'ഇഎംഎസിനെ പറപ്പിച്ചവരാണ് പിന്നെയല്ലേ എസ്എഫ്ഐ'; മഹാരാജാസിന് പിന്നാലെ തിരുവനന്തപുരത്തും ബാനര്‍ പോര്
തിരുവനന്തപുരം: മഹാരാജാസ് കോളേജിന് പിന്നാലെ തിരുവന്തപുരത്തും എസ്എഫ്ഐ- കെഎസ്യു ബാനര്‍ പോര്. 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഇൗഡന്' എന്ന ബാനര്‍ തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിന് മുന്നിലും എസ്എഫ് ഐ ഉയര്‍ത്തിയിരുന്നു.ഇതിനാണ് കെഎസ്യുവിന്റെ മറുപടി. 'ഇഎംഎസിനെ പറപ്പിച്ചവരാണ് പിന്നെയല്ലേ എസ്എഫ്ഐ'എന്നാണ് കെഎസ്യു ബാനറുയര്ത്തിയിരിക്കുന്നത്.
എറണാകുളം മഹാരാജാസ് കോളേജിലാണ് വിദ്യാര്‍ഥി സംഘടനകളുടെ ബാനര്‍ പോര് ആദ്യം തുടങ്ങിയത്. 'ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലെ ഈഡന്' എന്നെഴുതി എസ്എഫ്ഐ ബാനര്‍ കെട്ടിയിരുന്നു. ഇതിന് മറുപടിയായി 'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും' എന്ന് കെ എസ് യുവും മറുപടി ബാനര്‍ കെട്ടി. 'അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ' എന്നാണ് എസ്എഫ്ഐ പുതിയ ബാനറിലുണ്ടായിരുന്നത്.

ഇതിന് ബദല്‍ ബാനര്‍ വീണ്ടും കെഎസ്യു ഉയര്‍ത്തിയിരുന്നു. 'വര്‍ഗ്ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്, ഇന്ദിരയെന്നാല്‍ ഇന്ത്യയാണ്' എന്നാണ് ഈ ബാനറിലുണ്ടായിരുന്നത്. എന്നാല്‍ ബാനര്‍ വിഷയം കെഎസ്യു പൈങ്കിളിവല്ക്കരിച്ചു എന്ന് പരിഹസിച്ച് എസ്എഫ്ഐ ബാനാര് പോര് അവസാനിപ്പിച്ചരുന്നു. ജനഹൃദയങ്ങളിലുള്ളത് ഇന്ദിരയുടെ അടിയന്തരാവസ്ഥകാലത്തെ ഫാഷിസമാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചിരുന്നു.
പഴയ ഇന്ദിരാ കോൺഗ്രസുകാർ അടിയന്തരാവസ്ഥ കാലത്ത് വിളിച്ച അതെ കുപ്രസിദ്ധമായ മുദ്രാവാക്യമാണ് കെ എസ് യുവിന്റെ പുതിയ ബാനറിലുളളതെന്നും ആർഷോ വിമർശിച്ചു.'വര്‍ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്നാണ് കെ എസ് യു സ്ഥാപിച്ച പുതിയ ബാനറിൽ പറയുന്നത്. കെ എസ് യുവിന്റെ കഠാരയുടെ രാഷ്ട്രീയത്തിന് മുന്നിൽ പിടഞ്ഞു വീണത് അനേകം എസ്എഫ്ഐ രക്തസാക്ഷികളാണെന്നും ആർഷോ ആരോപിച്ചു.
പ്രതിപക്ഷ ശബ്ദത്തെ ഒന്നടങ്കം തടവിലിട്ടും, തെരുവിലിട്ടും കൊന്ന് കൂട്ടിയ ആ ഇന്ദിരാ ഭരണത്തോട് ക്യാമ്പസിലും തെരുവിലും നേരിട്ട് പൊരുതി ജനാധിപത്യ ശബ്ദമുയർത്തി കൊണ്ടാണ് എസ്എഫ്ഐ വളർന്ന് വന്നത്. അന്ന് പോലും സംഘടനയെ നിരോധിക്കാൻ ഇന്ദിരക്ക് കഴിഞ്ഞിട്ടില്ലെന്നും ആർഷോ കുറിപ്പിൽ പറയുന്നു.എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്എഫ്ഐ കെഎസ്യു ബാനര്‍പോര് തുടങ്ങിയത്
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications