നഴ്സ് ആന്‍ലിയയുടെ ദുരൂഹമരണം: ഭര്‍ത്താവ് ജസ്റ്റിന്റെ റിമാന്‍ഡ് നീട്ടി
തൃശൂര്‍: ദുരൂഹസാഹചര്യത്തില്‍ മരിച്ച നഴ്സ് ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ റിമാന്‍ഡ് കാലാവധി ചാവക്കാട് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്കുകൂടി നീട്ടി. ആദ്യ റിമാന്‍ഡ് കാലാവധി അവസാനിച്ച ഇന്നലെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ജസ്റ്റിനെ പോലീസ് ചാവക്കാട് മജിസ്ട്രേറ്റ് കെ.ബി. വീണ മുമ്പാകെ ഹാജരാക്കുകയായിരുന്നു.
തുടര്‍ന്നാണ് കോടതി റിമാന്‍ഡ് കാലാവധി 15 വരെക്ക് നീട്ടിയത്. രണ്ടു പോലീസുകാര്‍ക്കും രണ്ടു ബന്ധുക്കള്‍ക്കുമൊപ്പം സ്വകാര്യകാറിലാണ് ജസ്റ്റിനെ കോടതിയില്‍ കൊണ്ടുവന്നത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ജസ്റ്റിനെ തിരിച്ച് ജയിലിലേക്ക് തന്നെ കൊണ്ടുപോയി. ബന്ധുക്കളെന്നു കരുതുന്നവരുമായി സംസാരിക്കാന്‍ കാവല്‍ വന്നിരുന്ന പോലീസുകാര്‍ ജസ്റ്റിന് ഏറെ സമയം നല്‍കിയിരുന്നു.

എപിപിയുടെ മുറിക്ക് പുറത്ത് ബെഞ്ചില്‍ ഇരുന്നിരുന്ന ജസ്റ്റിനെ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പോലീസ് പെട്ടെന്ന് അവിടെനിന്നും മാറ്റി. കഴിഞ്ഞ ഓഗസ്റ്റ് 25 ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാണാതാവുകയും മൂന്നാംനാള്‍ ഓഗസ്റ്റ് 28ന് ആലുവക്ക് സമീപം പെരിയാര്‍ പുഴയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്ത നഴ്സ് ആന്‍ലിയയുടെ (26) മരണം ദുരൂഹമാണെന്നാണ് മാതാപിതാക്കളായ ഫോര്‍ട്ടു കൊച്ചി നസ്രേത്ത് പാലക്കല്‍ ഹൈജിനസ് (അജി പാലക്കല്‍), ഭാര്യ ലീല എന്നിവരുടെ പരാതി.
ആന്‍ലിയയെ കാണാതായത് സംബന്ധിച്ച് ഭര്‍ത്താവ് തൃശൂര്‍ മുല്ലശ്ശേരി അന്നകരയില്‍ വി.എം. ജസ്റ്റിന് (29) തൃശൂര്‍ റെയില്‍വേ പോലീസിലും പരാതി നല്‍കിയിരുന്നു. ഗുരുവായൂര്‍ എ.സി.പി. ശിവദാസനായിരുന്നു കേസന്വേഷണ ചുമതല. എന്നാല്‍ കേസന്വേഷണം ഇഴയുന്നുവെന്നും ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും അവരില്‍നിന്ന് അന്വേഷണം മാറ്റണമെന്നും കാണിച്ച് ഹൈജിനസ് മുഖ്യമന്ത്രിക്ക് പരാതി നല്കി. ഏറെക്കാലം ജിദ്ദയിലായിരുന്ന ഹൈജിനസും ഭാര്യയും മകളുടെ മരണത്തോടെ പ്രവാസ ജീവിതം മതിയാക്കി കൊച്ചിയിലെത്തി.
കേസിനു വേണ്ടിയുള്ള രണ്ടാംഘട്ട പോരാട്ടത്തിനു തയാറെടുക്കുന്നതിനിടയിലാണ് കഴിഞ്ഞ 19ന് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. തൃശൂര്‍ ക്രൈം എസ്.പി. കെ. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. വി.എ. ഉല്ലാസാണ് കേസ് അന്വേഷിക്കുന്നത്. ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ ഒളിവിലാണെന്ന് പറഞ്ഞ ജസ്റ്റിന് മാത്യു അന്നു തന്നെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ടതോടെ ചാവക്കാട് കോടതിയില്‍ കീഴടങ്ങുകയും ചെയ്തു.
കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജസ്റ്റിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ട് ദിവസത്തെ തെളിവെടുപ്പിനൊടുവില്‍ ഇയാളെ തിരികെ കോടതിയിലെത്തിച്ചു. കേസന്വേഷണം സംബന്ധിച്ച് വിശദമാക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയാറായില്ല. സി.ഐ. രാജേഷ് കെ. മേനോന്, എസ്.ഐ. ശങ്കരന്‍കുട്ടി എന്നിവരാണ് ജസ്റ്റിന് കേസന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications