ആദ്യം സൗഹൃദം, പിന്നീട് പ്രണയം നടിച്ച് ചൂഷണം; ഡേറ്റിംഗ് ആപ്പ് ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ്
തൃശൂര്‍: ഡേറ്റിംഗ് ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരം ഡേറ്റിംഗ് ആപ്പുകളിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം പങ്കുവച്ചും പിന്നീട് പ്രണയിച്ചും കുട്ടികളെ ചൂഷണം ചെയ്യുകയാണ് ഇതിനുപിന്നിലുള്ള കുറ്റവാളികളുടെ രീതിയെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.
സൗഹൃദവും സ്നേഹവും തേടി നമ്മുടെ മക്കള്‍ ഇന്റര്‍നെറ്റില്‍ പരതുന്ന വഴികള്‍ രക്ഷിതാക്കള്‍ അറിയണമെന്നില്ല. അവര്‍ കൂട്ടുതേടി ചതിക്കുഴികളില്‍ പെടുമ്പോഴാണ് മിക്ക രക്ഷിതാക്കളും ഇക്കാര്യം അറിയുന്നത്. അഞ്ജാതരായ ചിലര്‍, വ്യാജപ്രൊഫൈലുകളുണ്ടാക്കി കുട്ടികളുമായി സൌഹൃദം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടികളെ വശീകരിക്കുകയും, സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം ചതിക്കുഴികളില്‍ കുട്ടികള്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധക്കണമെന്ന് തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

സൗഹൃദം പങ്കുവച്ചും പിന്നീട് പ്രണയിച്ചും ചൂഷണം ചെയ്യുന്ന ഡേറ്റിങ്ങ് ആപ്പ്. ഡേറ്റിങ്ങ് ആപ്പുകളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കാര്യമായ അറിവുണ്ടാകണമെന്നില്ല. അടുത്തിടെ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ രാജ്യാന്തരബന്ധമുള്ള ഇത്തരം ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നല്കുകയുണ്ടായി.
വ്യാജ പ്രൊഫൈലുകളുണ്ടാക്കി, സൗഹൃദം പങ്കുവച്ചും പിന്നീട് പ്രണയിച്ചും കുട്ടികളെ ചൂഷണം ചെയ്യുകയാണ് ഇതിനുപിന്നിലുള്ള കുറ്റവാളികളുടെ രീതി. സൗഹൃദവും സ്നേഹവും തേടി നമ്മുടെ മക്കള്‍ ഇന്റര്‍നെറ്റില്‍ പരതുന്ന വഴികള്‍ രക്ഷിതാക്കള്‍ അറിയണമെന്നില്ല. അവര്‍ കൂട്ടുതേടി ചതിക്കുഴികളില്‍ പെടുമ്പോഴാണ് മിക്ക രക്ഷിതാക്കളും ഇക്കാര്യം അറിയുന്നത്.
അഞ്ജാതരായ ചിലര്‍, വ്യാജപ്രൊഫൈലുകളുണ്ടാക്കി കുട്ടികളുമായി സൌഹൃദം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടികളെ വശീകരിക്കുകയും, സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയും ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളിലെ അക്കൌണ്ട് വിവരങ്ങളും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളും അപരിചിതര്‍ക്ക് നല്‍കരുത്.
ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമ എക്കൌണ്ടുകള്‍ ആപ്പുകളോട് ലിങ്ക് ചെയ്യുന്നത് സൂക്ഷിച്ചുവേണം. കൃത്യമായ വിവരം നല്‍കാത്ത പ്രൊഫൈലുകളോട് ജാഗ്രത പുലര്‍ത്തുക. ഇത്തരം ബന്ധങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കുക. തട്ടിപ്പില്‍ കുരുങ്ങാതിരിക്കാന്‍ കുട്ടികളാണ് ജാഗ്രത പാലിക്കേണ്ടത്. അവര്‍ അപകടങ്ങളിലെത്താതിരിക്കാനുള്ള വഴിയടക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications