Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഗിങ് ചോദ്യം ചെയ്തു, തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ക്രൂര മർദനം, നട്ടെല്ലിന് പൊട്ടൽ

കൊടുങ്ങല്ലൂർ: തൃശൂരി​ലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ ക്രൂരമായ റാഗിങ് നടന്നതായി പരാതി. രണ്ടാം വർഷ ബി.ടെക് വിദ്യാർഥി സഹൽ അസിനാണ് (19) റാഗിങ്ങിൽ മർദനമേറ്റത്. രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് സഹൽ.

റാഗിങ്ങിനെ തുടർന്നുണ്ടായ മർദനത്തിൽ നട്ടെല്ല് പൊട്ടിയ വിദ്യാർത്ഥി നിലവിൽ എഴുനേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സുഹൃത്തിനെ റാഗ് ചെയ്യാൻ ശ്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചതാണ് സഹലിന് മർദനമേൽക്കാൻ കാരണം. റാഗിങ്ങിൽ ഇടപ്പെടതിനെ തുടർന്ന് സീനിയർ വിദ്യാർത്ഥികൾ സഹലിനെ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു.

ragging

നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളുടെ സംഘമാണ് മർദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. മകന്റെ തുടർപഠനം ഓർത്ത് മാതാപിതാക്കളും ആശങ്കയിലാണ് മാതാപിതാക്കൾ. കഴിഞ്ഞ 29നായിരുന്നു സംഭവം നടന്നത്. സഹലിന്റെ സഹപാഠി ലബീബിനോട് ഷർട്ടിന്റെ കോളർ ബട്ടൻ ഇടാൻ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഈ വിധമാക്കിയതെന്ന് തൃശൂർ അമല ആശുപത്രിയിലെ ചികിത്സക്ക് ശേഷം മതിലകത്തെ വീട്ടിൽ കഴിയുന്ന വിദ്യാർഥി പറഞ്ഞു. മകന്റെ തുടർപഠനവും ഭാവി ജീവിതവുമോർത്ത് കുടുംബം ആശങ്കയിലാണ്. കഴിഞ്ഞ 29ന് കോളജ് കാമ്പസിൽ വെച്ചായിരുന്നു സംഭവം. ഖത്തറിൽ പ്രവാസിയായ പിതാവ് നജീബ് വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം അടിയന്തിരമായി നാട്ടിലെത്തി.

കൈയ്യേറ്റത്തിനിരയായ ലബീബിനെ രക്ഷിക്കാനാണ് സഹൽ എത്തിയത്. ഇതോടെ വിദ്യാർത്ഥികൾ സഹലിന് നേരേ തിരിഞ്ഞു. ആക്രമണത്തിൽ നിലത്തുവീണ തന്നെ സംഘം വളഞ്ഞിട്ട് ചവിട്ടുകയായിരുന്നുവെന്ന് സഹൽ പറഞ്ഞു. ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് സഹൽ വീട്ടിലേക്ക് മടങ്ങിയത്. മർദിച്ചവർക്കെതിരെ കർശന നടപടി വേണമെന്നാണ് സഹലിന്റെ ആവശ്യം. സംഭവത്തിൽ പേരാമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ കോളേജ് അധികൃതർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സഹലിന്റെ പിതാവ് പറഞ്ഞു. ഒരാൾക്കും ഇനി ഇത്തരം അവസ്ഥ ഉണ്ടാകരുതെന്നും ഒത്തുതീർപ്പിനില്ലന്നും ഹൽ അസിന്റെ പിതാവ് നജീബ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+