍ കൊല നടത്തിട്ടുള്ളവരിലേയ്ക്ക് അന്വേഷണം നടന്നു. അതിലൊന്നും ഫലം ഉണ്ടായില്ല. എന്നാൽ, അന്വേഷണത്തിൽ കാര്യമായ ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധം ഉയര്‍ത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു.

എന്നാൽ, ഇത്തരത്തില്‍ കുറ്റകൃത്യം നടത്തിയിരുന്ന ഒരാളായിരുന്നു റിപ്പര്‍ ജയാനന്ദൻ. ഇയാളിലേയ്ക്കും കേസിന്റെ അന്വേഷണം നീണ്ടിരുന്നു. ഇയാളെ പല പ്രാവശ്യം വിളിച്ച് പോലീസിന് ചോദ്യം ചെയ്തിരുന്നു. എങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. നിലവില്‍ ഇയാള്‍ക്ക് എതിരെ 8 കൊലപാതക കേസുണ്ട്. 2 പ്രാവശ്യം ഇയാൾ ജയില്‍ ചാടിയിരുന്നു. എന്നാൽ, ഇയാളെ പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു. തുടർന്ന് ജയിലില്‍ കഴിയുന്നതിനിടെ വീണ്ടും അറസ്റ്റ് ഉണ്ടായി.

ഒപ്പമുളള തടവുകാരുമായി വിവരങ്ങള്‍ പങ്കുവച്ചതാണ് കേസിന് തെളിവായത്.. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു ഇയാൾ. മൂന്നു പേര് മാത്രമുള്ള അതീവ സുരക്ഷാ സെല്ലാണ് അത്. ഇയാള്‍ക്ക് ഒപ്പമുളള ആത്മാര്‍ഥ സുഹൃത്തിനോടാണ് രഹസ്യം വെളിപ്പെടുത്തിയത്. തൃശൂരിലെ കോടതിയില്‍ ഒരു കേസ് ഒഴിവായി പോയതിന്റെ സന്തോഷം പങ്കുവച്ചാണ് ഇക്കാര്യം കൂട്ടുകാരനോട് പറഞ്ഞത്. ഇയാളിലൂടെ ജയാനന്ദനിലേയ്ക്കെത്തിയ ക്രൈംബ്രാഞ്ച് അന്ന് കുറ്റവാളിയെ കണ്ടു എന്നു മൊഴി നല്‍കിയിരുന്ന അയല്‍വാസിക്കായി തിരിച്ചറിയല്‍ പരേഡ് നടത്തി. ഇദ്ദേഹം തിരിച്ചറിഞ്ഞതോടെ കുറ്റവാളിയെ ഉറപ്പാക്കുകയായിരുന്നു.

തുടര്‍ന്ന് ഡിസംബര്‍ 15 - ന് ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഇന്നാണ് അറസ്റ്റ് വിവരം പോലീസ് ഔദ്യോഗികമായി പുറത്തു വിട്ടത്. പ്രതിയുടെ ഡിഎന്‍എ പ്രൊഫൈലിങ്ങിനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. 2003 മുതല്‍ 2006 വരെയുള്ള മൂന്നു വര്‍ഷത്തിനിടെ എട്ടു പേരെയാണ് ജയാനന്ദന് കൊലപ്പെടുത്തിയിട്ടുള്ളത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാളുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവു നല്‍കിയിരുന്നു.
Recommended Video


വടക്കേക്കര സ്റ്റേഷന് പരിധിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ജീവ പര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിന് പുറമേ 15 മോഷണക്കേസുകളും ഇയാള്‍ക്ക് എതിരെയുണ്ട്. എട്ടു കേസുകളിലാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. 2013 - ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയ കേസുകളിലും ശിക്ഷിക്കപ്പെട്ടു. അതിനിടെ പോണേക്കര കേസില്‍ പോലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications